തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ് സ്ഥീരികരിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്കും മരുമകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടിലായിരുന്ന മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചു.

ഭാര്യ കമല, കൊച്ചുമകൻ എന്നിവർക്കൊപ്പം രണ്ടു കാറുകളിലായാണ് ഇവർ മെഡിക്കൽ കോളജിലെത്തിയത്. വീണയും മരുമകൻ മുഹമ്മദ് റിയാസും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മെഡിക്കൽ ബോർഡ് രൂപീകരിച്ച് തുടർ ചികിൽസ തീരുമാനിക്കും. മുഖ്യമന്ത്രിക്കു രോഗലക്ഷണങ്ങളില്ല.

ആവശ്യമെങ്കിൽ തലസ്ഥാനത്തുനിന്ന് വിദഗ്ധരെ കോഴിക്കോടേയ്ക്ക് അയയ്ക്കും. ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിലയിരുത്തി. പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ക്വാറൻറീനിൽ പോകണമെന്നു നിർദേശം നൽകി. മാർച്ച് 3ന് മുഖ്യമന്ത്രി കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരുന്നു.