ന്യൂഡൽഹി: ചൈനയിൽ നിന്നുള്ള ഇറക്കുമതി വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു. ചൈനയുടെ സാമ്പത്തിക പിന്നാക്കാവസ്ഥ തകർക്കാനുള്ള മാസ്റ്റർ പ്ലാനും അദ്ദേഹം മുന്നോട്ടുവെച്ചു. 

ചൈന ഇടയ്ക്കിടെ ഇന്ത്യയ്‌ക്കെതിരെ ചെറിയ ആക്രമണങ്ങൾ നടത്തുന്നു. അതിർത്തിയിൽ ചൈനയ്ക്കെതിരെ രാജ്യത്തെ സൈനികർ ശക്തമായി പോരാടുകയാണ്. നിരവധി സൈനികർ ജീവൻ പോലും നൽകി. കേന്ദ്രസർക്കാർ ചൈനയെ ശിക്ഷിയ്ക്കുന്നതിന് പകരം അവർക്ക് പ്രതിഫലം നൽകുകയാണ് ചെയ്യുന്നത്. ചൈനയിൽ നിന്നും 65 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് ഇന്ത്യ വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. 

ചെരിപ്പുകളും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നു. ചൈനയ്ക്ക് പാരിതോഷികം നൽകണമെന്ന് കേന്ദ്രസർക്കാരിന് എന്താണ് നിർബന്ധമെന്നും ഇന്ത്യക്ക് ഈ ഇനങ്ങൾ നിർമ്മിക്കാൻ കഴിയുമെന്നും കെജ്രിവാൾ പറഞ്ഞു. ലോകത്തുള്ള എല്ലാവരോടും ഇന്ത്യയിൽ നിക്ഷേപം നടത്താൻ പറയണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 

‘ചൈനയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് പകരം കയറ്റുമതി തുടങ്ങുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. നിങ്ങൾ ഇന്ത്യയിലെ ജനങ്ങളെ ആട്ടിയോടിക്കുന്നു, നിങ്ങൾ ചൈനയിലെ ജനങ്ങളെ കെട്ടിപ്പിടിക്കുന്നു. 90 ശതമാനത്തിലേറെയും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാം. തങ്ങളെ ഇങ്ങനെ പണയപ്പെടുത്തരുതെന്ന് ബിജെപിയോട് അഭ്യർത്ഥിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു. 

ചൈനയുടെ മുന്നിൽ തല കുനിക്കരുത്. ചൈനയിൽ നിന്ന് വരുന്ന 90 ശതമാനത്തിലധികം ചരക്കുകളും ഇന്ത്യയിൽ നിർമ്മിക്കാം. വൻകിട വ്യവസായികൾ രാജ്യം വിടുന്ന തരത്തിൽ അദ്ദേഹം ഇന്ത്യയുടെ അവസ്ഥ മോശമാക്കി. കഴിഞ്ഞ 5-7 വർഷത്തിനിടെ 12.30 ലക്ഷം പേർ ഇന്ത്യ വിട്ടു. വൻകിട വ്യവസായികൾ രാജ്യം വിടുന്നു. കള്ളക്കേസുണ്ടാക്കി എല്ലാവരെയും സങ്കടത്തിലാക്കിയെന്നും കെജ്രിവാൾ വ്യക്തമാക്കി. 

മെയ്ക്ക് ഇൻ ഇന്ത്യയ്ക്ക് ഊന്നൽ നൽകിയ കെജ്രിവാൾ, ഇന്ത്യയിലെ ജനങ്ങളെ ഉറച്ച ദേശസ്നേഹികളാണെന്നും വിശേഷിപ്പിച്ചു. ‘നമ്മുടെ സൈനികരുടെ ജീവൻ പോലും അവർ ശ്രദ്ധിക്കുന്നില്ല. ചൈനയിൽ നിന്നുള്ള സാധനങ്ങൾക്ക് വില കുറവാണെന്നാണ് പറയുന്നത്. വിലകുറഞ്ഞ സാധനങ്ങൾ ഞങ്ങൾക്ക് വേണ്ട. എത്ര വില കൂടുതലാണെങ്കിലും നമ്മൾ ഇന്ത്യൻ സാധനങ്ങൾ വാങ്ങും.

‘നമ്മുടെ ഇന്ത്യയിലെ ജനങ്ങൾ ഉറച്ച രാജ്യസ്‌നേഹികളാണ്. നമ്മുടെ സൈനികരുടെ ജീവൻ വിലപ്പെട്ടതാണ്. ചൈനയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് നിർത്തുക. ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഞാൻ രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു’ കെജ്രിവാൾ പറഞ്ഞു.