കോഴിക്കോട്: രേഖകളില്ലാതെ ട്രെയിൻ വഴി കടത്താൻ ശ്രമിച്ച 25 ലക്ഷം രൂപ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് പിടികൂടി. പണം കടത്താൻ ശ്രമിച്ച വേങ്ങര സ്വദേശി മുഹമ്മദിനെ അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാവിലെ നാഗർകോവിൽ – മംഗലാപുരം ഏറനാട് എക്സ്പ്രസ് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് എത്തിയ വേളയിലാണ് പണം പിടികൂടിയത്. മുഹമ്മദിന്‍റെ അസ്വാഭാവിക പെരുമാറ്റം കണ്ട് ആർപിഎഫ് അദേഹത്തെ ദേഹപരിശോധനയ്ക്ക് വിധേയനാക്കി.

പരിശോധനയ്ക്കിടെ, മുഹമ്മദ് ധരിച്ചിരുന്ന പാന്‍റ്സിന്‍റെ അരക്കെട്ട് ഭാഗത്തായി പ്രത്യേക അറ തയ്ച്ച് ചേർത്ത് നോട്ട്കെട്ടുകൾ ഒളിപ്പിച്ച് വച്ചത് കണ്ടെത്തി.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ വേങ്ങരയിലെ ഒരു വ്യക്തിക്ക് കൈമാറാനായി ആണ് പണം കൊണ്ടുവന്നതെന്ന് മുഹമ്മദ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഉടൻ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.