ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങള്‍ക്കും അധിനിവേശത്തിനും കാരണം അമേരിക്കയാണെന്ന ആരോപണവുമായി അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി.

അല്‍ ഖ്വയിദയുടെ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതിന്റെ 11ാം വാര്‍ഷിക ദിനത്തില്‍ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് സവാഹിരി യുഎസിനെതിരായി പ്രസ്താവന നടത്തിയത്.

‘അമേരിക്കയുടെ വീക്ക്‌നെസ് ആണ്, ദുര്‍ബലതയാണ് അവരുടെ സഖ്യരാജ്യമായ ഉക്രൈന്‍ റഷ്യയുടെ അധിനിവേശത്തിന് ഇരയാകാന്‍ കാരണം,’ സവാഹിരി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി. 27 മിനിട്ട് നീണ്ടുനിന്ന വീഡിയോ സന്ദേശം വെള്ളിയാഴ്ചയായിരുന്നു പുറത്തുവിട്ടത്. സെപ്റ്റംബര്‍ 11ലെ ആക്രമണങ്ങള്‍ക്ക് ശേഷം, ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ യുദ്ധങ്ങളുടെ പരാജയം യുഎസിന് ക്ഷീണമായി മാറിയെന്നും സന്ദേശത്തില്‍ പറയുന്നു.