ലോകം പ്രതീക്ഷയോടെ കാത്തിരുന്ന അത്ഭുത മരുന്നിന്റെ ആദ്യ പരീക്ഷണം വിജയത്തില്‍. കൊറോണ വൈറസിനെതിരെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍സും സംയുക്തമായാണ് വാക്സിന്‍ വികസിപ്പിച്ചത്. മരുന്നു സുരക്ഷിതമാണെന്ന് ആദ്യഘട്ട പരീക്ഷണത്തില്‍ തെളിഞ്ഞുവെന്നും പരീക്ഷണത്തിനു വിധേയരായവരില്‍ വൈറസിനെതിരായ ആന്റിബോഡി ഉല്‍പാദിപ്പിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസിനെതിരെ ഇത് എത്രത്തോളം ഫലപ്രദമാണെന്നറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

നിലവില്‍ ഓക്‌സ്ഫഡ് കോവിഡ്-19 വാക്‌സിന്‍ ട്രയലിന്റെ ഒന്ന്, രണ്ട് ഘട്ടങ്ങളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. വാക്‌സിന്‍ സുരക്ഷിതവും രോഗപ്രതിരോധശേഷി ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണെന്നാണ്. മെഡിക്കല്‍ ജേണല്‍ ദി ലാന്‍സെറ്റിന്റെ ചീഫ് എഡിറ്റര്‍ പ്രതികരിച്ചത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഗവേഷകര്‍ക്കൊപ്പം അസ്ട്രാസെനക ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനെക്കുറിച്ച്‌ ലാന്‍സെറ്റ് മെഡിക്കല്‍ ജേണലില്‍ വിശദമായ റിപ്പോര്‍ട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം:

നിലവിലെ പരീക്ഷണങ്ങള്‍ പ്രതീക്ഷ ഉണര്‍ത്തുന്നതാണെങ്കിലും കൂടുതല്‍ പരീക്ഷണങ്ങള്‍ അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ChAdOx1 nCoV-19 എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞാല്‍ സെപ്റ്റംബര്‍ മാസത്തോടെ ഇത് വിപണിയിലെത്തും.