തിരുവനന്തപുരം: കത്ത് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പിൻവാതിൽ നിയമനം പാർട്ടിയുടെ അജണ്ടയല്ല. സിപിഎമ്മുകാരെ തിരുകിക്കയറ്റാൻ കത്തെഴുതുന്ന സംവിധാനം പാർട്ടിയിൽ ഇല്ലെന്നും ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തുന്നത് സംബന്ധിച്ച വിവാദം കഴിഞ്ഞെന്നും മുഖ്യമന്ത്രി ഇടപെട്ട് വിവാദ ഉത്തരവ് പിൻവലിച്ചതായും ഗോവിന്ദൻ വ്യക്തമാക്കി.

ഗവർണർക്കെതിരേയും സിപിഎം സംസ്ഥാന സെക്രട്ടറി വിമർശനം നടത്തി. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ബിജെപിയുടെ ശ്രമം. ഈ നീക്കത്തെ രാഷ്ട്രീയമായും നിയമ, ഭരണഘടനാപരമായും നേരിടുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.