പത്തനംതിട്ട: ഹൈക്കോടതി കോഴ വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് റാന്നിയിലെ കേസിലെ പ്രതി ബൈജു സെബാസ്റ്റ്യൻ.. ജഡ്ജിക്ക് കൊടുക്കാനായി അഭിഭാഷകന് പണം നല്‍കിയിട്ടില്ല. അഭിഭാഷകൻ സൈബി ജോസിന് ഫീസിനത്തിൽ മാത്രമാണ് പണം നൽകിയത്.

അഞ്ച് കേസുകൾക്കായി ഒരു ലക്ഷം രൂപ മാത്രമാണ് കൊടുത്തിട്ടുള്ളത് എന്നും ബൈജു സെബാസ്റ്റ്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജാമ്യം തിരിച്ചുവിളിച്ചത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ മാത്രമാണ്. ഏത് നടപടികളെയും നേരിടും എന്ന് ബൈജു സെബാസ്റ്റ്യൻ പറഞ്ഞു.