സുഡാൻ സംഘർഷത്തിൽ ഇതുവരെ പലായനം ചെയ്തത് 36,000-ത്തിലധികം ആളുകളാണെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. ഡാർഫറിൽ എൽ-ഫാഷറിൽ നടന്ന ആക്രമണത്തിനിടെയാണ് പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും ആളുകൾ പലായനം ചെയ്തത്.
ആയിരക്കണക്കിന് ആളുകൾ ബലപ്രയോഗത്തിലൂടെ പലായനം ചെയ്യുന്നത് തുടരുന്നതിനാൽ ഉണ്ടാകാവുന്ന മാനുഷിക പ്രത്യാഘാതങ്ങളെക്കുറിച്ച് നവംബർ രണ്ടിന് വൈകുന്നേരം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്ടോബർ 26 നും 31 നും ഇടയിൽ നോർത്ത് കോർഡോഫാനിലെ അഞ്ച് പ്രദേശങ്ങളിൽ നിന്ന് 36,825 പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ മൈഗ്രേഷൻ ഏജൻസി ഞായറാഴ്ച വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മധ്യ സുഡാനിലെ നോർത്ത് കോർഡോഫാൻ തലസ്ഥാനം ഡാർഫറിന് കിഴക്കായാണ് സ്ഥിതിചെയ്യുന്നത്. അവിടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആർഎസ്‌എഫ് ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും നാടുകടത്തുകയും ചെയ്തിട്ടുണ്ട്. നോർത്ത് കോർഡോഫാനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ആർഎസ്‌എഫിന്റെയും സൈനികരുടെയും സാന്നിധ്യത്തിൽ വൻ വർധനവുണ്ടായതായി തിങ്കളാഴ്ച താമസക്കാർ റിപ്പോർട്ട് ചെയ്തു.



