ഇന്ത്യയുടെ അഭിമാനമായ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹനിശ്ചയം നടത്തി. ഐടി പ്രൊഫഷണൽ വെങ്കട ദത്ത സായിയാണ് സിന്ധുവിന്റെ ജീവിതപങ്കാളി. ഡിസംബർ 14 ന് നടന്ന വിവാഹ നിശ്ചയ ചടങ്ങുകൾക്ക് ശേഷം, ഡിസംബർ 22 ന് ഉദയ്പൂരിൽ വച്ച് വിവാഹം നടക്കും.

ഇരു കുടുംബങ്ങൾക്കും പരസ്പരം അറിയാമായിരുന്നു, എന്നാൽ ഒരു മാസം മുമ്പാണ് എല്ലാം തീരുമനിച്ചുറപ്പിച്ചത്. ജനുവരി മുതൽ അവളുടെ ഷെഡ്യൂൾ തിരക്കേറിയതായിരിക്കുമെന്നതിനാൽ ഇത് മാത്രമേ സാധ്യമാകൂ, സിന്ധുവിൻ്റെ അച്ഛൻ പിവി രമണ പിടിഐയോട് പറഞ്ഞു.

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഊൾപ്പെടെയുള്ള പ്രമുഖരെ അവർ നേരത്തെ വിവാഹത്തിന് ക്ഷണിച്ചിരുന്നു.

രണ്ടാഴ്ച മുമ്പ് ലഖ്‌നൗവിൽ നടന്ന പ്രശസ്തമായ ബാഡ്മിന്റൺ ടൂർണ്ണമെന്റ്, സയ്യിദ് മോദി ഇൻ്റർനാഷണൽ, ജയിച്ചതിന് തൊട്ടുപിന്നാലെയാണ് സിന്ധുവിന്റെ വിവാഹത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത്.

വിവാഹത്തിന് ശേഷം, സിന്ധു തന്റെ ബാഡ്മിന്റൺ കരിയർ തുടരും. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന മലേഷ്യ ഓപ്പൺ സൂപ്പർ 1000 ടൂർണ്ണമെന്റിൽ പങ്കെടുക്കാനാണ് സിന്ധു ലക്ഷ്യമിടുന്നത്. 2028 ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതും സിന്ധുവിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

സിന്ധുവിന്റെ വിവാഹം കായികലോകത്തും സമൂഹത്തിലും വലിയ തോതിൽ ആഘോഷിക്കപ്പെടും.