ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്‌ടര്‍ അടക്കം എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ബത്ര ആശുപത്രിയില്‍ ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. ഗ്യാസ്‌ട്രോ എന്‍ട്രോളജി വകുപ്പ് തലവനായ ഡോ. ആര്‍.കെ ഹിമതാനി അടക്കം എട്ടുപേര്‍ക്കാണ് ജീവന്‍ നഷ്‌ടമായത്. ഇതില്‍ ആറുപേര്‍ തീവ്രപരിചരണവിഭാഗത്തിലും, രണ്ടുപേര്‍ ജനറല്‍ വാര്‍ഡിലുമായിരുന്നു.
രണ്ട് മമഇക്കൂറോളം ഓക്‌സിജന്‍ സപ്ളൈ നിലച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പ്രതികരിച്ചു. രാവിലെ മുതല്‍ തന്നെ ആശുപത്രിയില്‍ ഓക്‌സിജന്‍ പ്രതിസന്ധി നിലനിന്നിരുന്നു. 307 രോഗികളാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ക്ക മാത്രമാണ് ഓക്‌സിജന്‍ നല്‍കാന്‍ കഴിഞ്ഞതെന്നും അധികൃതര്‍ പറയുന്നു. ഇത് രണ്ടാം തവണയാണ് ബത്രയില്‍ ഇതേ സ്ഥിതിവിശേഷം ഉണ്ടാകുന്നത്.