ഭോപാല്‍: മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ വ്യാജമദ്യം കഴിച്ച്‌ 12 പേര്‍ മരിച്ചിരിക്കുന്നു. ഏഴു പേരുടെ നില അതീവ ഗുരുതരമാണ്. മന്‍പൂര്‍, പഹവാലി എന്നീ രണ്ട് ഗ്രാമങ്ങളിലുള്ളവരാണ് ദാരുണമായി മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാത്രി ഇവര്‍ വെളുത്ത നിറത്തിലുള്ള മദ്യം കഴിച്ചിരുന്നതായി പൊലീസ് പറയുകയുണ്ടായി. ഇവരില്‍ 10 പേര്‍ തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്.

സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുകയുണ്ടായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഉജ്ജയിനിയിലും വിഷമദ്യ ദുരന്തമുണ്ടായി. 14 പേരാണ് അന്ന് മരിച്ചത്. മൊറേന സംഭവത്തില്‍ കുറ്റകരമായ അനാസ്ഥക്ക് ജില്ല എക്സൈസ് ഓഫിസറെ സസ്പെന്‍ഡ് ചെയ്തതായി മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യാജമദ്യ മാഫിയയുടെ വിളയാട്ടമാണെന്നും ഉജ്ജയിനിയില്‍ 16 പേരെ കൊന്നവര്‍ ഇപ്പോള്‍ 12 പേരെ കൂടി കൊന്നിരിക്കുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് ആരോപിച്ചു.