ചേര്‍ത്തല : കെ.കെ. മഹേശന്‍ എസ്‌എന്‍ഡിപി ചേര്‍ത്തല യൂണിയന്‍ കണ്‍വീനറായിരുന്ന സമയത്ത് മൈക്രോഫിനാന്‍സ് വായ്പയില്‍ 3.39 കോടിയുടെ വെട്ടിപ്പ് നടത്തിയതായി യൂണിയന്‍ ഭാരവാഹികള്‍ ആരോപിച്ചു .

2014 മേയ് 13 മുതല്‍ 2019 ജൂലായ് 11വരെ മഹേശന്‍ ചേര്‍ത്തല യൂണിയന്‍റെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറായിരുന്നു . 23 വ്യാജ യൂണിറ്റുകളുടെ പേരിലാണ് വായ്പ തട്ടിപ്പു നടന്നത്. യൂണിയന്‍ ബാങ്ക് കലവൂര്‍ ശാഖയുമായുള്ള വായ്പ ഇടപാടില്‍ മാത്രം 3.39 കോടി രൂപയുടെ ക്രമക്കേടാണു ള്ളത് . 60 മാസ കാലാവധിയില്‍ യൂണിയന്‍ ബാങ്ക് നല്‍കിയ 5.66 കോടി വായ്പ മൈക്രോഫിനാന്‍സ് ഗ്രൂപ്പുകള്‍ക്ക് നല്‍കുകയും 30 മാസത്തെ കാലാവധിക്കുള്ളില്‍ തിരിച്ചു വന്ന തുക യൂണിയന്‍റെ തനത് ഫണ്ടെന്ന വ്യാജേന ചേര്‍ത്തല നഗരത്തിലെ സഹകരണബാങ്കില്‍ നിക്ഷേപിച്ചെന്നും നേതാക്കള്‍ പറയുന്നു .

ശ്രീകണ്ഠേശ്വരം സ്കൂളിന്‍റെ മാനേജരായി പ്രവര്‍ത്തിക്കവേ വിദ്യാഭ്യാസ സംഭാവനയായി ലഭിച്ച കോടിക്കണക്കിനു രൂപ കണക്കില്‍ പെടുത്താതെ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയെന്നും ഇവര്‍ ആരോപിക്കുന്നു . മഹേശന്‍ സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചാണ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും കെ.എല്‍. അശോകനേയും തുഷാര്‍ വെള്ളാപ്പള്ളിയേയും അധിക്ഷേപിച്ച്‌ ആണ്‌ ജീവനൊടുക്കിയത് . വെള്ളാപ്പള്ളി നടേശന് പൂര്‍ണ പിന്തുണ നല്‍കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ‌