ദോഹ: കടുപ്പമേറിയ ഇംഗ്ലീഷ് പരീക്ഷ ഉ‍യർന്ന മാർക്കോടെ പാസായി ഫ്രാൻസ്. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫ്രാൻസ് ലോകകപ്പ് സെമിഫെെനലിൽ പ്രവേശിച്ചു. ഖത്തർ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയാണ് സെമിയിൽ ഫ്രാൻസിന്‍റെ എതിരാളികൾ.

നേരത്തെ, 17-ാം മിനിറ്റിൽ ഔറേലിയൻ ഷൂമേനി ഇംഗ്ലണ്ട് വലകുലുക്കിയതോടെ ഫ്രാൻസ് മത്സരത്തിന്‍റെ തുടക്കത്തിലെ ലീഡ് നേടി. 52-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി അനായാസം ഗോളാക്കി നായകൻ ഹാരി കെയിൻ സ്കോർ തുല്യമാക്കി.

78-ാം മിനിറ്റില്‍ ഒലിവിയർ ജിറൂദയുടെ ഹെഡറിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡ് നേടി. സമനില തിരികെ പിടിക്കാൻ 84-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഹാരി കെയിൻ പുറത്തേക്ക് അടിച്ചതോടെ ഇംഗ്ലണ്ടിന്‍റെ അവസാന പ്രതീക്ഷയും നഷ്‌‌ടപ്പെട്ടു.