Author: George Kakkanatt

ന്യൂയോര്‍ക്ക് നഗരത്തില്‍ 93,000ത്തിലധികം കൊവിഡ്-19 കേസുകള്‍. 5,065 പേര്‍ മരിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് ബാധിച്ച്‌ അയ്യായിരത്തിലധികം പേര്‍ മരിച്ചു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വെള്ളിയാഴ്ച രാവിലെ ഒരു ലക്ഷത്തോളം വരെ തുടരുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാവിലെ 10:15 വരെ നഗരത്തില്‍ 93,414 സ്ഥിരീകരിച്ച കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9:30 ന് ഉണ്ടായിരുന്നതിനേക്കാള്‍ 9,041 എണ്ണം കൂടുതലാണിതെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച രാവിലെ വരെ 5,065 ആണ്. വ്യാഴാഴ്ച ഇതേ കാലയളവില്‍ 639 പേര്‍ മരിച്ചു. മരണസംഖ്യ 4,426 ആയിരുന്നു. കൊവിഡ്-19 ബാധിച്ച ആളുകളുടെ എണ്ണം സ്ഥിരീകരിച്ച കേസുകളേക്കാള്‍ വളരെ കൂടുതലാണ്. പല ന്യൂയോര്‍ക്കുകാര്‍ക്കും വൈറസ് പരിശോധന നടത്താനുള്ള സൗകര്യത്തിന്റെ പരിമിതി തന്നെയാണ് ഇതിന് കാരണം. കൊറോണ വൈറസ് മരണസംഖ്യ കൃത്യമായി കണക്കാക്കാന്‍ നഗരത്തിന് കഴിയുന്നില്ലെന്ന് മേയര്‍ ഡി ബ്ലാസിയോ ഈ ആഴ്ച പറഞ്ഞിരുന്നു. അതിന്റെ കാരണം രോഗം കണ്ടുപിടിക്കാനാകാതെ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ മരിക്കുന്നുണ്ട്. കൊറോണ വൈറസ് പോസിറ്റീവ് പരീക്ഷിച്ചവരുടെ ശരാശരി പ്രായം 50 ആണ്. സ്ഥിരീകരിച്ച 93,414 കേസുകളില്‍ 23 ശതമാനം കുറഞ്ഞത് 65 വയസ് പ്രായമുള്ളവരിലാണ്. പോസിറ്റീവ് പരീക്ഷിച്ചവരില്‍ 51 ശതമാനം പേര്‍ക്ക് കുറഞ്ഞത് 50 വയസ്സ് പ്രായമുള്ളവരും 54 ശതമാനം കേസുകളും പുരുഷന്മാരിലാണ്. നഗരത്തില്‍ ഈ രോഗം മൂലം മരണമടഞ്ഞ ഭൂരിഭാഗം ആളുകളും പ്രായമായവരും അടിസ്ഥാനപരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമായിരുന്നു. ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, ക്യാന്‍സര്‍ അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി കുറവ് എന്നിവ പോലുള്ളവരില്‍ കൊവിഡ്-19 കൂടുതല്‍ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരണമടഞ്ഞവരില്‍ 71 ശതമാനം പേര്‍ക്കും കുറഞ്ഞത് 65 വയസ്സ് പ്രായമുള്ളവരും 5,065 പേരില്‍ 79 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. മരിച്ചവരില്‍ 60 ശതമാനവും പുരുഷന്മാരാണ്. അഞ്ച് നഗരങ്ങളിലെ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളും മരണങ്ങളും ക്യൂന്‍സില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, വ്യാഴാഴ്ച രാത്രിയിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ബ്രോങ്ക്സിലുണ്ട്. ക്യൂന്‍സില്‍ 29,409 കേസുകളും 1,653 മരണങ്ങളും വെള്ളിയാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രൂക്ലിനില്‍ 24,635 കേസുകളും 1,381 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രോങ്ക്സില്‍ 20,265 കേസുകളും 1,185 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മന്‍‌ഹാട്ടനില്‍ 12,088 കേസുകളും 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 6,979 കേസുകളും 260 മരണങ്ങളും റിപ്പോര്‍ട്ട്...

Read More

കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക്; ഏഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: ലോക്ക്ഡൗണ്‍‌ ലംഘിച്ച്‌ കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴ് പേരെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്നും മംഗളൂരിവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരില്‍‌ ആറു പേര്‍ ഒരു കുടുംബത്തിലെ...

Read More

സൗദി രാജകുടുംബം കൊറോണ വൈറസ് പിടിയിൽ; സൗദി പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസ് അൽ സഊദ് ഇന്റൻസീവ് കെയർ യൂണിറ്റിൽ

സൗദി: ഏറ്റവും ഉയർന്ന റാങ്കിലുള്ള സൗദി കുടുംബാംഗം ഉൾപ്പെടെ ഏകദേശം ഡസൻ ആളുകൾ കോവിഡ് -19 ന്റെ പിടിയിൽ. ഏറ്റവും പുതിയ വിവരംഅനുസരിച്ചു 70 വയസു പ്രായമുള്ള റിയാദ് ഗവർണ്ണർ  സൗദി പ്രിൻസ് ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽഅസീസ് അൽ സഊദ് ഇന്റൻസീവ് കെയർ യൂണിറ്റിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.  കൊറോണ പടരുന്നതിന്റെ വെളിച്ചത്തിൽ സൽമാൻ രാജാവിനോടും കിരീട അവകാശി മുഹമ്മദ് ബിൻ സൽമാനോടും മാറി നിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. കിംഗ് ഫൈസൽ ഹോസ്പിറ്റൽ എല്ലാ മുതിർന്ന ഭരണാധികാരികളോടും ഉദ്യോഗസ്ഥരോടും എത്രയും പെട്ടെന്ന് ആവശ്യമുള്ള മുൻ കരുതൽ എടുക്കാൻ ആവശ്യപ്പെട്ടു. എന്തും നേരിടാനുള്ള സാഹചര്യം നിലനിക്കുന്നതിനാൽ ജനങ്ങളോടും ഇത്രെയും വേഗം വേണ്ട നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു. അറിയുന്നതനുസരിച്ചു ആയിരക്കണക്കിനുള്ള സൗദി കുടുംബാംഗങ്ങൾ മിക്കപ്പോഴും യൂറോപ്പിലും മറ്റു സ്ഥലങ്ങളിലും യാത്രകൾ നടത്താറുണ്ട്, അവിടുന്ന് തിരികെ വന്നവർ കൊറോണ വാഹകരായി വന്നതെന്ന് കരുതപ്പെടുന്നു. 33 മില്യൺ ജനങ്ങളുള്ള സൗദിയിൽ 2932 പേർക്കാണ് കൊറോണ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 41 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇസ്ലാം മത വിശ്വാസത്തിന്റെ വിശുദ്ധ സ്ഥലങ്ങളായ മെക്കയിലും മെദിനയിലും വിശ്വാസികൾക്ക് ഒരു അറിയിപ്പുണ്ടാകുന്നതുവരെ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അതുപോലെ രാജ്യത്തിനകത്തും പുറത്തോട്ടുമുള്ള എല്ലാ യാത്രകളും...

Read More

തിരുവല്ല ബേബി (84) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: പ്രമുഖ സിനിമ കലാസംവിധായകന്‍ തിരുവല്ല ബേബി (84) നിര്യാതനായി. ഇന്നു ഉച്ചയ്ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡിലെ വീട്ടില്‍ വച്ചായിരുന്നു മരണം. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അമേരിക്കയില്‍ സാമൂഹിക സാംസ്ക്കാരിക രംഗത്ത് സജീവ പ്രവര്‍ത്തകനായിരുന്നു തിരുവല്ല ബേബി. 1968-75 കാലഘട്ടത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ മികച്ച കലാസംവിധായകനായിരുന്ന അദ്ദേഹം മലയാള സിനിമയിലെ പ്രശസ്തരായ നിരവധി അഭിനേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. അനാഛാദനം (1968), സന്ധ്യ (1969), മായ (1972), അജ്ഞാതവാസം 1973), ജീസസ്‌ (1973), ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു (1973), പച്ചനോട്ടുകള്‍ (1973), നെല്ല് (1974), ഹണിമൂണ്‍ (1974) എന്നീ ചിത്രങ്ങളുടെ കലാസം‌വിധാനം തിരുവല്ല ബേബിയുടേതാണ്. രാമു കാര്യാട്ട് സംവിധാനം ചെയ്ത നെല്ല് എന്ന സിനിമയിലെ കലാസംവിധാനം ഏറെ പേരെടുത്തു. ഇതില്‍ ബാലു മഹേന്ദ്രയ്ക്ക് ഏറ്റവും മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങിക്കൊടുക്കുന്നതില്‍ ബാബുവിന്റെ പങ്ക് വളരെ വലുതായിരുന്നു. വയനാട്ടിലെ തിരുനെല്ലിയില്‍ ബാബു ഒരുക്കിയ ദൃശ്യങ്ങളാണ് ബാലുവിന്റെ ക്യാമറ ഒപ്പിയെടുത്തത്. നൂറിലധികം മലയാള ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രേംനസീറുമായി വളരെയടുത്ത ബന്ധമുണ്ടായിരുന്ന ബാബു ഫോമ-ഫൊക്കാന സമ്മേളനങ്ങളില്‍ സ്ഥിരമായി സ്റ്റേജുകള്‍ ഡിസൈന്‍ ചെയ്തു കൈയടി വാങ്ങിയിരുന്നു. അമേരിക്കയിലെ വിവിധ പള്ളികളില്‍ മദ്ബഹ ഡിസൈന്‍ ചെയ്തിട്ടുണ്ട്. സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നു. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ശോശാമ്മ ബേബി തടിയൂര്‍ സ്വദേശിനിയാണ്. മക്കള്‍: നാന്‍സി, സിബി, ഡോ. ബിനു, നവിന്‍. മരുമക്കള്‍: താജ്, എലിസബത്ത്, ബെഞ്ചി, അശ്മി. ഒരു തികഞ്ഞ ദൈവഭക്തനായിരുന്ന അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സഭയ്ക്കായി സമര്‍പ്പിച്ചു ജീവിച്ചു. അമേരിക്കയിലുടനീളം ഏകദേശം 79 ക്രിസ്തീയ ദേവാലയങ്ങളില്‍ മദ്ബഹകള്‍/അള്‍ത്താരകള്‍ ബേബിയുടെ രൂപകല്പനയിലൂടെ നിര്‍മ്മിച്ചിട്ടുണ്ട്. അദ്ദേഹം ഏറ്റവും അവസാനമായി നിര്‍മ്മിച്ച മദ്ബഹ ന്യൂയോര്‍ക്ക് ലോംഗ് ഐലന്റിലെ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചിന് വേണ്ടിയായിരുന്നു. ഫോമ, ഫൊക്കാന എന്നീ ദേശീയ സംഘടനകളുടെ കണ്‍‌വന്‍ഷനുകളില്‍ അദ്ദേഹത്തിന്റെ രംഗസജ്ജീകരണങ്ങളും, ടാബ്ലോകളും ഏറെ ശ്രദ്ധ നേടിയിരുന്നു. കലാസാംസ്ക്കാരിക രംഗത്തും അദ്ദേഹം ശോഭിച്ചിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി അമേരിക്കയിലെ പ്രമുഖ സംഘടനകളുടെ...

Read More

ലോക്ക് ഡൗണില്‍ ഇളവുകൾ; എസി, ഫാൻ, കണ്ണടക്കടകൾ ഒരു ദിവസം തുറക്കാം

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇളവുകൾ വരുത്തി സംസ്ഥാന സർക്കാർ. എസി, ഫാൻ എന്നിവ വിൽക്കുന്ന കടകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകി. ഞായറാഴ്ച ദിവസം മാത്രം രാവിലെ 10 മുതൽ അഞ്ച് വരെയാണ് പ്രവർത്തനാനുമതി. പരമാവധി മൂന്ന് ജിവനക്കാരെ മാത്രമെ അനുവദിക്കുകയുള്ളു. കണ്ണടകൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. തിങ്കളാഴ്ച ദിവസങ്ങളിലാണ് കണ്ണടക്കടകൾ തുറക്കുന്നത്. ഇവയുടേയും പ്രവർത്തന സമയം രാവിലെ 10 മുതൽ അഞ്ച് വരെയാണ്. പരമാവധി രണ്ടു ജീവനക്കാരെ മാത്രമെ അനുവദിക്കുകയുള്ളു. കളിമണ്‍ ജോലിയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ഒരു വര്‍ഷത്തേയ്ക്ക് മണ്ണ് സംഭരിക്കുന്ന കാലമായതിനാല്‍ തൊഴിലാളികളുടെ എണ്ണം കുറച്ച് ജോലി ചെയ്യാം. വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ബീഡി തൊഴിലാളികള്‍ക്ക് ആവശ്യമായ അസംസകൃത വസ്തുക്കള്‍ സ്ഥാപനങ്ങളില്‍ നിന്നും വീട്ടിലെത്തിക്കുന്നതിനും തെറുത്ത ബീഡികള്‍ വീട്ടില്‍ നിന്നും തിരികെ സ്ഥാപനങ്ങളിലെത്തിക്കുന്നതിനും അത്തരം പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തിങ്കൾ, ചൊവ്വ ദിവസങ്ങളില്‍ പരമാവധി ജീവനക്കാരെ കുറച്ച് പ്രവര്‍ത്തിക്കാനും...

Read More