Author: George Kakkanatt

യൂറോപ്യൻ രാജ്യങ്ങൾക്ക് ആയുധം നൽകുന്നതിൽ കാലതാമസം നേരിടുമെന്ന് അമേരിക്ക; ആശങ്കയിൽ നാറ്റോ സഖ്യകക്ഷികൾ

യൂറോപ്യൻ സഖ്യകക്ഷികൾക്ക് വാഗ്ദാനം ചെയ്തിരുന്ന ആയുധങ്ങൾ കൈമാറുന്നതിൽ വലിയ തോതിലുള്ള കാലതാമസം നേരിടുമെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു. ഉൽപ്പാദന രംഗത്തെ തടസ്സങ്ങളും വിതരണ ശൃംഖലയിലെ പ്രശ്നങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടം ഈ വിവരം വിവിധ യൂറോപ്യൻ രാജ്യങ്ങളെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. പശ്ചിമേഷ്യയിലും മറ്റ് ലോകരാജ്യങ്ങളിലും നിലനിൽക്കുന്ന അസ്ഥിരമായ സാഹചര്യം പരിഗണിക്കുമ്പോൾ ഈ വാർത്ത ഏറെ ഗൗരവത്തോടെയാണ് യൂറോപ്പ് കാണുന്നത്. തങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി അമേരിക്കൻ ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഇത് വലിയ തിരിച്ചടിയാണ്. മിസൈലുകൾ, അത്യാധുനിക യുദ്ധവിമാനങ്ങൾ എന്നിവയുടെ കൈമാറ്റത്തിലാണ് പ്രധാനമായും തടസ്സം നേരിടുന്നത്. ആയുധ നിർമ്മാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ആഭ്യന്തര ആവശ്യങ്ങൾക്കും പശ്ചിമേഷ്യയിലെ സമാധാന ദൗത്യങ്ങൾക്കും മുൻഗണന നൽകുന്നതിനാലാണ് ഈ താത്കാലിക നിയന്ത്രണമെന്നും റിപ്പോർട്ടുകളുണ്ട്. എങ്കിലും നിശ്ചിത സമയത്തിനുള്ളിൽ ആയുധങ്ങൾ എത്തിക്കുമെന്ന് നേരത്തെ അമേരിക്ക ഉറപ്പുനൽകിയിരുന്നു. നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ഈ തീരുമാനം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്വന്തം പ്രതിരോധ സുരക്ഷയ്ക്കായി മറ്റ് വഴികൾ തേടാൻ ചില രാജ്യങ്ങൾ ആലോചിക്കുന്നതായും സൂചനയുണ്ട്. വിതരണത്തിലെ ഈ കാലതാമസം എത്ര കാലം നീണ്ടുനിൽക്കുമെന്ന് ഇപ്പോൾ വ്യക്തമല്ല. അമേരിക്കയിലെ പ്രമുഖ ആയുധ നിർമ്മാണ കമ്പനികൾ ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലം കാണാൻ മാസങ്ങൾ എടുത്തേക്കാം. നിലവിലെ സാഹചര്യത്തിൽ സ്വന്തം സൈനിക ശേഖരം പുനഃക്രമീകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നിർബന്ധിതരാകും. ആയുധ വിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കാൻ വൈറ്റ് ഹൗസ് പ്രതിനിധികൾ യൂറോപ്യൻ പ്രതിരോധ മന്ത്രാലയങ്ങളുമായി ആശയവിനിമയം നടത്തുന്നുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിദേശ നയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഈ നീക്കത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് രാഷ്ട്രീയ നിരീക്ഷകർ പരിശോധിക്കുന്നുണ്ട്. സഖ്യകക്ഷികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ അമേരിക്ക അതീവ ജാഗ്രത പാലിക്കുന്നുണ്ട്. വരും മാസങ്ങളിൽ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ...

Read More

മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ പെൺകുട്ടിയും ഭർത്താവ് ഫർമാനും

മധ്യപ്രദേശ് പൊലീസിന് പിടികൊടുക്കാതെ കുംഭമേള വൈറൽ പെൺകുട്ടിയും ഭർത്താവ് ഫർമാനും. പെൺകുട്ടിയെ ഹാജരാക്കണമെന്ന് അവർക്ക് സഹായമൊരുക്കുന്നവർക്ക് നിർദേശം നൽകിയിരിക്കുകയാണ് മധ്യപ്രദേശ് പൊലീസ്. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന നിലപാടിലാണ് പെൺകുട്ടി. നിയമനടപടിയുമായി മുന്നോട്ട് പോകാനും നീക്കമുണ്ട്. എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള, മധ്യപ്രദേശ് ഹൈക്കോടതികളെ സമീപിക്കാനും രഹസ്യമൊഴി നൽകാനുമാണ് ആലോചന. അതേസമയം, പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് മധ്യപ്രദേശ് പൊലീസ്. കൊച്ചിയിൽ നിന്ന് പെൺകുട്ടി രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് സൂചന. നിലവിൽ മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ തുടരുകയാണ്. അതേസമയം, ഫർമാൻ ഖാൻ്റെ അറസ്റ്റ് ഈ മാസം 20വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മധ്യപ്രദേശ് പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്താൽ കേരള പൊലീസ് എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഈ വിഷയത്തിൽ ഇന്നലെ സിറ്റി പൊലീസ് കമ്മീഷ്ണർ പ്രതികരിച്ചിരുന്നില്ല. ടവർ ലൊക്കേഷൻ പ്രകാരം കൊച്ചിയിൽ തന്നെയുള്ള പെൺകുട്ടി എവിടെയാണ് എന്നതിനെ കുറിച്ച് അറിയില്ലെന്നാണ് കേരള പൊലീസും...

Read More

ഇന്ത്യൻ വംശജയായ പ്രമുഖ കോടതി പരിഭാഷക മീനു ബത്ര ഇമിഗ്രേഷൻ കസ്റ്റഡിയിൽ

ദശകങ്ങളായി അമേരിക്കയിൽ നിയമപരമായി താമസിച്ച് ജോലി ചെയ്തുവരുന്ന പ്രമുഖ കോടതി പരിഭാഷക മീനു ബത്രയെ (53) ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്തു. ജോലി ആവശ്യത്തിനായി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ഇവരെ തടഞ്ഞുവെച്ചത്. ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ ടെക്‌സസിലെ ഏക ലൈസൻസുള്ള കോടതി പരിഭാഷകയാണ് മീനു ബത്ര. മാർച്ച് 17ന് വാലി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നാണ് യു.എസ്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഇവരെ പിടികൂടിയത്. നിലവിൽ എൽ വാലി ഡിറ്റൻഷൻ ഫെസിലിറ്റിയിലാണ് ഇവർ. 1980കളിലെ സിഖ് വിരുദ്ധ കലാപത്തിൽ മാതാപിതാക്കൾ കൊല്ലപ്പെട്ടതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്ന് ഇവർ അമേരിക്കയിലെത്തിയത്. 2000ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി ഇവർക്ക് അമേരിക്കയിൽ തുടരാൻ അനുമതി (Withholding of Removal) നൽകിയിരുന്നു. മീനുവിന് വർക്ക് പെർമിറ്റ് ഉണ്ടെങ്കിലും, പഴയ നാടുകടത്തൽ ഉത്തരവ് നിലനിൽക്കുന്നുണ്ടെന്നാണ് അധികൃതരുടെ വാദം. എന്നാൽ മുപ്പത് വർഷത്തിനിടെ ഒരു ട്രാഫിക് നിയമലംഘനം പോലും നടത്താത്ത തന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് അധികൃതർ കൈകാര്യം ചെയ്യുന്നതെന്ന് മീനു ആരോപിച്ചു. തടങ്കലിൽ വെച്ച് തനിക്ക് ഭക്ഷണവും വെള്ളവും നിഷേധിച്ചുവെന്നും ശസ്ത്രക്രിയ കഴിഞ്ഞ തനിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അവർ പരാതിപ്പെട്ടു. അമേരിക്കൻ പൗരന്മാരായ നാല് മക്കളുടെ അമ്മയാണ് മീനു. ഇവരുടെ മോചനത്തിനായി അഭിഭാഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 21നകം മറുപടി നൽകാൻ ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗത്തിന് നിർദ്ദേശം...

Read More

രാജ്യം നക്‌സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ

രാജ്യം നക്‌സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത്. ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ജില്ല പോലും ഇപ്പോൾ നക്‌സൽ സംഘർഷ ബാധിതമല്ല. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിൻ്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 30 ന് ഇന്ത്യ മാവോയിസ്റ്റ് സ്വാധീനത്തിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. മാർച്ച് അവസാന വാരം ഛത്തീസ്‌ഗഡിലെ ബിജാപൂർ, ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂം ജില്ലകൾ മാവോയിസ്റ്റ് ബാധിത മേഖലയായാണ് അടയാളപ്പെടുത്തിയിരുന്നത്. എന്നാൽ ഏപ്രിൽ എട്ടിലെ ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ ജില്ലകളും മാവോയിസ്റ്റ് മുക്തമാണ്. എങ്കിലും ഇത്രയും കാലം ശക്തമായ മാവോയിസ്റ്റ് സ്വാധീനമുണ്ടായിരുന്ന ജില്ലകളെ ലെഗസി ആൻ്റ് ത്രസ്റ്റ് ഡിസ്ട്രിക്ട്സ് എന്ന പുതിയ പട്ടികയിൽ ഉൾപ്പെടുത്തി ശക്തമായ നിരീക്ഷണം തുടരാനാണ് കേന്ദ്ര സർക്കാരിൻ്റെ തീരുമാനം. ആന്ധ്ര, ബിഹാർ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, വെസ്റ്റ് ബംഗാൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള 38 ജില്ലകളാണ് ഈ...

Read More

ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു

ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഫണ്ട് നിലച്ചതോടെ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കൾ ആശങ്കപ്പെടുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപ്പാപ്പയെ ‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവൻ’ എന്ന് ട്രംപ് വിമർശിച്ചിരുന്നു. ലോകം ‘ഏകാധിപതികളാൽ’ നശിക്കുകയാണെന്നായിരുന്നു മാർപ്പാപ്പയുടെ...

Read More