Author: George Kakkanatt

അന്‍വിതയ്‌ക്കു മുന്നില്‍ ഒരുവഴിയും അടഞ്ഞില്ല; ചികിത്സ ഇന്നു തുടങ്ങും

ചേര്‍ത്തല : വഴിയെല്ലാം അവള്‍ക്കു മുന്നില്‍ തുറന്നു. ഹൈദരാബാദില്‍ അര്‍ബുദചികിത്സയ്‌ക്കായി അന്‍വിതയെന്ന ഒന്നരവയസുകാരിയും മാതാപിതാക്കളും അധികൃതരുടെ സഹായത്തോടെ താണ്ടിയതു നാല്‌ സംസ്‌ഥാനങ്ങളിലായി 1240 കിലോമീറ്റര്‍. ചേര്‍ത്തലയില്‍നിന്നു ഹൈദരാബാദിലേക്കുള്ള നീണ്ടയാത്രയിലുടനീളം ഉല്ലാസവതിയായിരുന്നു അന്‍വിത. കേരളസര്‍ക്കാരിന്റെ ഇടപെടലിനേത്തുടര്‍ന്ന്‌ സംസ്‌ഥാന അതിര്‍ത്തികളിലൊന്നും സംഘത്തിനു തടസമുണ്ടായില്ല. ഹൈദരാബാദിലെത്തിയ അന്‍വിതയ്‌ക്കും മാതാപിതാക്കള്‍ക്കും പ്രത്യേക താമസസൗകര്യവുമൊരുക്കിയിരുന്നു. നേത്രാര്‍ബുദ ചികിത്സയ്‌ക്കു മുന്നോടിയായി, ഇന്നു രാവിലെ ഏഴിന്‌ എല്‍.വി. പ്രസാദ്‌ ആശുപത്രിയിലെ പ്രാഥമികപരിശോധനയ്‌ക്കുശേഷം കുട്ടിയെ അപ്പോളോ ആശുപത്രിയിലേക്കു മാറ്റും. നാളെ കീമോ ചികിത്സ നടത്തും. 24 മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മറ്റന്നാള്‍ നാട്ടിലേക്കു മടങ്ങാനാകുമെന്നാണു പ്രതീക്ഷ. ചേര്‍ത്തല നഗരസഭ 24-ാം വാര്‍ഡില്‍ കിഴക്കേനാല്‍പ്പത്‌ മുണ്ടുവെളി വിനീത്‌ വിജയന്‍- ഗോപിക ദമ്ബതികളുടെ മകള്‍ അന്‍വിതയ്‌ക്കു കണ്ണില്‍ അര്‍ബുദം (റെറ്റിനോ ബ്ലാസ്‌റ്റോമ) ബാധിച്ചതിനേത്തുടര്‍ന്ന്‌ ഏറെനാളായി ഹൈദരാബാദിലാണു ചികിത്സ. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം അടച്ചുപൂട്ടിയതോടെ, ചികിത്സ മുടങ്ങുമെന്ന ഘട്ടത്തിലാണു സാമൂഹികമാധ്യമങ്ങളിലൂടെ വിവരം പുറംലോകമറിഞ്ഞത്‌. തുടര്‍ന്ന്‌, മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ഇടപെട്ടു. സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹായത്തോടെ യാത്രാസൗകര്യമൊരുക്കി. കഴിഞ്ഞ ഞായറാഴ്‌ച രാവിലെയാണു സംഘം ചേര്‍ത്തലയില്‍നിന്നു പുറപ്പെട്ടത്‌. ചീഫ്‌ സെക്രട്ടറിയും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരും ഇടപെട്ട്‌ മൂന്നു സംസ്‌ഥനങ്ങളിലെയും ചീഫ്‌ സെക്രട്ടറിമാര്‍ക്കും കടന്നുപോകുന്ന ജില്ലകളിലെ പോലീസ്‌ മേധാവികള്‍ക്കും യാത്രാവിവരം കൈമാറിയിരുന്നു. ഹൈദരാബാദിലെ മലയാളി സംഘടനകളും ഇവര്‍ക്കായി സൗകര്യമൊരുക്കി. യാത്രയില്‍ ഒരിടത്തും യാതൊരു ബുദ്ധിമുട്ടുമുണ്ടായില്ലെന്നു ഡ്രൈവര്‍മാരായ എം. മനോജും ജി.ആര്‍. രാജീവും...

Read More

ഒടുവില്‍ കര്‍ണാടകത്തില്‍ ചികിത്സയ്‌ക്ക്‌ അനുമതി

കോവിഡ് അല്ലാത്ത രോഗങ്ങള്‍ ബാധിച്ചവരെ ചികിത്സയ്ക്ക് കര്‍ണാടകത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആംബുലന്‍സില്‍ വരുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കൊണ്ടുപോകണം. ഏത് ആശുപത്രിയിലേക്കെന്ന് പറയണം. കര്‍ണാടകത്തിന്റെ മെഡിക്കല്‍ സംഘം തലപ്പാടി ചെക്ക്പോസ്റ്റിലുണ്ടാകും. അവര്‍ പരിശോധിച്ചശേഷം കടത്തിവിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടക അതിര്‍ത്തി മണ്ണിട്ട് അടച്ചതിനാല്‍ കാസര്‍കോട് ജില്ലയില്‍നിന്നുള്ള ഡയാലിസിസ് രോഗികളുടെ ചികിത്സയടക്കം മുടങ്ങി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും സംസാരിച്ചു. ഒന്നിലേറെ തവണ കത്തയച്ചു. ഹൈക്കോടതിയും സുപ്രീംകോടതിയും നിലപാട് തിരുത്താന്‍ കര്‍ണാടകത്തോട് ആവശ്യപ്പെട്ടു. ഏതാനും രോഗികള്‍ ചികിത്സ കിട്ടാതെ മരിച്ചു. കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളില്‍നിന്നുള്ള രോഗികള്‍ക്ക് വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്താനുള്ള സൗകര്യം ഒരുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കര്‍ണാടകത്തിലെ ബൈരക്കുപ്പ, മച്ചു, തമിഴ്നാട്ടിലെ പന്തല്ലൂര്‍, ഗൂഢല്ലൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ചികിത്സയ്ക്കായി വരുന്നത്. ഇതാണ് കേരളത്തിന്റെ നിലപാട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയായി തിങ്കളാഴ്ചമുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാല് ദിവസംകൊണ്ടാണ് സൗകര്യമൊരുക്കിയത്. ആദ്യഘട്ടത്തില്‍ 200 കിടക്കയും പത്ത് ഐസിയു കിടക്കയുമാണുള്ളത്. 100 കിടക്കയും പത്ത് ഐസിയു കിടക്കയും ഉടന്‍ സജ്ജമാക്കും. ഏഴ് കോടിയുടെ അത്യാധുനിക സംവിധാനം ആശുപത്രിയില്‍ എത്തിച്ചു. കൂടുതല്‍ സൗകര്യമൊരുക്കാന്‍ കെഎസ്‌ഇബി 10 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി...

Read More

കേരളം അതിജീവിക്കുന്നു ; രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി

കോവിഡ്–-19 ബാധിച്ച്‌ വിവിധ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വര്‍ധിക്കുമ്ബോള്‍ കേരളം അതിജീവനത്തിന്റെ മാതൃക. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച 327 പേരില്‍ 56 പേര്‍ രോഗമുക്തരായി. 17 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ടുപേര്‍ മാത്രമാണ് മരിച്ചത്. രോഗം സ്ഥിരീകരിച്ച ഏഴ് വിദേശികളില്‍ നാലുപേര്‍ക്ക് രോഗം ഭേദമായി. മൂന്നുപേര്‍ ചികിത്സയിലാണ്. മാര്‍ച്ച്‌ ഒമ്ബതിനും 20നും ഇടയില്‍ രോഗം സ്ഥിരീകരിച്ച 25 പേരില്‍ 84 ശതമാനവും രോഗമുക്തരായി. റാന്നിയിലെ വൃദ്ധദമ്ബതികളുടെയും ഗുരുതര സ്ഥിതിയിലായ ബ്രിട്ടീഷ് പൗരന്‍ ബ്രയാന്‍ നീലിന്റെയും ജീവന്‍ രക്ഷിക്കാനായതും കേരളത്തിന്...

Read More

യൂറോപ്പില്‍ നിന്ന് വരുന്നത് ആശ്വാസ വാര്‍ത്തകള്‍; സ്‌പെയിനിലും ഇറ്റലിയിലും മരണം കുറയുന്നു, ജപ്പാനില്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും

റോം: കൊവിഡ് 19 സംഹാരതാണ്ഡവമാടിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒടുവില്‍ ആശ്വാസ വാര്‍ത്ത പുറത്തുവരുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ ഇറ്റലിയിലും സ്‌പെയിനിലും മരണസംഖ്യ താരതമ്യേന കുറഞ്ഞു. ഇറ്റലിയില്‍ 22 ശതമാനത്തോളം മരണനിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ സാദ്ധ്യതയുണ്ടെന്നാണ് സൂചന. 132,547 പേര്‍ക്കാണ് ഇതുവരെ ഇറ്റലിയില്‍ കൊവിഡ് 19 ബാധിച്ചത്. 16,500 ഓളം പേര്‍ മരിച്ചു. സ്‌പെയിനില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ മരണനിരക്ക് കുറഞ്ഞു. 136,675 പേര്‍ക്കാണ് സ്‌പെയിനില്‍ രോഗം ബാധിച്ചത്. 13,341 പേര്‍ മരിച്ചു. ഓസ്ട്രിയയില്‍ 14 മുതല്‍ ചെറുകടകള്‍ തുറക്കാന്‍ അനുമതി നല്‍കി. രോഗികള്‍ നാലായിരത്തിലേക്ക് അടുത്തതോടെ ടോക്കിയോ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ജപ്പാന്‍ ആറു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്നും...

Read More

കോവിഡ്19 ;ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയത് അമേരിക്കയിലാണെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കോവിഡ് വൈറസ് ബാധ വര്‍ധിക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ പരിശോധനകള്‍ നടത്തിയത് അമേരിക്കയിലാണെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.ഇത്തരത്തില്‍ പരിശോധന നടത്തിയതിനാലാണ് ഇത്രയും പേര്‍ക്ക് രോഗ ബാധയുണ്ടെന്ന് കണ്ടെത്താനായതെന്നും അദ്ദേഹം വ്യക്തമാക്കി 1.79 മില്യണ്‍ പേര്‍ക്കാണ് കൊറോണ പരിശോധനകള്‍ ഇതുവരെ നടത്തിയിട്ടുള്ളത്. വൈറസ് ബാധയേ പ്രതിരോധിക്കാന്‍ സജ്ജമാണ് രാജ്യമെന്നും ട്രംപ് പറഞ്ഞു. സവിശേഷ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ സംസ്ഥാനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ എത്തിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഡെമോക്രാറ്റ് അംഗങ്ങള്‍ പോലും തന്‍റെ ഭരണകൂടത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം...

Read More