Author: George Kakkanatt

“കേരളത്തിന്‍റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’; മന്ത്രി ഷൈലജയെ പുകഴ്ത്തി പ്രിയദര്‍ശന്‍

കൊച്ചി: കോവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ വാനോളം പുകഴ്ത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. “കേരളത്തിന്‍റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം മന്ത്രിയെ വിശേഷിപ്പിച്ചത്. “കേരളത്തിലെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍! ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, പലര്‍ക്കും പ്രചോദനം. ഞങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണ്’. പ്രിയദര്‍ശന്‍ കുറിച്ചു. അതേസമയം, സംസ്ഥാനത്ത് ഒൻപത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒരോന്നും എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് 1,46,686 പേര്‍ നിരീക്ഷണത്തിലാണ്. 752 പേര്‍ ആശുപത്രിയില്‍...

Read More

മുംബൈയിൽ കോവിഡ് സമൂഹവ്യാപനം തുടങ്ങിയതായി സ്ഥിരീകരിച്ചു

മുംബൈ: കോവിഡ് വൈറസ് സമൂഹവ്യാപനം തുടങ്ങിയതായി ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ സ്ഥിരീകരിച്ചു. നിലവിൽ 1,018 കോവിഡ് കേസുകൾ സ്ഥിരീകരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ ഉള്ള സംസ്ഥാനം. ഇതിൽ 642 പേരും മുംബൈയിൽ നിന്നുള്ളവരാണ്. കോവിഡ് രോഗികളുടെ എണ്ണം 1,000 കടന്നതോടെ ആരോഗ്യ വകുപ്പ് കടുത്ത ആശങ്കയിലാണ്. പലർക്കും രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തതയില്ല. പൂനയിൽ 159 കേസുകളും, താനെയിൽ 87 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാത്രമല്ല ധാരാവിയിലെ ചേരിയിലും കേസുകൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നതോടെ ആരോഗ്യവകുപ്പ് കടുത്ത സമ്മർദത്തിലാണ്. ആരോഗ്യപ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 35 പേര്‍ മരിക്കുകയും 773 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 149 ആയി. രാജ്യത്ത് മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 5,194 ആയി...

Read More

ഒടുവിൽ കർണാടക അതിർത്തി തുറന്നു; രോഗിയുമായി ആദ്യ ആംബുലൻസ് തലപ്പാടി കടന്നു

കാസര്‍ഗോഡ്: കേരളത്തിന്‍റെ നിരന്തര അഭ്യർഥനകൾക്കും സുപ്രീംകോടതി ഇടപെടലുകളേയും തുടർന്ന് ഒടുവിൽ കാസർഗോഡു നിന്നുള്ള രോഗികൾക്കായി കർണാടക അതിർത്തി തുറന്നു. ലോക്ഡൗൺ പ്രഖ്യാപിച്ചതിനു ശേഷം ആദ്യമായി കാസർഗോഡുനിന്നുള്ള രോഗിയുമായി ആംബുലൻസ് തലപ്പാടി ചെക്പോസ്റ്റ് കടന്നു. കർശന പരിശോധനകൾക്കു ശേഷമാണ് ആംബുലൻസ് കർണാടക കടത്തിവിട്ടത്. കാസർഗോഡ് സ്വദേശി തസ്‌ലിമയെയാണ് തുടർ ചികിത്സകൾക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്കു പോകാൻ അനുവദിച്ചത്. ആംബുലൻസിൽ തസ്‌ലിമയും ഇവരുടെ മകളും ഭർത്താവുമാണ് ഉണ്ടായിരുന്നത്. എന്നാൽ രോഗി ഉൾപ്പെടെ രണ്ടു പേർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളതിനാൽ ഒരാളെ ഇറക്കിവിട്ടു. മംഗളൂരുവിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആളായിരുന്നു തസ്‌ലിമ. ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന സംഘമാണ് അതിർത്തിയിൽ പരിശോധന നടത്തിയത്. ചികിത്സയ്ക്കായി സംസ്ഥാനത്തേക്ക് പ്രവേശനം അനുവദിക്കാൻ 14 നിബന്ധനകളാണ് കർണാടക വച്ചിരുന്നത്. കോവിഡ് രോഗികളല്ലാത്തവരെ നിബന്ധനകള്‍ക്കു വിധേയമായി കടത്തിവിടാമെന്നാണ് കര്‍ണാടകം കഴിഞ്ഞ ദിവസം...

Read More

കായംകുളത്ത് 6,500 കിലോ പഴകിയ മത്സ്യം പിടികൂടി

കായംകുളം: മൂന്ന് സ്ഥലങ്ങളിൽ നിന്നായി 6,500 കിലോ പഴകിയ മത്സ്യം പിടികൂടി. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് കൊണ്ടുവന്ന 3,500 കിലോ പഴകിയ മത്സ്യം ബുധനാഴ്ച രാവിലെയാണ് പി‌ടികൂടിയത്. കായംകുളം എരുവയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന 2,500 കിലോ പഴകിയ മത്സ്യവും പിക്ക്അപ്പ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 500 കിലോ മത്സ്യവും ആരോഗ്യവകുപ്പ് കണ്ടെത്തി. പോലീസിന്‍റെയും ആരോഗ്യവിഭാഗത്തിന്‍റെയും സംയുക്ത പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്തി, ചൂര തുടങ്ങിയ മീനുകൾക്ക് മാസങ്ങളുടെ പഴക്കമുണ്ടെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അജീഷ് എല്‍.സ്റ്റീഫന്‍ പറഞ്ഞു. മംഗലാപുരത്ത് നിന്നും കായംകുളത്തേക്ക് കൊണ്ടുവന്ന 3,500 കിലോ പഴകിയ മത്സ്യം കായംകുളത്തെ ഒരു കമ്മീഷന്‍ ഏജന്‍സിയിലേക്ക് കൊണ്ടുവന്നതാണെന്ന് ഡ്രൈവര്‍ മൊഴി നല്‍കി. കായംകുളത്തും പരിസരങ്ങളിലും പരിശോധന ശക്തമാക്കിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍...

Read More

വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

കായംകുളം: മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. കായംകുളം ചിറക്കടവം കൂന്തോളിൽ തെക്കേത്തറയിൽ വിശ്വംഭരൻ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. മാവിൽ കയറി ഇരുമ്പ് തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ് മരത്തിൽ കുടുങ്ങി കിടന്ന വിശ്വംഭരനെ കായംകുളം അഗ്നിശമനസേനയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സി.പി. ജോസ്, സീനിയർ ഫയർ ഓഫീസർ എസ്.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താഴെയിറക്കിയത്. വിശ്വംഭരനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ...

Read More