തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയുന്നെന്ന വിലയിരുത്തലിനിടയിലും ‘ഇലക്ഷന് ക്ലസ്റ്റര്‍’ രൂപെപ്പടാനുള്ള സാധ്യത സംസ്ഥാനത്ത് ശക്തമെന്ന് വിലയിരുത്തല്‍. ഇത്തരമൊരു ക്ലസ്റ്ററിനെ നേരിടാനുള്ള തയാറെടുപ്പുകള്‍ ഇേപ്പാള്തന്നെ തുടങ്ങണമെന്നും ഡിസംബര്‍ അവസാനത്തോടെ രോഗവ്യാപനതോത് കൂടാന്‍ ഇടയുണ്ടെന്നും സര്‍ക്കാര്‍ നിേയാഗിച്ച വിദഗ്ധസമിതിയിലെ അംഗം പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്ശനമാക്കിയിട്ടുെണ്ടങ്കിലും പ്രചാരണം സജീവമായതോടെ സാമൂഹിക അകലവും മാസ്കുമെല്ലാം അപ്രസക്തമായ മട്ടാണെന്നും കൂട്ടിച്ചേര്‍ത്തു.
ഒാണക്കാലത്തെ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്ത് രൂപപ്പെട്ട ഒാണം ക്ലസ്റ്ററിന് സമാനമാണ് ഇലക്ഷന് ക്ലസ്റ്റര്‍ ഭീഷണി. തെരഞ്ഞെടുപ്പ് അടുത്തതോടെ തദ്ദേശസ്ഥാപനതലത്തിലെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ക്രമേണ ശ്രദ്ധമാറുന്നതും നിയന്ത്രണങ്ങളില്‍ ഇളവുവരുന്നതും റിവേഴ്സ് ക്വാറന്റീന് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാതാകുന്നതുമാണ് ഇലക്ഷന് ക്ലസ്റ്റര്‍ രൂപപ്പെടാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്ന സാഹചര്യങ്ങള്‍. നിസ്സാരമായി കരുതാന്‍ മാത്രം സംസ്ഥാനം വൈറസ് മുക്തമോ സുരക്ഷിതമോ ആയിട്ടുമില്ല.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ കേരളത്തിലാണ്. ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 5792 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 2535 ഉം കര്‍ണാടകയില്‍ 1157 ഉം തമിഴ്നാട്ടില്‍ 1725 ഉം ഡല്‍ഹിയില്‍ 3797 ഉം കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ടെസ്റ്റ് േപാസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെയെത്തുമ്പോഴാണ് വ്യാപനം കൈയിലൊതുങ്ങിയെന്ന് പറയാനാകുക. കേരളത്തിലിത് ശരാശരി 10 എന്ന നിരക്കിലാണ്. പ്രതിദിന കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിദിനം ശരാശരി 25 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമുള്ള ജില്ല ഭരണകൂടങ്ങള്‍ തെരഞ്ഞെടുപ്പ് തിരക്കിേലക്ക് മാറുന്നതാണ് മറ്റൊരു പ്രശ്നം. കണ്ടെയ്ന്മെന്റ് സോണ്‍ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക സമ്പര്‍ക്ക നിയന്ത്രണങ്ങള്‍, ക്ലസ്റ്ററുകളിലെ ഇടപെടലുകള്‍, പരിശോധന സൗകര്യമൊരുക്കല്‍, റിവേഴ്സ് ക്വാറന്റീന് ഉള്‍പ്പെടെ കോവിഡ് പ്രതിരോധദൗത്യത്തില്‍ വലിയൊരു പങ്ക് വഹിക്കുന്നത് ജില്ല ഭരണകൂടങ്ങളാണ്