യുക്രെയ്ന്‍ വിഷയത്തില്‍ നരേന്ദ്രമോദിയ്‌ക്ക് നിര്‍ണ്ണായക പങ്കുവഹിക്കാനാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍.ഇരുരാജ്യങ്ങളും ജനാധിപത്യ രാഷ്‌ട്രങ്ങളാണ്.

ഇരുവരും നിയമാധിഷ്ഠിത അന്താരാഷ്‌ട്ര സംവിധാനത്തില്‍ വിശ്വസിക്കുന്നു. അടുത്ത പങ്കാളികള്‍ എന്ന നിലയില്‍ യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ച ചെയ്തുവെന്ന് മെറ്റെ ഫ്രെഡറിക്‌സണ്‍ പറഞ്ഞു.

യുക്രെയ്ന്‍ പൗരന്മാര്‍ക്കെതിരെ നടന്ന ഭീകരമായ കുറ്റകൃത്യങ്ങളുടെയും ഗുരുതരമായ മാനുഷിക പ്രതിസന്ധിയുടെയും അനന്തരഫലങ്ങള്‍ നരേന്ദ്രമോദിയുമായി ചര്‍ച്ച ചെയ്തുവെന്നും മെറ്റെ വ്യക്തമാക്കി. ബുച്ചയിലെ സാധാരണക്കാരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഞെട്ടിക്കുന്നതാണ്. ഈ കൊലപാതകങ്ങളെ ഇന്ത്യയും ഡെന്‍മാര്‍ക്കും അപലപിച്ചു. ഒരു സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യകതയെ കുറിച്ച്‌ ഇുരരാജ്യങ്ങളും ചര്‍ച്ച ചെയ്തുവെന്നും മെറ്റെ അറിയിച്ചു.