തിരുവനന്തപുരം: എസ്എടി ആശുപത്രിയുടെ വിശ്രമ കേന്ദ്രത്തിലെ താത്കാലിക നിയമനവുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് തന്‍റേതെന്ന് സമ്മതിച്ച് തിരുവനന്തപുരം നഗരസഭാ കൗണ്‍സിലര്‍ ഡി.ആര്‍.അനില്‍. എന്നാല്‍ ഈ കത്ത് ജില്ലാ സെക്രട്ടറിക്ക് കൈമാറിയിരുന്നില്ലെന്ന് അനില്‍ പ്രതികരിച്ചു.

വിശ്രമ കേന്ദ്രം തുറക്കാത്തത് ചൂണ്ടിക്കാണിച്ച് നിരന്തരം മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നു. ഈ സാഹചര്യത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാകാന്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്തെഴുതിയത്.

കുടുംബശ്രീ വഴി പെട്ടെന്ന് ആളെ കിട്ടാന്‍ പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിക്കാമെന്നായിരുന്നു തന്‍റെ ധാരണ. സംഭവിച്ചത് ധാരണാ പിശകാണ്.

എന്നാല്‍ നടപടി ശരിയല്ല എന്ന് പിന്നീട് തോന്നിയതിനാല്‍ ഈ കത്ത് താന്‍ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കൈമാറിയിട്ടില്ല. കത്ത് പുറത്തായതിനു പിന്നില്‍ മാറ്റാരോ പ്രവര്‍ത്തിച്ചെന്നും ഇത് ആരാണെന്ന് പോലീസ് കണ്ടെത്തുമെന്നും അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.

മേയറുടെ പേരില്‍ പ്രചരിച്ച കത്ത് മനഃപൂര്‍വം പുറത്ത് നിന്ന് ഉണ്ടാക്കിയെടുത്തതാണെന്നും അനില്‍ ആരോപിച്ചു. നഗരസഭയിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക ചോദിച്ചുകൊണ്ട് മേയര്‍ ആര്യ രാജേന്ദ്രന്‍ അയച്ച കത്ത് വിവാദമായതിനു പിന്നാലെയാണ് അനിലിന്‍റെ കത്ത് പുറത്തുവന്നത്.

എസ്എടി ആശുപത്രി പരിസരത്തെ വിശ്രമകേന്ദ്രത്തിലേയ്ക്കുള്ള 9 ഒഴിവുകളില്‍ യോഗ്യരായ കുടുംബശ്രീ അംഗങ്ങളുടെ പട്ടിക അയയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.

ആര്യാ രാജേന്ദ്രന്‍റെ കത്ത് അനിലാണ് സ്വന്തം വാര്‍ഡിലെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതെന്ന പ്രചാരണം ശക്തമായിരുന്നു. ഈ വിവരം പുറത്തുവന്നതിന് പിന്നാലെയാണ് അനിലിന്‍റെ കത്തും പുറത്തായത്.