കറാച്ചി തുറമുഖത്ത് നടത്തിയ ആക്രമണം സ്ഥിരീകരിച്ച് ഇന്ത്യൻ നാവികസേന. 1971 ന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ മൂന്ന് സേനകളും ചേർന്നാണ് പാകിസ്ഥാനിൽ തിരിച്ചടി നടത്തിക്കൊണ്ടിരിക്കുന്നത്.
പാക് മണ്ണിൽ ഇന്ത്യൻ പ്രഹരം തുടരുകയാണ്. പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിന്‍റെ 20 കിലോമീറ്ററിന് അടുത്ത് സ്ഫോടനമുണ്ടായി. ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈൽ വർഷം നടത്തി. സിയാൽകോട്ടിവും ലാഹോറിലും തുടർ ആക്രമണമുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. നാല് പാക് പോർവിമാനങ്ങൾ ഇന്ത്യ വീഴ്ത്തി. കച്ചിൽ മൂന്ന് ഡ്രോണുകളും തടുത്തു.