Author: George Kakkanatt

കൊറോണ വ്യാപനത്തിന്റെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ രാജ്യം പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു

ന്യൂഡല്‍ഹി: ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യത്തിനിടെ രാജ്യത്തെ 436 ജില്ലകളില്‍ അധികൃതര്‍ പൂള്‍ ടെസ്റ്റിങ്ങിനൊരുങ്ങുന്നു. കൊറോണ വ്യാപനത്തിന്റെ ഇന്ത്യയിലെ യഥാര്‍ഥ ചിത്രം ലഭിക്കാന്‍ ഇതുപകരിക്കുമെന്നാണ് വിലയിരുത്തല്‍. ഒരുപാടു പേരുടെ സാമ്ബിളുകള്‍ പരിശോധയനയ്ക്കയക്കുന്ന ചെലവ് കുറയ്ക്കാന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ് പൂള്‍ ടെസ്റ്റിങ്. ആളുകളെ ഓരോ കൂട്ടമായി തിരിച്ച്‌ ഓരോ കൂട്ടത്തില്‍ നിന്നും പ്രതിനിധിയായി ഒരാളെ ടെസ്റ്റിങ്ങിന് വിധേയമാക്കുന്ന രീതിയാണിത്. ഏതെങ്കിലും ഒരാളുടെ ഫലം പോസിറ്റീവായാല്‍ ഈ കൂട്ടത്തിലെ എല്ലാവരെയും ടെസ്റ്റിങ്ങിന് വിധേയമാക്കി പോസിറ്റീവ് ഫലങ്ങളും നെഗറ്റീവ് ഫലങ്ങളും വേര്‍തിരിച്ചെടുക്കുന്നതാണ് രീതി. പകര്‍ച്ചവ്യാധിയുടെ വ്യാപനം എത്രത്തോളം ഭീകരമാണെന്ന ചിത്രം ഈ രീതിയിലൂടെ ഏതാണ്ട് ലഭിക്കുമെന്നാണ് കരുതുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഒരു വലിയ വിഭാഗം ജനങ്ങള്‍ ടെസ്റ്റിങ്ങിന് വിധേയമായില്ലെന്നത് ആശങ്കാജനകമാണ്. ഇതിനാലാണ് ആരോഗ്യ സേതു ആപ്പു വഴിയുള്ള വിവരങ്ങളും നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങളും ശേഖരിച്ച്‌ രോഗലക്ഷണങ്ങള്‍ കാണിക്കുന്ന എല്ലാവരുടെയും ടെസ്റ്റ് നടത്താനുള്ള തീരുമാനം കൈക്കൊള്ളുന്നത്. വേഗത്തിലുള്ള ടെസ്റ്റിനു പകരം ആര്‍ടി പിസിആര്‍ എന്ന പഴയ മാര്‍ഗ്ഗമുപയോഗിച്ചായിരിക്കും ടെസ്റ്റ്. “കോടിക്കണക്കിന് പേര്‍ ഇതിനോടകം തന്നെ ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രോഗം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് ഈ ആപ്പ് വഴിയുള്ള ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ചാല്‍ ഏകദേശം ധാരണ കിട്ടും. പിന്നെ ആപ്പ് വഴിയല്ലാത്ത നിരീക്ഷണത്തിലിരിക്കുന്നവരുടെ വിവരങ്ങള്‍ വേറെയുമുണ്ട്. ഈ രണ്ട് കണക്കുകളും കൂടി ചേര്‍ത്ത് ചില നിശ്ചിത പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റ് നടത്തും. അതിലൂടെ കോവിഡ് വിമുക്തമെന്ന് അവകാശപ്പെടുന്ന ജില്ലകള്‍ യഥാര്‍ഥത്തില്‍ കോവിഡ് മുക്തമാണോ എന്ന തിരിച്ചറിയാനാവും. എല്ലാ ടെസ്റ്റുകളും നെഗറ്റീവ് ആയാല്‍ ഈ ജില്ലകള്‍ കോവിഡ് വിമുക്ത പ്രദേശമെന്ന് നമുക്ക് ഏതാണ്ട് ഉറപ്പിച്ചു പറയാനാവും”. അധികൃതര്‍...

Read More

കോവിഡ് പ്രതിസന്ധിയിലും ബാങ്കുകള്‍ കൊള്ള പലിശയാണ് ഈടാക്കുന്നത്; തോമസ് ഐസക്

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലും ബാങ്കുകള്‍ കൊള്ള പലിശയാണ് ഈടാക്കുന്നത് ധനമന്ത്രി തോമസ് ഐസക്. കേരളത്തിന് ആറായിരം കോടി വായ്പ നല്‍കിയത് ഒമ്ബത് ശതമാനം പലിശക്കാണെന്ന് തോമസ് ഐസക് പറഞ്ഞു. കേന്ദ്ര സാമ്ബത്തിക നയത്തിന്‍്റെ പാപ്പരത്തമാണ് ഇത് വെളിവാകുന്നതെന്നും ഐസക് കുറ്റപ്പെടുത്തി. കേരളം ബാങ്കുകളില്‍ നിന്ന് ആറായിരം കോടി രൂപയാണ് വായ്പയെടുത്തത്. ഈ സാമ്ബത്തികവര്‍ഷം ലഭിക്കുന്ന ആദ്യ കമ്ബോളവായ്പയാണിത്.പലിശനിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. ക്ഷേമ പെന്‍ഷന്‍ സബ്സിഡി വിതരണത്തിനായാണ് വായ്പ എടുത്തത്‌. കേന്ദ്ര സര്‍ക്കാര്‍ സാമ്ബത്തിക നയങ്ങളുടെ പാപ്പരത്തമാണ് ഇത് വ്യക്തമാകുന്നത്. ഈ സമയത്ത് റിസര്‍വ്വ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാമാരി ബോണ്ടിന് സംസ്ഥാനം അനുമതി തേടും. ഈ ആവശ്യം ഉന്നയിച്ച്‌ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയക്കും. 5 ശതമാനത്തില്‍ താഴെ പലിശയുള്ള ബോണ്ടിറക്കാന്‍ അനുവദിക്കണമെന്നും, ബോണ്ടുകള്‍ റിസര്‍വ് ബാങ്ക് നേരിട്ടു വാങ്ങണമെന്നുമാണ് കേരളത്തിന്റെ...

Read More

മകളെ പിരിഞ്ഞ് നഴ്‌സിന്റെ സേവനം;എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും യെദ്യൂരപ്പ സഹായവാഗ്ദാനം നല്‍കി

ബെംഗളൂരു: ആരോഗ്യകേന്ദ്രത്തിന് സമീപം തന്നെ കാണാനെത്തി കരയുന്ന മകളെ അനുനയിപ്പിച്ച്‌ പറഞ്ഞയക്കുകയും തന്റെ ദുഃഖത്തെ സ്വന്തം കടമയ്ക്കായി ഉള്ളിലൊതുക്കുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ബെലഗാവി ആരോഗ്യകേന്ദ്രത്തിലെ നഴ്‌സായ സുഗന്ധി കോരേപുറിന്റേയും മകള്‍ ഐശ്വര്യയുടേയും വികാരനിര്‍ഭരമായ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത് ശ്രദ്ധയില്‍ പെട്ടതോടെയാണ് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുഗന്ധിയെ നേരിട്ട് ഫോണിലൂടെ ബന്ധപ്പെട്ട് അവരുടെ നിസ്വാര്‍ഥ സേവനത്തിന് നന്ദി അറിയിച്ചത്. കോവിഡ് ഡ്യൂട്ടിയിലുള്ള സുഗന്ധിയ്ക്കും മറ്റെല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇത് മൂലമുണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും കൊറോണപ്രതിസന്ധി അവസാനിച്ച ശേഷം പരിഗണിച്ച്‌ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് യെദ്യൂരപ്പ ഉറപ്പു നല്‍കി. കൂടാതെ കോവിഡ് ഡ്യൂട്ടി ചെയ്യുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും അഭിനന്ദനമറിയിച്ച്‌ അദ്ദേഹം സുഗന്ധിക്ക് കത്തെഴുതുകയും ചെയ്തു. കഴിഞ്ഞ രണ്ടാഴ്ചയായി ബെല്‍ഗാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രോഗികളെ ശുശ്രൂഷിക്കുകയാണ് സുഗന്ധി. 15 ദിവസമായി വീട്ടില്‍ പോകാതെ കഴിയുന്ന സുഗന്ധിയെ കാണാതെ ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിച്ച ഐശ്വര്യയെ അച്ഛന്‍ ശ്രീകാന്താണ് ബൈക്കില്‍ കൂട്ടിവന്നത്. ദൂരെ നിന്ന അമ്മയെ കണ്ട് ഐശ്വര്യ കരയുന്നതും അമ്മയെ വീട്ടില്‍ പോകാന്‍ വിളിക്കുന്നതും കണ്ടു നിന്ന എല്ലാവരുടേയും മനസില്‍ ദുഃഖമുണ്ടാക്കി. ഭക്ഷണം കഴിക്കണമെന്നും അമ്മ എത്രയും പെട്ടെന്ന് മടങ്ങി വരുമെന്നും പറഞ്ഞ സുഗന്ധി അവര്‍ മടങ്ങിയ ശേഷം തന്റെ കണ്ണുകള്‍ തുടയ്ക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച...

Read More

മരണമേറി, രോ​ഗികളും; പ്രതിരോധ നടപടി കര്‍ക്കശമാക്കി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മരണവും രോഗികളുടെ എണ്ണവും ഏറുന്നു. 24 മണിക്കൂറില് 773 പുതിയ രോഗികളും 35 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ആകെ രോഗികള്‍ 5274. മരണം 149. എന്നാല്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുപ്രകാരം രോ​ഗികള് 5689 ആയി. മരണം 181ഉം. പരിശോധന 1,21,271 ലേക്ക് ഉയര്‍ന്നതായി ഐസിഎംആര്‍ അറിയിച്ചു. ചൊവ്വാഴ്ചവരെ 1,14,015 ആയിരുന്നു. ഒരു ദിവസം കൊണ്ടുള്ള വര്‍ധന 7256 മാത്രം. എന്നാല്‍ രോ​ഗ പരിശോധനകള്‍ക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കാനായിട്ടില്ല. ബുധനാഴ്ച മഹാരാഷ്ട്രയില്‍ ഒമ്പതും മധ്യപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു. 117 പുതിയ സ്ഥിരീകരണം വന്നതോടെ മഹാരാഷ്ട്രയില്‍ രോ​ഗികള് 1135 ആയി, മരണം 72 ഉം. മുംബൈയില്‍ മാത്രം രോഗികള്‍ 696. മഹരാഷ്ട്രയില്‍ ബുധനാഴ്ചയുണ്ടായ മരണങ്ങളില്‍ എട്ടും പുണെയിലാണ്. പുണെയില്‍ സമൂഹ വ്യാപനം ഭയക്കുന്നതായി കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. മൂന്നാഴ്ചത്തെ അടച്ചിടല്‍ തീരാന് ആറുദിനം മാത്രം ശേഷിക്കെ പല സംസ്ഥാനങ്ങളും പ്രതിരോധ നടപടി കര്‍ക്കശമാക്കി. യുപിയില്‍ പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയടക്കം 15 ജില്ലയില് 15 വരെ പൂര്‍ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. അഞ്ചിലധികം ഹോട്ട്സ്പോട്ടുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ട ജില്ലകളിലാണ് സമ്ബൂര്‍ണ അടച്ചിടല്‍. മധ്യപ്രദേശില്‍ എസ്മ പ്രഖ്യാപിച്ചു. മുംബൈ, പുണെ നഗരങ്ങളില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവരെ അറസ്റ്റുചെയ്യാന് നിര്ദേശിച്ചു. ഡല്‍ഹിയിലും മാസ്ക്...

Read More

കോവിഡ് ചികിത്സക്ക് ഫലപ്രദമെന്ന് കണ്ടെത്തിയ ഹൈഡ്രോക്സി ക്ലോറോക്വിന്‍ : ഇന്ത്യ തന്നെ ലോകജേതാവും താരവും

ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് ലോകം വിലയിരുത്തുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് സംഭരണത്തില്‍ ഇന്ത്യ തന്നെ ജേതാവ്.മരുന്നിന്റെ ശേഖരത്തില്‍ ഏറ്റവും സുരക്ഷിതമായ നിലയിലാണ് ഇന്ത്യ. ലോകവിപണിയിലെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലെ മൂന്ന് മുന്‍നിര കമ്ബനികള്‍. 30 ദിവസത്തിനുള്ളില്‍ 40 ടണ്‍ മരുന്ന് (200 മില്ലിഗ്രാമിന്റെ 20 കോടി ഗുളികകള്‍) ഉല്‍പാദിപ്പിക്കാനുള്ള ശേഷിയും ഇന്ത്യയ്ക്കു സ്വന്തം.ഒരു കോവിഡ് രോഗി ഒരു കോഴ്സില്‍ 200 മില്ലിഗ്രാമിന്റെ 14 ഗുളികകളാണ് കഴിക്കേണ്ടി വരിക. അതായത് ഇന്ത്യയുടെ ഒരു മാസത്തെ ഉല്‍പാദനം കൊണ്ട് 1.42 കോടി രോഗികളെ ഭേദപ്പെടുത്താന്‍ സാധിക്കും. ഇപ്ക ലബോറട്ടറീസ് (മുംബൈ), സൈഡസ് കാഡില (അഹമ്മദാബാദ്), വാല്ലസ് ഫാര്‍മസ്യൂട്ടിക്കല്‍സ് (ഗോവ) എന്നീ കമ്ബനികളാ‍ണ് പ്രധാനമായും ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉല്‍പാദിപ്പിക്കുന്നത്.അപൂര്‍വമായി മാത്രം ഉപയോഗിക്കാറുള്ള ഈ മരുന്നിന് കോവി‍‍ഡ്-19 പൊട്ടിപ്പുറപ്പെട്ടതോടെയാണ് കൂടുതല്‍ ആവശ്യക്കാരെത്തിയത്. ഉത്തരേന്ത്യയിലെ ചില ഡോക്ടര്‍മാരുടെ വാട്സാപ് സന്ദേശങ്ങള്‍ കൂടി വന്നതോടെ പണക്കാര്‍ വ്യാപകമായി മരുന്ന് വാങ്ങിക്കൂട്ടാന്‍ തുടങ്ങി. മൂന്നു മാസം കൊണ്ട് വിറ്റഴിഞ്ഞിരുന്നത്രയും മരുന്ന് ഒരു ദിവസം കൊണ്ട് ചെലവാകുന്ന സ്ഥിതിയിലെത്തി. ഇതോടെയാണ് മാര്‍ച്ച്‌ അവസാനത്തോടെ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഷെഡ്യൂള്‍ എച്ച്‌-1 വിഭാഗത്തില്‍ പെടുത്തിയത്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഇപ്പോള്‍ മരുന്ന് വില്‍ക്കാന്‍ സാധിക്കാതായി.കേരളവും മരുന്ന് സ്റ്റോക്കിന്റെ കാര്യത്തില്‍ സുരക്ഷിതമാണ്. കേരളത്തി‍ന് കേന്ദ്രം അനുവദിച്ച 11.5 ലക്ഷം ഗുളികകള്‍ കൂടിയായതോടെ മൊത്തം 14 ലക്ഷം ഗുളികകളുടെ ശേഖരം സംസ്ഥാനത്തുണ്ട്. ഒരു ലക്ഷം രോഗികള്‍ക്ക് ഉപയോഗിക്കാം. ഇതിനു പുറമേ, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സിന് മരുന്ന് നിര്‍മാണത്തിനു വേണ്ട ലൈസന്‍സ് നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിച്ചിരുന്നു. ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാല്‍, അനാവശ്യമായി അസംസ്കൃത വസ്തുക്കള്‍ സംഭരിക്കുന്നത് പാഴാകുമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് വേണ്ടെന്നു...

Read More