Author: George Kakkanatt

“ഒരുമിച്ച്‌ നില്‍ക്കേണ്ട സമയത്ത്‌ അനാവശ്യ വിവാദങ്ങളുണ്ടാക്കരുത്‌”; കാസര്‍കോട്‌ മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള ആരോപണങ്ങള്‍ക്ക്‌ മന്ത്രിയുടെ മറുപടി

തിരുവനന്തപുരം > കാസര്ഗോഡ് മെഡിക്കല് കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള് അവസാനിപ്പിക്കണമെന്ന് മന്ത്രി കെ കെ ശൈലജ. കാസര്ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്ക്കാര് നല്കുന്നത്. നിര്മ്മാണം പൂര്ത്തിയായ കാസര്ഗോഡ് മെഡിക്കല് കോളേജിന്റെ അക്കാദമിക് ബ്ലോക്ക് 4 ദിവസം കൊണ്ട് 7 കോടി രൂപ ചെലവഴിച്ച്‌ അത്യാധുനിക കോവിഡ് ആശുപത്രിയാക്കി മാറ്റുകയും ചെയ്തു. ഇത്രയേറെ പ്രവര്ത്തനങ്ങള് നടക്കുമ്ബോള് കാസര്ഗോഡ് മെഡിക്കല് കോളേജിനെപ്പറ്റി വാസ്തവ വിരുദ്ധമായ കാര്യങ്ങള് പ്രചരിക്കരുത്. 24.03.2012ലാണ് കാസര്ഗോഡ് മെഡിക്കല് കോളേജിനായി കഴിഞ്ഞ സര്ക്കാര് ഭരണാനുമതി നല്കിയത്. എന്നാല് അവരുടെ ഭരണകാലത്ത് ഭൂമി മുഴവനായി ഏറ്റെടുക്കുകയോ ആശുപത്രിയുടെ നിര്മ്മാണം തുടങ്ങുകയോ ചെയ്തില്ല. കഴിഞ്ഞ നിയമസഭാ പൊതുതെരഞ്ഞെടുപ്പിനും ഭരണം അവസാനിക്കുന്നതിനും തൊട്ട് മുമ്ബ് 2016 ജനുവരിയി 28നാണ് അക്കാഡമിക് ബ്ലോക്കിന്റെ തറക്കല്ലിടല് നടത്തിയത്. 2016 ഫെബ്രുവരി 25നാണ് നിര്മ്മാണം പ്രവര്ത്തനം തുടങ്ങിയത്. മാത്രമല്ല കാസര്ഗോഡ് വികസന പാക്കേജിന്റെ ഭാഗമായി അവര് 6.19 കോടി രൂപ മാത്രമാണ് ചെലവഴിച്ചിട്ടുള്ളത്. ഈ സര്ക്കാര് അധികാരമേറ്റ ശേഷമാണ് ആവശ്യമായ ഭൂമി പൂര്ണമായി ഏറ്റെടുത്ത് 25 കോടിയിലധികം തുക ചെലവഴിച്ചാണ് അക്കാഡമിക് ബ്ലോക്ക് പണി പൂര്ത്തിയാക്കിയത്. മന്ത്രിതലത്തിലുള്പ്പെടെ വ്യത്യസ്ഥ തലങ്ങളില് നിരവധി യോഗങ്ങള് കൂടിയാണ് നിര്മ്മാണം ത്വരിതഗതിയിലാക്കിയത്. 2018 നവംബര് 25ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആശുപത്രി ബ്ലോക്കിന്റെ തറക്കല്ലിട്ടത്. 95.09 കോടി രൂപയാണ് ആശുപത്രിക്കായി വകയിരുത്തിയത്. ഇതിന്റെ നിര്മ്മാണ പ്രവര്ത്തനം ദ്രുതഗതിയില് നടക്കുകയാണ്. 2020 സെപ്റ്റംബര് മാസത്തോടുകൂടി ആശുപത്രി ബ്ലോക്കിന്റെ നിര്മ്മാണം പൂര്ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മാത്രമല്ല 29.01 കോടി രൂപയുടെ ഹോസ്റ്റല് ക്വാര്ട്ടേഴ്സ്, 8 ലക്ഷത്തിന്റെ കുടിവെള്ള സംവിധാനം, അക്കാഡമിക് ബ്ലോക്കിലെ 23 ലക്ഷത്തിന്റെ വെന്റിലേഷന് സിസ്റ്റം, 80 ലക്ഷത്തിന്റെ ഇലിവേറ്റര് സിസ്റ്റം എന്നിവയ്ക്കെല്ലാം ഈ സര്ക്കാരിന്റെ കാലത്താണ് അനുമതി നല്കിയത്. മാര്ച്ച്‌ 14ന് മെഡിക്കല് കോളേജ് ആശുപത്രിയില് ഒ.പി. തുടങ്ങുന്നതിന് ആവശ്യമായ നടപടികള് സ്വീകരിച്ച്‌ വരവേയാണ് കോവിഡ് ബാധയെത്തിയത്. തുടര്ന്നാണ് അത് മാറ്റിവച്ച്‌ കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന് വാര്ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കിയത്. ഒന്നാം ഘട്ടത്തില് 7 കോടിയാണ് ഈ ആശുപത്രിയ്ക്കായി അനുവദിച്ചിട്ടുള്ളത്. ഇതെല്ലാം വസ്തുതയായിരിക്കെ ഒത്തൊരുമിച്ച്‌ പ്രവര്ത്തിക്കേണ്ട ഈ സമയത്ത് അനാവശ്യ വിവാദങ്ങളുണ്ടാക്കരുത് – മന്ത്രി...

Read More

ലോക്ക്ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2408 കേസുകള്‍; 2399 അറസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 2408 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2399 പേരെ അറസ്റ്റ് ചെയ്തു. 1683 വാഹനങ്ങള്‍ പിടിച്ചെടുത്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 103, 115, 69 തിരുവനന്തപുരം റൂറല്‍ – 362, 374, 243 കൊല്ലം സിറ്റി – 246, 246, 211 കൊല്ലം റൂറല്‍ – 109, 109, 107 പത്തനംതിട്ട – 238, 238, 211 കോട്ടയം – 120, 134, 47 ആലപ്പുഴ – 126, 128, 96 ഇടുക്കി – 86, 18, 6 എറണാകുളം സിറ്റി – 201, 179, 116 എറണാകുളം റൂറല്‍ – 160, 138, 109 തൃശൂര്‍ സിറ്റി – 78, 107, 56 തൃശൂര്‍ റൂറല്‍ – 119, 118, 72 പാലക്കാട് – 71, 85, 64 മലപ്പുറം – 87, 145, 32 കോഴിക്കോട് സിറ്റി – 34, 34, 33 കോഴിക്കോട് റൂറല്‍ – 10, 02, 09 വയനാട് – 55, 19, 36 കണ്ണൂര്‍ – 181, 188, 152 കാസര്‍ഗോഡ് – 22, 22,...

Read More

കോവിഡ് 19; കൊല്ലം ജില്ലയില്‍ ഒരു പോസിറ്റീവ് കേസ് കൂടി

കൊല്ലം: ജില്ലയില്‍ ഒരാള്‍ കൂടി കോവിഡ് പോസിറ്റീവായി. നിലമേല്‍ കൈതോട് സ്വദേശിയായ മധ്യവയസ്‌ക്കനാണ് (67) കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നും മുംബൈ വഴി തിരുവനന്തപുരത്ത് എത്തിയ ഇയാളുടെ സാമ്ബിള്‍ ഏപ്രില്‍ അഞ്ചിന് പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ എടുക്കുകയും പരിശോധനയ്ക്കായി തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിട്ട് ഒഫ് ബയോടെക്‌നോളജിയിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. ഇന്ന്‍ പരിശോധനാ ഫലം പോസിറ്റീവായതോടെ വിദഗ്ധ പരിചരണത്തിനായി പ്രവേശിപ്പിച്ചു. റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴുവന്‍ പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകളും കണ്ടെത്താന്‍ നടപടി സ്വീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍...

Read More

ഏപ്രില്‍ 14ന് ശേഷം കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം: ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി:ഏപ്രില്‍ 14ന് ശേഷവും കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണെങ്കില്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അനുസരിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ആവശ്യപ്പെടലുകള്‍ക്ക് പിന്നാലെയാണ് നായിഡുവിന്റെ പ്രതികരണം. ‘ഒരു നല്ല നാളയ്ക്ക് വേണ്ടി കുറച്ചുകാലം അല്പം പ്രയാസങ്ങള്‍ സഹിച്ച്‌ ജീവിക്കാം’എന്നും വെങ്കയ്യ നായിഡു പറഞ്ഞു. എന്തു തീരുമാനമെടുത്താലും ജനങ്ങള്‍ അതുമായി സഹകരിക്കണം. ഏപ്രില്‍ 14 ന് ശേഷവും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ നിലവിലെ അതേ മനോഭാവം തന്നെ തുടരണമെന്നും ഉപരാഷ്ട്രപതി...

Read More

‘ഇന്ത്യ ആരെയും കൈവിടില്ല’: മരുന്നുകളുടെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനം അറിയിച്ചിരുന്നു, വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നുവെന്ന് വിവരം. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപിന്റെ ഭീഷണി വരുന്നതിന് മുന്‍പായിരുന്നു ഇന്ത്യ ഈ തീരുമാനം എടുത്തത്.ദേശീയ മാദ്ധ്യമമായ ‘ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ പി.കെ മിശ്ര അദ്ധ്യക്ഷനായ കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്.’ആഫ്രിക്കന്‍ രാജ്യങ്ങളിലെ 80 ലക്ഷം രോഗികള്‍ക്കായി ഇന്ത്യ എച്ച്‌.ഐ.വി മരുന്നുകള്‍ കയറ്റി അയക്കുന്നുണ്ട്. യു.കെയ്ക്ക് പാരസെറ്റമോള്‍ മരുന്നുകളും നല്‍കുന്നുണ്ട്. മാലിദ്വീപുകള്‍, മൗറീഷ്യസ് തുടങ്ങിയ അയല്‍ രാജ്യങ്ങളിലെ 80 ശതമാനം മരുന്നുകളും വരുന്നത് ഇന്ത്യയില്‍ നിന്നുമാണ്. അമേരിക്ക, സ്‌പെയിന്‍ ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഇന്ത്യ കയറ്റി അയക്കാന്‍ പോകുകയാണ്. ഇത് ഞങ്ങള്‍ അമേരിക്കയെ അറിയിച്ചിരുന്നു. ഇക്കാര്യം രേഖയില്‍ ഉള്ളതാണ്.’ കേന്ദ്ര സര്‍ക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു. 14 മരുന്നുകളുടെ കയറ്റുമതി തടഞ്ഞുകൊണ്ടുള്ള നടപടിയെ ഉപേക്ഷിച്ചുകൊണ്ട് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നുകളും പാരസെറ്റമോളും കയറ്റുമതി ചെയ്യാന്‍ അനുവദിക്കാനാണ് കമ്മിറ്റി തീരുമാനമെടുത്തത്. ആഭ്യന്തര ആവശ്യവും നിലവിലെ മരുന്നുകളുടെ സംഭരണവും വിലയിരുത്തിക്കൊണ്ടാണ് കമ്മിറ്റി ഈ തീരുമാനം കൈക്കൊണ്ടത്.വിദേശകാര്യ മന്ത്രാലയത്തെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ഇക്കാര്യത്തില്‍ നോട്ടീസ് ഇറക്കാന്‍ ഫോറിന്‍ ട്രേഡ് ഡയറക്ടര്‍ ജനറലിന് നിര്‍ദേശം നല്‍കിയിരുന്നതായും ഉദ്യോഗസ്ഥന്‍ പറയുന്നു. ലോകം കൊവിഡ് ബാധയോട് പോരാടുന്ന വേളയില്‍ മരുന്നുകള്‍ എത്തിക്കാനുള്ള ഉദ്യമത്തില്‍ നിന്നും ഇന്ത്യ പുറകോട്ട് പോകില്ലെന്നുള്ള സന്ദേശമാണ് കയറ്റുമതി പുനരാരംഭിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തിന് പിന്നിലെന്നും കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ മാനുഷിക പരിഗണനയുടെ പേരിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും രോഗം രൂക്ഷമായ രാജ്യങ്ങളില്‍ ഇന്ത്യ മരുന്നുകള്‍ എത്തിക്കുമെന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയും...

Read More