മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ ലഖ്‌നൌ ജില്ലാകോടതി ഇന്ന് വീണ്ടും പരിഗണിക്കും.എ എസ് ജി രാജു കേസിൽ ഹാജരാകണമെന്ന ഇ.ഡിയുടെ ആവശ്യത്തെ തുടർന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്. യു.എ.പി.എ കേസിൽ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവിൽ ഉത്തർപ്രദേശിലെ മഥുര സെൻട്രൽ ജയിലിലാണ് സിദ്ധിഖ് കാപ്പൻ ഉള്ളത്.

സെപ്തംബർ 9നാണ് കാപ്പന് സുപ്രിം കോടതി ജാമ്യം നൽകിയത്. കാപ്പൻ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന ഡ്രൈവർ മുഹമ്മദ് ആലത്തിനെയും യുഎപിഎ, ഇ.ഡി കേസുകളിൽ അറസ്റ്റ് ചെയ്തിരുന്നു. ആലത്തിനു യുഎപിഎ കേസിൽ ജാമ്യം ലഭിച്ചിട്ടുണ്ട്.

ഹാഥ്റസിൽ ദലിത് പെൺകുട്ടി ബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ 2020 ഒക്ടോബർ അഞ്ചിനാണ് സിദ്ധിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.