പാര്‍ട്ടിയില്‍ ഇനിയൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നുവെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കുമെന്നും പാണക്കാട്ട് മുസ്‌ലിം ലീഗ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തരൂര്‍ പറഞ്ഞു. പാണക്കാട്ടേക്കുള്ള തന്‍റെ വരവില്‍ അസാധാരണമായി ഒന്നുമില്ലെന്നും തരൂര്‍ പറഞ്ഞു. തരൂരിന്‍റേത് സൗഹൃദസന്ദര്‍ശനമായിരുന്നെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സംസ്ഥാന രാഷ്ട്രീയത്തില്‍ തരൂര്‍ സജീവമാകണോ എന്ന ചോദ്യത്തിന്, രണ്ടു തവണ എംപിയായ തരൂര്‍ സംസ്ഥാന നേതാവാണെന്നായിരുന്നു തങ്ങളുടെ മറുപടി. മറ്റുപാര്‍ട്ടികളുടെ ആഭ്യന്തരവിഷയം ലീഗ് ചര്‍ച്ച ചെയ്യാറില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മലബാര്‍ പര്യടനത്തിന്റെ ഭാഗമായാണ് തരൂര്‍ പാണക്കാട്ടെത്തിയത്.