അപൂർവ ധാതുക്കളിലും മാഗ്നറ്റ് ഉൽപാദനത്തിലും ചൈനയുടെ ആധിപത്യം കുറയ്ക്കാൻ അമേരിക്കൻ ഭരണകൂടം വൻതോതിൽ നിക്ഷേപം പ്രഖ്യാപിച്ചു. വാണിജ്യ വകുപ്പും (Commerce Department)യും പ്രതിരോധ വകുപ്പും (Pentagon) ചേർന്ന് വൾക്കൻ എലമെൻ്റ്സ് എന്ന അമേരിക്കൻ കമ്പനിക്ക് സാമ്പത്തിക സഹായവും ഓഹരി പങ്കാളിത്തവും നൽകാൻ തീരുമാനിച്ചതായി തിങ്കളാഴ്ച അറിയിച്ചു.
CHIPS Act പദ്ധതിയുടെ ഭാഗമായി വാണിജ്യ വകുപ്പ് 50 മില്യൺ ഡോളർ നൽകും. ഈ തുക ഉപയോഗിച്ച് ഫൈറ്റർ ജെറ്റുകൾ, വിൻഡ് ടർബൈനുകൾ, മറ്റു പ്രധാന ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ആവശ്യമായ പെർമനന്റ് മാഗ്നറ്റുകൾ നിർമ്മിക്കാൻ ആവശ്യമായ ഉപകരണങ്ങൾ വാങ്ങും.
അതോടൊപ്പം, പെന്റഗൺ ഓഫീസ് ഓഫ് സ്ട്രാറ്റജിക് ക്യാപിറ്റൽ വഴി 620 മില്യൺ ഡോളറിന്റെ നേരിട്ടുള്ള വായ്പയും 550 മില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപവും വൾക്കൻ എലമെൻ്റ്സിന് ലഭിക്കും. അമേരിക്കയിൽ 10,000 മെട്രിക് ടൺ മാഗ്നറ്റ് നിർമ്മാണശാല സ്ഥാപിക്കാനാണ് പദ്ധതി. പങ്കാളിയായ ReElement Technologies Corp.കമ്പനിക്ക് 80 മില്യൺ ഡോളറിന്റെ വായ്പയും അതിനോട് തുല്യമായ സ്വകാര്യ നിക്ഷേപവുമാണ് ലഭിക്കുന്നത്.
ഖനനം ചെയ്ത ധാതുക്കളിൽ നിന്നോ പുനരുപയോഗ മാലിന്യങ്ങളിൽ നിന്നോ അപൂർവ ധാതുക്കൾ വേർതിരിച്ച് പ്രോസസ്സ് ചെയ്യുന്ന സ്ഥാപനമാണ് റീഎലമെൻ്റ് കമ്പനി. ഈ മേഖലയിലെ ചൈനീസ് നിയന്ത്രണങ്ങൾക്ക് ബദലായി അമേരിക്കൻ ഉൽപാദനം വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
വൾക്കൻ എലമെൻ്റ്സിലേക്കുള്ള നിക്ഷേപം അപൂർവ ധാതു മാഗ്നറ്റ് ഉൽപാദനം വേഗത്തിലാക്കുമെന്നും പ്രധാന ധാതു നിർമ്മാണം തിരികെ അമേരിക്കയിലേക്കാണ് കൊണ്ടുവരുന്നതെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലട്ട്നിക് പ്രസ്താവനയിൽ പറഞ്ഞു.



