പാലായിൽ ഇന്ന് പകൽ അവസാനിക്കും മുമ്പേ മൂന്നാമതും അപകടം. അരുണാപുരത്തിനും പുലിയന്നൂര്‍ കാണിക്കമണ്ഡപം ജംഗ്ഷനും ഇടയിലാണ് വൈകുന്നേരം അപകടമുണ്ടായത്.

ആക്രിസാധനങ്ങളുമായി പോയ പെട്ടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ ജബ്ബാര്‍, റഹിം എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തലക്ക് സാരമായി പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓട്ടോയിലുണ്ടായിരുന്ന ആക്രിസാധനങ്ങള്‍ റോഡില്‍ ചിതറി തെറിച്ചു. പുലിയന്നൂരില്‍ രാവിലെയുണ്ടായ അപകടത്തില്‍ മേവിട സ്വദേശി ജോസഫ് മരണപ്പെട്ടിരുന്നു.

പാലയിൽ വീണ്ടും അപകടം; കാറും ഓട്ടോയും കൂട്ടിയിടിച്ച് 78 കാരൻ മരിച്ചു. ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ പുലിയന്നൂരിൽ കാണിക്ക മണ്ഠപത്തിന് സമീപം കാറും – ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചാണ് ഓട്ടോ യാത്രക്കാരൻ മരിച്ചത്.

ഓട്ടോ യാത്രക്കാരൻ മേവട കുന്നപ്പള്ളിയിൽ കെ.ജെ ജോസഫ് (78) ആണ് മരിച്ചത്. രാവിലെ പാലാ ചെത്തിമറ്റത്തിന് സമീപം ബസും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി ജോയൽ ജോബി മരിച്ചിരുന്നു. സുഹൃത്തിനൊപ്പം സഞ്ചരിച്ച ജോയലിന്റെ ബൈക്ക് ബസ്സുമായി കൂടിയിടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ജോയൽ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

ബസിനടിയിൽപ്പെട്ട യുവാവിന്റെ തലയിലൂടെ ബസ്സിന്റെ ചക്രം കയറി ഇറങ്ങി. ജോയൽ തൽക്ഷണം മരിച്ചു.