വാഷിങ്ടണ്‍: വിയന്നയിലെ യു.എസ് നയതന്ത്ര പ്രതിനിധികളില്‍ കണ്ടെത്തിയ അപൂര്‍വ രോഗമായ ‘ഹവാന സിന്‍ഡ്രം ‘ദുരൂഹതയായി മുന്‍നിര യു.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലും പടരുന്നു. 100 സി.എ.എ ഉദ്യോഗസ്ഥരുള്‍പെടെ 200 ഓളം യുഎസ് പ്രമുഖര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. തലകറക്കവും മൈഗ്രേനും ഛര്‍ദ്ദി ലക്ഷണങ്ങളുമായി പിടിമുറുക്കുന്ന ഹവാന സിന്‍ഡ്രം റഷ്യന്‍ ‘സംഭാവന’യാണോ എന്നാണ് അധികൃതര്‍ അന്വേഷിക്കുന്നത്.
അതെ സമയം നേരത്തെ ഉസാമ ബിന്‍ ലാദിന്റെ ഉറവിടം കണ്ടെത്താനായി നിയമിച്ച സംഘത്തില്‍ അംഗമായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. എന്നാല്‍ ഈ സംഭവത്തില്‍ പങ്കില്ലെന്ന് റഷ്യ വെളിപ്പെടുത്തുന്നു .
ആസ്ട്രിയയിലെ വിയനയിലുള്ള യു.എസ് നയതന്ത്ര പ്രതിനിധികളില്‍ അടുത്തിടെ കണ്ടെത്തിയ രോഗം മറ്റു കേന്ദ്രങ്ങളിലെയും യു.എസ് ഉദ്യോഗസ്ഥരില്‍ തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നായിരുന്നു . നയതന്ത്ര പ്രതിനിധികള്‍ക്ക് പുറമെ രഹസ്യവിഭാഗമായ സി.എ.എയിലും രോഗo വ്യാപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ .
എന്നാല്‍ നേരത്തെ ക്യൂബ നടത്തിയ ആക്രമണമെന്ന നിലക്കാണ് രോഗത്തിന് ‘ഹവാന സിന്‍ഡ്രം എന്നു പേരുവന്നിരുന്നത്. അതെ സമയം ഇക്കുറി ,ക്യൂബയെ മുനയില്‍നിര്‍ത്തുന്നതിന് പകരം റഷ്യക്കെതിരെയാണ് ആരോപണം. 2016 ല്‍ ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യു.എസ് എംബസി ഉദ്യോഗസ്ഥരിലാണ് ആദ്യം ഈ അപൂര്‍വ രോഗം കണ്ടെത്തിയത് .