വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി പ്രദേശവാസികൾ അറിയിച്ചതിനെ തുട‍ര്‍ന്ന് വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം വളഞ്ഞ് പരിശോധിക്കുകയായിരുന്നു. കടുവയെ കണ്ടെത്തി രണ്ടു തവണ മയക്കുവെടി വെച്ചു. 

കർഷകന്റെ ജീവനെടുത്ത കടുവ തന്നെയാണ് ഇതെന്ന് സംശയിക്കുന്നതായും ഇക്കാര്യത്തിൽ സ്ഥിരീകരണം വേണ്ടതുണ്ടെന്നും കളക്‌ടർ പറഞ്ഞു. അതേസമയം, കടുവ മയക്കുവെടിയേറ്റ് വീണതായാണ് ഏറ്റവുമൊടുവിൽ ലഭിക്കുന്ന വിവരം. കടുവയെ ബത്തേരി മൃഗ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.