• ഡോ. ജോര്‍ജ് എം. കാക്കനാട്

ഹൂസ്റ്റണ്‍: ഇന്ത്യയില്‍ ഒരു ടെക്കി ആത്മഹത്യ ചെയ്തതിന് യുഎസ് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും എക്‌സ് ഉടമ ഇലോണ്‍ മസ്‌കിനും എന്തു ബന്ധം? ഒറ്റ നോട്ടത്തില്‍ ഒരു ബന്ധവുമില്ലെന്ന് തോന്നുമെങ്കിലും ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്ന ഒരു ആത്മഹത്യായി ഇതുമാറി എന്നതാണ് കൗതുകം. ബെംഗളൂരു ടെക്കി അതുല്‍ സുഭാഷ് എന്ന 34 വയസുകാരനാണ് ആത്മഹത്യാ കുറിപ്പില്‍ ഇരുവരേയും ടാഗ് ചെയ്തു തന്റെ ആത്മഹത്യ ഇന്റര്‍നാഷണല്‍ ആക്കിയത്.

തിങ്കളാഴ്ച ബെംഗളൂരുവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അതിലിനെ കണ്ടെത്തിയത്. അതുല്‍ ആത്മഹത്യ ചെയ്തുവെന്നും 24 പേജുള്ള മരണക്കുറിപ്പ് എഴുതിയെന്നും പോലീസ് പറഞ്ഞു. എക്സില്‍ (മുമ്പ് ട്വിറ്റര്‍) അദ്ദേഹത്തിന്റെ അവസാനത്തെ പോസ്റ്റ് ‘ഇന്ത്യയില്‍ പുരുഷന്മാരുടെ നിയമപരമായ വംശഹത്യയാണ് നടക്കുന്നത്’ എന്ന് അവകാശപ്പെട്ടതോടെയാണ് വിഷയം ലോകശ്രദ്ധ ആകര്‍ഷിച്ചത്.

തന്റെ കുറിപ്പില്‍ അദ്ദേഹം എലോണ്‍ മസ്‌കിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ടാഗ് ചെയ്തു. ”നൂതന ആശയങ്ങള്‍, ഗര്‍ഭച്ഛിദ്രം, DEI എന്നിവയില്‍ നിന്ന് ദശലക്ഷക്കണക്കിന് ജീവന്‍ രക്ഷിക്ക’ ണമെന്നും ഇന്ത്യയില്‍ സംസാര സ്വാതന്ത്ര്യം കൊണ്ടുവരാന്‍ പരിശ്രമിക്കണമെന്നും അതുല്‍ അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

”നിങ്ങള്‍ ഇത് വായിക്കുമ്പോള്‍ ഞാന്‍ മരിക്കും. നിലവില്‍ ഇന്ത്യയില്‍ നടക്കുന്നത നിയമപരമായ വംശഹത്യയാണ്. ‘ @elonmusk @realDonaldTrum എന്നിവരെ ടാഗ് ചെയ്തു അദ്ദേഹം എക്സില്‍ എഴുതി, ഉത്തര്‍പ്രദേശ് സ്വദേശിയായ അതുല്‍ ബെംഗളൂരുവിലെ മാറത്തഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഞ്ജുനാഥ് ലേഔട്ടിലാണ് താമസിച്ചിരുന്നത്. നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സീനിയര്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്തിരുന്ന ഇയാള്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം.

സ്ഥിരമായ ദാമ്പത്യ കലഹമാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തിന് ഭാര്യയെയും കുടുംബത്തെയും കുറ്റപ്പെടുത്തുന്നതെന്നും ടെക്കി കത്തില്‍ പറയുന്നു. അദ്ദേഹം ഇത് നിരവധി ആളുകള്‍ക്ക് ഇമെയില്‍ ചെയ്യുകയും താന്‍ ഉള്‍പ്പെട്ട ഒരു എന്‍ജിഒയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പുമായി പങ്കിടുകയും ചെയ്തു.

എക്‌സ് പ്രൊഫൈല്‍ പ്രകാരം 2024 നവംബറിലാണ് അദ്ദേഹം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ചേര്‍ന്നത്. ഇലോണ്‍ മസ്‌ക്, ഡൊണാള്‍ഡ് ട്രംപ്, ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ്, സേവ് ഇന്ത്യന്‍ ഫാമിലി ഫൗണ്ടേഷന്‍ (അദ്ദേഹം ബന്ധപ്പെട്ടിരുന്ന എന്‍ജിഒ), റഷ്യയുടെ പ്രസിഡന്റ് എന്നിങ്ങനെ അഞ്ച് അക്കൗണ്ടുകള്‍ മാത്രമാണ് അദ്ദേഹം ഫോളോ ചെയ്തിരുന്നത്.

തന്റെ വിഷമവും ആത്മഹത്യാ ഉദ്ദേശവും പ്രകടിപ്പിച്ചുകൊണ്ട് അതുല്‍ എന്‍ജിഒയ്ക്ക് ഇമെയില്‍ അയച്ചിരുന്നു. അതില്‍ താന്‍ നേരിടുന്ന ഗാര്‍ഹിക പ്രശ്‌നങ്ങളും എങ്ങനെയാണ് തന്റെ ജീവനെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് വിശദമാക്കുന്നതുമായ 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു. സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് എന്‍ജിഒ പോലീസിനെ അറിയിക്കുകയും അതേ വിശദാംശങ്ങള്‍ ലോക്കല്‍ പോലീസുമായി പങ്കിടുകയും ചെയ്തു. അവിടെയെത്തിയ പോലീസ് അപ്പാര്‍ട്ട്‌മെന്റിന്റെ വാതില്‍ തകര്‍ത്ത് അകത്തു കയറിയെങ്കിലും അതുലിനെ മരിച്ചതായി കണ്ടെത്തുകയായിരുന്നു. ഭാര്യയും മറ്റുള്ളവരും തനിക്കെതിരെ നല്‍കിയ എട്ട് പോലീസ് പരാതികള്‍ ആത്മഹത്യയ്ക്ക് പ്രധാന കാരണമായാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.