ഓസ്റ്റിന്‍: ബിസിനസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ മാസ്ക്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ 1000 ഡോളര്‍ വരെ പിഴ ചുമത്തുമെന്ന് ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട്. വ്യാഴാഴ്ച ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സര്‍ക്കാര്‍ ഏജന്‍സികള്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നതും മാസ്ക് ധരിക്കാതെ വരുന്നവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതും പുതിയ ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്.

പൊതു സ്വകാര്യ സ്ഥാപനങ്ങള്‍ ഗവണ്‍മെന്‍റ് ഫണ്ട് സ്വീകരിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ ചൂണ്ടികാട്ടി. കോവിഡ് 19 വ്യാപനം തടയുന്നതിന് ടെക്സസ് ജനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അറിയാമെന്നും, അവര്‍ അത് സ്വയം പ്രാവര്‍ത്തികമാക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

ടെക്സസില്‍ കഴിഞ്ഞ മാസം കുറഞ്ഞു വന്നിരുന്ന രോഗവ്യാപനം ഈയാഴ്ചകളില്‍ ചെറുതായി വര്‍ധിച്ചു വരുന്നുവെന്നതാണ് വിവിധ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.