ലണ്ടന്‍/വാഷിങ്ടണ്‍: യുക്രെയ്നിലെ എംബസിയില്‍ നിന്ന് അമേരിക്കയും ബ്രിട്ടനും തങ്ങളുടെ ജീവനക്കാരെ പിന്‍വലിക്കുന്നു.

 

റഷ്യന്‍ അധിനിവേശ ആശങ്കകള്‍ക്കിടെ ആണ് ഇരു രാജ്യങ്ങളും യുക്രെയ്നിലെ എംബസിയില്‍നിന്ന് ജീവനക്കാരെ പിന്‍വലിക്കാന്‍ തുടങ്ങിയത്.

എപ്പോള്‍ വേണമെങ്കിലും അധിനിവേശം പ്രതീക്ഷിക്കാമെന്ന് പറഞ്ഞാണ് അത്യാവശ്യമില്ലാത്ത എംബസി ജീവനക്കാരോട് രാജ്യവിടാന്‍ യു എസ് ആവശ്യപ്പെട്ടത്. യുക്രെയ്നിലെ യു.എസ് എംബസിയിലെ അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് രാജ്യംവിടാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് ആണ് ഞായറാഴ്ച ഉത്തരവിട്ടത്. നടപടി ഒഴിപ്പിക്കലല്ലെന്നും കിയവ് എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രിട്ടീഷ് നയതന്ത്രജ്ഞര്‍ക്ക് പ്രത്യേക ഭീഷണികളില്ലെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും കിയവില്‍ ജോലി ചെയ്യുന്ന പകുതിയോളം ജീവനക്കാരും യു.കെയിലേക്ക് മടങ്ങും.