സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റനില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് കിരീടം. ഫൈനലില്‍ ചൈനയുടെ വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 21-9, 11-21, 21-15.

ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചങ്കിലും സിന്ധുവിന്റെ മുന്നില്‍ വാങ് കീഴടങ്ങുകയായിരുന്നു. ലോക 11-ാം നമ്പര്‍ താരമാണ് വാങ്. സിന്ധു റാങ്കിങ്ങില്‍ഏഴാം സ്ഥാനത്തുമാണ്.
രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഈ ഹൈദരബാദുകാരി സെമി ഫൈനലില്‍ ജപ്പാന്റെ സയിന കവാക്കാമിയെയായിരുന്നു പരാജയപ്പെടുത്തിയത്. 2022 സൂപ്പര്‍ 500 ബാഡ്മിന്റനിലെ സിന്ധുവിന്റെ ആദ്യ കിരീടമാണിത്. സെയിദ് മോദി ഇന്റര്‍നാഷണല്‍ കപ്പിനും, സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റും സിന്ധു നേരത്തെ വിജയിച്ചിരുന്നു.