Author: George Kakkanatt

മാസങ്ങൾ നീണ്ട കൃത്യമായ പ്ലാനിങ്,ഓരോ നീക്കവും സിഐഎ ഒപ്പിയെടുത്തു; ഖമേനിയെ വധിച്ചതിങ്ങനെ!!

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതിനായി അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ നീക്കത്തിന് പിന്നിൽ മാസങ്ങൾ നീണ്ട കൃത്യമായ നിരീക്ഷണമുണ്ടായിരുന്നതായി റിപ്പോർട്ടുകൾ. യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സി‌ഐ‌എ മാസങ്ങളോളം ഖമേനിയുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയായിരുന്നു.  ഖമേനിയുടെ താമസസ്ഥലം, അദ്ദേഹം കൂടിക്കാഴ്ച നടത്തുന്ന വ്യക്തികൾ, ആശയവിനിമയ രീതികൾ, ആക്രമണമുണ്ടായാൽ അഭയം പ്രാപിക്കാൻ സാധ്യതയുള്ള ഇടങ്ങൾ എന്നിവയെല്ലാം അമേരിക്കൻ-ഇസ്രായേൽ ഉദ്യോഗസ്ഥർ കൃത്യമായി പഠിച്ചു. സാധാരണയായി മുതിർന്ന രാഷ്ട്രീയ-സൈനിക നേതാക്കൾ ഖമേനിയുമായി ഒരേസമയം ഒത്തുചേരുന്നത് അപൂർവ്വമാണെങ്കിലും, കഴിഞ്ഞ ശനിയാഴ്ച രാവിലെ ടെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയിലുള്ള കോമ്പൗണ്ടിൽ ഇത്തരമൊരു കൂടിക്കാഴ്ച നടക്കുമെന്ന വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചു. ഈ സുവർണ്ണാവസരം മുതലെടുക്കാൻ തീരുമാനിച്ച സൈന്യം, രാത്രിയിൽ നടത്താനിരുന്ന ആക്രമണം പെട്ടെന്ന് പകൽസമയത്തേക്ക് മാറ്റുകയായിരുന്നു. ശനിയാഴ്ച പകൽ വെളിച്ചത്തിൽ താൻ സുരക്ഷിതനാണെന്ന ഖമേനിയുടെ വിശ്വാസമാണ് സൈന്യം തന്ത്രപരമായി ഉപയോഗിച്ചത്. ഇസ്രായേൽ സമയം രാവിലെ 6 മണിയോടെ അത്യാധുനിക യുദ്ധവിമാനങ്ങൾ ഈ കോമ്പൗണ്ട് ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തുവിട്ടു. വെറും 60 സെക്കൻഡുകൾക്കുള്ളിൽ മൂന്ന് പ്രധാന കേന്ദ്രങ്ങളിലായി നടന്ന മിസൈൽ വർഷത്തിൽ ഖമേനിയും റെവല്യൂഷണറി ഗാർഡ് തലവനും ഉൾപ്പെടെ 40 ഓളം മുതിർന്ന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ആക്രമണം തുടങ്ങിയാൽ നേതാക്കൾ ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ, ഓപ്പറേഷൻ്റെ തുടക്കത്തിൽ തന്നെ നേതൃത്വത്തെ വധിക്കുക എന്നതായിരുന്നു അമേരിക്കയുടെയും ഇസ്രായേലിൻ്റെയും തന്ത്രം. അത്യാധുനിക ട്രാക്കിംഗ് സംവിധാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാനിയൻ നേതാവിന് സാധിച്ചില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കുറിച്ചു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ അന്ത്യം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾക്കും അധികാരശൂന്യതയ്ക്കും...

Read More

ഹിസ്ബുള്ള തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്; അടുത്ത ലക്ഷ്യം നയിം ഖാസിമെന്ന് ഇസ്രയേൽ

ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ പ്രതിരോധ സേന (IDF) നടത്തിയ ശക്തമായ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രമുഖ ഇസ്രയേൽ മാധ്യമമായ ജറുസലേം പോസ്റ്റാണ് വാർത്ത പുറത്തുവിട്ടത്. ഞായറാഴ്ച രാത്രി ഇസ്രയേലിന്റെ വടക്കൻ മേഖലകൾക്ക് നേരെ ഹിസ്ബുള്ള നടത്തിയ മിസൈൽ വർഷത്തിന് തിരിച്ചടിയായാണ് ഇസ്രയേൽ ലബനനിൽ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ നിലവിലെ തലവൻ നയിം ഖാസിമാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് തിങ്കളാഴ്ച വ്യക്തമാക്കി. “ആയത്തുള്ള അലി ഖമേനിയുടെ പാത പിന്തുടരുന്നവർ നരകത്തിന്റെ ആഴങ്ങളിൽ തങ്ങളുടെ സ്ഥാനം കണ്ടെത്തും. തിന്മയുടെ അച്ചുതണ്ടിനെ പിന്തുണയ്ക്കുന്നവർക്കും ഇതേ വിധി തന്നെയായിരിക്കും,” എന്ന് കാറ്റ്സ് കൂട്ടിച്ചേർത്തു. ഹിസ്ബുള്ളയുടെ രാഷ്ട്രീയ വിഭാഗത്തിൽ നിർണ്ണായക സ്വാധീനമുള്ള നേതാവായിരുന്നു മുഹമ്മദ് റാദ്. ഇദ്ദേഹത്തിന്റെ വധം ഹിസ്ബുള്ളയ്ക്ക് വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി...

Read More

യുദ്ധത്തിൽ പങ്കുചേർന്ന് ഹിസ്ബുള്ള, തിരിച്ചടിച്ച് ഇസ്രായേൽ; ലബനനിൽ ശക്തമായ വ്യോമാക്രമണം

ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലബനനിലെ ഷിയാ സായുധ ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രായേലിന് നേരെ ആക്രമണം ആരംഭിച്ചു. ഇതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് കടന്നു. പ്രതികാരമായി ഇസ്രായേലിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതായി ഹിസ്ബുള്ള ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ സൈന്യം അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചു. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വൻ സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. ഹിസ്ബുള്ള വിക്ഷേപിച്ച മിസൈലുകൾ ഇസ്രായേലിലെ വിജനമായ സ്ഥലങ്ങളിലാണ് പതിച്ചതെന്ന് ഇസ്രായേൽ സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇറാൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹിസ്ബുള്ള കൂടി യുദ്ധത്തിൽ നേരിട്ട് പങ്കുചേർന്നത് പശ്ചിമേഷ്യയെ പൂർണ്ണ തോതിലുള്ള പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, ഹിസ്ബുള്ളയുടെ നീക്കത്തെ ലബനൻ പ്രധാനമന്ത്രി നവാഫ് സലാം രൂക്ഷമായി വിമർശിച്ചു. ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്നും ഇത് ലബനന് മേൽ ആക്രമണം തുടരാൻ ഇസ്രായേലിന് കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷ അപകടത്തിലാക്കുന്ന നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന് അദ്ദേഹം എക്സിലൂടെ (X)...

Read More

ഇറാന്റെ ആണവ കേന്ദ്രമായ നടാൻസിനു നേരെ ആക്രമണം: റേഡിയേഷൻ ഭീഷണിയെന്ന് ഐഎഇഎ

ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവ കേന്ദ്രങ്ങളിൽ ഒന്നായ നടാൻസിനു നേരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയതായി ഇറാൻ. വിയന്നയിൽ നടന്ന അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ (IAEA) ഗവേണിംഗ് ബോർഡ് യോഗത്തിലാണ് ഇറാന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി റെസ നജാഫി ഈ വെളിപ്പെടുത്തൽ നടത്തിയത്. ഇറാന്റെ സമാധാനപരമായ ആണവ നിലയങ്ങൾക്ക് നേരെ വീണ്ടും ആക്രമണമുണ്ടായെന്നും നടാൻസ് പ്ലാന്റിനെയാണ് ഇത്തവണ ലക്ഷ്യമിട്ടതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ ആണവ നിലയങ്ങൾക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിൽ ഐഎഇഎ ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി കടുത്ത ആശങ്ക രേഖപ്പെടുത്തി. ആക്രമണങ്ങൾ മൂലം വൻതോതിൽ റേഡിയോ ആക്ടീവ് വികിരണങ്ങൾ പുറത്തുവിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത് വലിയ നഗരങ്ങളെപ്പോലും ബാധിക്കാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ജനങ്ങളെ ഒഴിപ്പിക്കേണ്ട സാഹചര്യം വന്നേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ കൂടാതെ യുഎഇ, ജോർദാൻ, സിറിയ എന്നിവിടങ്ങളിലും ആണവ റിയാക്ടറുകളുണ്ട്. ബഹ്‌റൈൻ, ഇറാഖ്, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾക്കും നേരെ സൈനിക ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിൽ, ആണവ സുരക്ഷ ഉറപ്പാക്കാൻ സൈനിക നീക്കങ്ങളിൽ പരമാവധി സംയമനം പാലിക്കണമെന്ന് ഗ്രോസി അഭ്യർത്ഥിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്. ഇതിന്റെ തുടർച്ചയായാണ് ആണവ കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണമുണ്ടായിരിക്കുന്നത്. സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും അടിയന്തര സാഹചര്യം നേരിടാൻ ഐഎഇഎ സജ്ജമാണെന്നും അധികൃതർ...

Read More

ഇറാന്‍ അനുകൂലികളെ നിരീക്ഷിക്കണം; സുരക്ഷ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

ഇറാൻ-ഇസ്രായേൽ സംഘർഷം ആഗോളതലത്തിൽ രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലും കനത്ത ജാഗ്രതയ്ക്ക് നിർദേശം നൽകി. വിദ്വേഷ പ്രചാരണങ്ങളും പ്രകോപനപരമായ പ്രവർത്തനങ്ങളും കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഇറാൻ അനുകൂല തീവ്ര നിലപാടുകൾ സ്വീകരിക്കുന്നവരെയും സംഘർഷത്തിന് കാരണമായേക്കാവുന്ന പ്രസ്താവനകൾ നടത്തുന്നവരെയും നിരീക്ഷിക്കണമെന്നാണ് പ്രധാന നിർദേശം. ഫെബ്രുവരി 28-നാണ് കേന്ദ്രം ഇതുസംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയത്. ആഗോള ഭീകര സംഘടനകളുടെയും തീവ്രവാദികളുടെയും സോഷ്യൽ മീഡിയ ഇടപെടലുകൾ സൂക്ഷ്മമായി പരിശോധിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള സാഹചര്യങ്ങൾ മുൻനിർത്തിയുള്ള പ്രകോപനങ്ങൾ ആഭ്യന്തര ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്നും നിർദേശത്തിലുണ്ട്. ഇതിന്റെ ഭാഗമായി അമേരിക്ക, ഇസ്രായേൽ എംബസികൾ, കോൺസുലേറ്റുകൾ, മറ്റ് നയതന്ത്ര ഓഫീസുകൾ എന്നിവിടങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഇറാനിയൻ നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. കശ്മീരിൽ പ്രതിഷേധങ്ങൾ സംഘർഷഭരിതമായതും ബന്ദ് ആഹ്വാനം ചെയ്തതും കണക്കിലെടുത്ത് രാജ്യവ്യാപകമായി സമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സർക്കുലറിൽ...

Read More