ന്യൂഡൽഹി: ബി.ജെ.പി പ്രകടനപത്രികയിലെ അജണ്ടയായ ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യം നിയമ കമീഷന്റെ പുനഃപരിശോധനക്ക് മോദി സർക്കാർ വിട്ട സാഹചര്യത്തിൽ ഇതേ ആവശ്യവുമായി ദേശീയ മനുഷ്യാവകാശ കമീഷനും

. രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം വോട്ടിനിട്ട് തള്ളി ബി.ജെ.പി അംഗം ഏക സിവിൽകോഡിനായി സ്വകാര്യ ബിൽ അവതരിപ്പിച്ചതിനു പിന്നാലെയാണ് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ റിട്ട. ജസ്റ്റിസ് അരുൺ മിശ്ര ഇതേ ആവശ്യമുന്നയിച്ചത്. 2020 സെപ്റ്റംബർ രണ്ടിന് സുപ്രീംകോടതി ജഡ്ജിയായി വിരമിച്ച ജസ്റ്റിസ് അരുൺ മിശ്രയെ ഒമ്പതു മാസത്തിനുശേഷം കേന്ദ്ര സർക്കാർ ദേശീയ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സനായി നിയമിക്കുകയായിരുന്നു.

ഋഗ്വേദത്തിലെ ശ്ലോകങ്ങളുദ്ധരിച്ച് മാനവപുരോഗതിക്ക് എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട ജസ്റ്റിസ് അരുൺ മിശ്ര ‘ബഹുജൻ സുഖായ, ബഹുജൻ ഹിതായ’ (ജനങ്ങളുടെ സന്തോഷത്തിലാണ് പൊതുജനക്ഷേമം കുടികൊള്ളുന്നത്) എന്നത് ഹിന്ദു തത്ത്വശാസ്ത്രത്തിന്റെ അടിസ്ഥാന പ്രമാണമാണെന്ന് അഭിപ്രായപ്പെട്ടു.