കൊല്ലം: അഞ്ചലിൽ നടുറോഡിൽ യുവാവിന് ബ്ലേഡ് മാഫിയയുടെ ക്രൂരമർദനം. വിഷ്ണു(25) എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമി സംഘം വിഷ്ണുവിന്‍റെ തലയിലും ശരീരത്തും കല്ലുപയോഗിച്ച് മർദിച്ചു. പരിക്കേറ്റ വിഷ്ണു ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. സൈജുവിന്‍റെ പക്കൽ നിന്നും വിഷ്ണു പണം പലിശയ്ക്ക് വാങ്ങിയിരുന്നു. എന്നാൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വിഷ്ണുവുമായി ഇവർ തർക്കമുണ്ടായി.

ഞായറാഴ്ച വൈകുന്നേരം സൈജുവുമായി സംസാരിച്ചതിന് ശേഷം വീട്ടിലേക്ക് പോകാൻ ബൈക്കിൽ കയറിയ വിഷ്ണുവിനെ സൈജുവും സുഹൃത്തുക്കളും തടഞ്ഞുവച്ചതിന് ശേഷം കല്ലുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ സ്ഥലത്തുനിന്നും മുങ്ങാൻ ശ്രമിച്ച സൈജുവിനെയും സുഹൃത്തുക്കളെയും നാട്ടുകാർ തടഞ്ഞുവച്ച് പോലീസിന് കൈമാറി. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് അറിയിച്ചു.

നിരവധി കേസുകളിൽ പ്രതിയാണ് സൈജു. നേരത്തെ, ഇയാൾക്കെതിരെ പോലീസ് കാപ്പ ചുമത്തിയിരുന്നു.