അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ നയതന്ത്ര മുന്നേറ്റം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയുമെന്ന പ്രതീക്ഷ ഉയർത്തുന്നുവെങ്കിലും ഈ സമാധാന കരാറിനെതിരെ ഇതിനകം തന്നെ എതിർപ്പ് പ്രകടിപ്പിച്ച് ഇസ്രയേൽ രംഗത്ത്. ഇസ്രായേൽ ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ലെബനനിൽ നിന്ന് തങ്ങളുടെ സൈനിക സാന്നിധ്യം പിൻവലിക്കില്ലെന്ന് വ്യക്തമാക്കി. ഇത് സമാധാന കരാറിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.
അമേരിക്കയും ഇറാനും തമ്മിൽ ഉണ്ടാക്കിയ ധാരണാപത്രത്തിൽ മിസൈൽ ആക്രമണങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നുണ്ട്. ലെബനനിൽ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ രേഖ ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കരാറിന്റെ ചട്ടക്കൂട് അനുസരിച്ച്, കൂടുതൽ സമഗ്രമായ അന്തിമ കരാറിലെത്തുന്നതിനായി വാഷിങ്ടണും ടെഹ്റാനും 60 ദിവസത്തെ ചർച്ചാ കാലയളവിലേക്ക് പ്രവേശിക്കും. ഈ നീക്കത്തിനെതിരെ ഇസ്രായേലിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
ഇസ്രായേൽ ധനമന്ത്രി ബെസലേൽ സ്മോട്രിച്ച് ഈ കരാറിനെ “ഇസ്രായേലിനും മുഴുവൻ സ്വതന്ത്ര ലോകത്തിനും മോശമായ കരാർ” എന്നാണ് വിശേഷിപ്പിച്ചത്. ഇറാന്റെ ശക്തി ദുർബലപ്പെടുത്താനുള്ള സമീപകാല ശ്രമങ്ങൾ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയെന്നും, ടെഹ്റാൻ ഒരിക്കലും ആണവായുധങ്ങൾ സ്വന്തമാക്കാതിരിക്കാൻ ഇസ്രായേൽ തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലെബനനുമായി ബന്ധപ്പെട്ട സുരക്ഷാ നയത്തിൽ കടുത്ത നിലപാട് തുടരുമെന്നും ഇസ്രായേൽ പിൻവാങ്ങില്ലെന്നും സ്മോട്രിച്ച് കൂട്ടിച്ചേർത്തു.



