പുതിയ കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ മേല്‍ വില വര്‍ധനവ് ഏര്‍പ്പെടുത്തി അടുത്ത മാസത്തെ താരിഫിന്റെ മുതലെടുപ്പ് നടത്താന്‍ വാഹന നിര്‍മാതാക്കള്‍ തീരുമാനിച്ചേക്കുമെന്ന് വൈറ്റ് ഹൗസ് ഭയപ്പെടുന്നു. ഏപ്രില്‍ 3 മുതല്‍ വിദേശത്ത് നിര്‍മ്മിക്കുന്ന എല്ലാ പുതിയ വാഹനങ്ങള്‍ക്കും 25% ഇറക്കുമതി തീരുവ ചുമത്തും. ഈ ചെലവ് യുഎസ് ഉപഭോക്താക്കളില്‍ നിന്നും വാഹന നിര്‍മാതാക്കള്‍ ഈടാക്കാന്‍ സാധ്യതയുണ്ട്.

രാജ്യത്ത് വില്‍ക്കുന്ന കാറുകളുടെ ഏകദേശം പകുതിയോളം നിര്‍മാതാക്കളെ താരിഫ് നടപടി ബാധിക്കുന്നതിനാല്‍, ജനറല്‍ മോട്ടോഴ്സ് പോലുള്ള കമ്പനികള്‍ക്ക് താരിഫ് വര്‍ദ്ധനവ് മറയായി ഉപയോഗിച്ച് ആഭ്യന്തരമായി നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനും കഴിയും. കാര്‍ വിലയില്‍ വ്യാപകമായ വര്‍ദ്ധനവിന്റെ ഭീഷണി ലഘൂകരിക്കുന്നതിന്, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാജ്യത്തെ മുന്‍നിര വാഹന നിര്‍മ്മാതാക്കളില്‍ നിന്നുള്ള മാനേജ്മെന്റുമായി ഒരു ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ആഭ്യന്തര കാറുകളുടെ വില ഉയര്‍ത്താന്‍ താരിഫ് ഒരു ഒഴികഴിവായി ഉപയോഗിക്കരുതെന്ന് അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

വൈറ്റ് ഹൗസ് അത്തരമൊരു നീക്കത്തെ പ്രതികൂലമായി കാണുമെന്ന് ട്രംപ് എക്‌സിക്യൂട്ടീവുകളോട് പറഞ്ഞു. സ്റ്റിക്കറുകളുടെ വില വര്‍ദ്ധിപ്പിച്ചാല്‍ ചിലര്‍ അസ്വസ്ഥരാകുകയും ശിക്ഷ നേരിടേണ്ടിവരുമെന്ന് ആശങ്കപ്പെടുകയും ചെയ്തുവെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പറയുന്നു.