കിഴക്കന്‍ യുക്രെയ്ന്‍റെ വലിയൊരു ഭാഗം കൂട്ടിച്ചേര്‍ക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി യുഎസ്.
ഈ മാസം അവസാനത്തോടെ ഡോണസ്റ്റ്സ്ക്, ലുഹാന്‍സ് മേഖലകളില്‍ പേരിനു ഹിതപരിശോധന നടത്തി റഷ്യയുടെ ഭാഗമാക്കാനാണു നീക്കമെന്ന് യൂറോപ്യന്‍ സുരക്ഷാ സഹകരണ സമിതി (ഒഎസ്‌സിഇ)യിലെ അമേരിക്കന്‍ അംബാസഡര്‍ മൈക്കിള്‍ കാര്‍പെന്‍റര്‍ പറഞ്ഞു. തെക്കന്‍ യുക്രെയ്നിലെ റഷ്യന്‍ നിയന്ത്രിത നഗരമായ ഖെര്‍സന്‍ സ്വതന്ത്ര റിപ്പബ്ലിക്കായി പ്രഖ്യാപിക്കാനും നീക്കമുണ്ട്.

റഷ്യന്‍ അനുകൂല വിമതരുടെ നിയന്ത്രണത്തിലുള്ള ഡോണറ്റ്സ്ക്, ലുഹാന്‍സ് നഗരങ്ങള്‍ നേരത്തേ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ ഹിതപരിശോധന നടത്തി കൂട്ടിച്ചേര്‍ക്കുകയെന്നതു റഷ്യക്ക് എളുപ്പമായിരിക്കും.

യുക്രെയ്ന്‍ അധിനിവേശത്തിന്‍റെ തുടക്കത്തില്‍ത്തന്നെ നിയന്ത്രണത്തിലായ ഖേര്‍സന്‍ നഗരത്തിലെ മേയര്‍ അടക്കമുള്ളവരെ റഷ്യന്‍ പട്ടാളം തടവിലാക്കിയിരുന്നു. നഗരത്തില്‍ ഇന്‍റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ റദ്ദാക്കി. ഇവിടെ റഷ്യന്‍ കറന്‍സിയായ റൂബിള്‍ പ്രയോഗത്തിലാക്കിയെന്നും യുക്രെയ്ന്‍ ആരോപിക്കുന്നു. റഷ്യന്‍ സ്കൂള്‍ പാഠ്യപദ്ധതി ഇവിടെ ഉടന്‍ നടപ്പാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

മരിയുപോളില്‍ റഷ്യ വീണ്ടും ആക്രമണം തുടങ്ങി; ഞായറാഴ്ച നൂറു പേരെ ഒഴിപ്പിച്ചു

കീവ്: മരിയുപോള്‍ നഗരത്തിലെ അസോവ്താള്‍ ഉരുക്കുശാലയില്‍ റഷ്യന്‍ പട്ടാളം വീണ്ടും ആക്രമണം തുടങ്ങിയതായി യുക്രെയ്ന്‍ അറിയിച്ചു. ഉരുക്കുശാലയില്‍ അഭയം തേടിയിരുന്ന സിവിലിയന്മാരെ ഒഴിപ്പിക്കാനായി ഞായറാഴ്ച വെടി നിര്‍ത്തിയിരുന്നു.

വൃദ്ധരും കൊച്ചു കുട്ടികളും അടക്കം നൂറോളം പേരെ മാത്രമാണ് പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. ഇതില്‍ ഭൂരിഭാഗത്തെയും യുക്രെയ്ന്‍ നിയന്ത്രിത സാപ്പോറിഷ്യയിലേക്കാണു കൊണ്ടുപോയത്. കുറച്ചുപേരെ റഷ്യന്‍ നിയന്ത്രിത മേഖലയിലേക്കും കൊണ്ടുപോയി.

ആയിരത്തോളം സിവിലിയന്മാരും രണ്ടായിരത്തോളം യുക്രെയ്ന്‍ ഭടന്മാരുമാണ് ഉരുക്കുശാലയില്‍ അഭയം തേടിയിരിക്കുന്നത്. മരിയുപോള്‍ നഗരത്തില്‍ മൊത്തം ഒരു ലക്ഷം പേര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.