Author: George Kakkanatt

കോവിഡ് 19 ; ജമ്മു കശ്മീരില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

ജമ്മു കശ്മീരില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഏഴ് മലയാളികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ തന്നെ എട്ടംഗ സംഘത്തെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. പാംപോറിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് സുരക്ഷാ സേന ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചത്. നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ഇവരുടെ സ്രവങ്ങള്‍ കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. പരിശോധനയില്‍ വൈറസ് ബാധയുള്ളതായി...

Read More

ആഷിഫിന്റെ അപകടമരണം ഏറെ വേദനാജനകമെന്ന് ആരോഗ്യമന്ത്രി – ഫേസ്‌ബുക്ക് കുറിപ്പ്

തിരുവനന്തപുരം : വാഹനാപകടത്തില്‍ മരിച്ച നഴ്‌സ് ആഷിഫിന്റെ മരണം ഏറെ വേദനാജനകമാണെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ. ആഷിഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നതായും ആരോഗ്യ വകുപ്പ് മന്ത്രി അറിയിച്ചു . ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം കുറിച്ചത് . മാതൃകാപരമായ പ്രവര്‍ത്തനമാണ് ആഷിഫ് താലൂക്ക് ആശുപത്രിയില്‍ കാഴ്ച വച്ചതെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു . ആരോഗ്യ മന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം …… ‘കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തുകൊണ്ടിരുന്ന നഴ്‌സ് ആഷിഫിന്റെ അപകടമരണം ഏറെ വേദനയുണ്ടാക്കുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രണ്ടാഴ്ചയോളം ഐസൊലേഷന്‍ വാര്‍ഡില്‍ മാതൃകാപരമായി പ്രവര്‍ത്തിച്ച ആഷിഫിന്റെ വേര്‍പാടില്‍ ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടായ ദുഃഖത്തില്‍ പങ്കുചേരുന്നു.ആദരാഞ്ജലികള്‍.’ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം . ആഷിഫ് സഞ്ചരിച്ച ബൈക്ക് ലോറിയ്ക്ക് പിന്നില്‍ നിയന്ത്രണം വിട്ട് കയറി ഇടിക്കുകയായിരുന്നു . ഉടന്‍ തന്നെ ആഷിഫിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 15 ദിവസത്തെ ശമ്ബളം വാങ്ങാനായി കുന്നങ്കുളത്തേക്ക് തിരിച്ചതായിരുന്നു...

Read More

പ്രവാസികളെ തിരിച്ചെത്തിക്കാൻ; കേന്ദ്രത്തോട് റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി: പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. ലോക്ക്ഡൗൺ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞ് സാഹചര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസികളെ കൂട്ടത്തോടെ നാട്ടിലെത്തിക്കുന്നതില്‍ ഹൈക്കോടതി ആശങ്ക അറിയിക്കുകയും ചെയ്തു. പ്രവാസികളെ തിരികെ എത്തിച്ചാല്‍ എവിടെ പാര്‍പ്പിക്കുമെന്നും പ്രവാസികള്‍ കൂട്ടത്തോടെ വന്നാല്‍ ക്രമസമാധാന പ്രശ്‍നം വരെ ഉണ്ടാകാമെന്നും ഹര്‍ജി പരിഗണിക്കവേ ഹൈക്കോടതി ചൂണ്ടി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് കൂടി അറിയണമെന്ന് കോടതി വ്യക്തമാക്കി. പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെഎംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. അവർ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്സ് ഫ്ലൈറ്റുകൾ തയാറാണ്. ഈ സാഹചര്യത്തിൽ കോവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ...

Read More

ന്യൂയോര്‍ക്ക് നഗരത്തില്‍ 93,000ത്തിലധികം കൊവിഡ്-19 കേസുകള്‍; 5,065 പേര്‍ മരിച്ചു

മൊയ്തീന്‍ പുത്തന്‍‌ചിറ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയില്‍ കൊറോണ വൈറസ് ബാധിച്ച് അയ്യായിരത്തിലധികം പേര്‍ മരിച്ചു. സ്ഥിരീകരിച്ച കേസുകളുടെ എണ്ണം വെള്ളിയാഴ്ച രാവിലെ ഒരു ലക്ഷത്തോളം വരെ തുടരുകയാണെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാവിലെ 10:15 വരെ നഗരത്തില്‍ 93,414 സ്ഥിരീകരിച്ച കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9:30 ന് ഉണ്ടായിരുന്നതിനേക്കാള്‍ 9,041 എണ്ണം കൂടുതലാണിതെന്ന് നഗര ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം വെള്ളിയാഴ്ച രാവിലെ വരെ 5,065 ആണ്. വ്യാഴാഴ്ച ഇതേ കാലയളവില്‍ 639 പേര്‍ മരിച്ചു. മരണസംഖ്യ 4,426 ആയിരുന്നു. കൊവിഡ്-19 ബാധിച്ച ആളുകളുടെ എണ്ണം സ്ഥിരീകരിച്ച കേസുകളേക്കാള്‍ വളരെ കൂടുതലാണ്. പല ന്യൂയോര്‍ക്കുകാര്‍ക്കും വൈറസ് പരിശോധന നടത്താനുള്ള സൗകര്യത്തിന്റെ പരിമിതി തന്നെയാണ് ഇതിന് കാരണം. കൊറോണ വൈറസ് മരണസംഖ്യ കൃത്യമായി കണക്കാക്കാന്‍ നഗരത്തിന് കഴിയുന്നില്ലെന്ന് മേയര്‍ ഡി ബ്ലാസിയോ ഈ ആഴ്ച പറഞ്ഞിരുന്നു. അതിന്റെ കാരണം രോഗം കണ്ടുപിടിക്കാനാകാതെ നൂറുകണക്കിന് ആളുകള്‍ വീടുകളില്‍ മരിക്കുന്നുണ്ട്. കൊറോണ വൈറസ് പോസിറ്റീവ് പരീക്ഷിച്ചവരുടെ ശരാശരി പ്രായം 50 ആണ്. സ്ഥിരീകരിച്ച 93,414 കേസുകളില്‍ 23 ശതമാനം കുറഞ്ഞത് 65 വയസ് പ്രായമുള്ളവരിലാണ്. പോസിറ്റീവ് പരീക്ഷിച്ചവരില്‍ 51 ശതമാനം പേര്‍ക്ക് കുറഞ്ഞത് 50 വയസ്സ് പ്രായമുള്ളവരും 54 ശതമാനം കേസുകളും പുരുഷന്മാരിലാണ്. നഗരത്തില്‍ ഈ രോഗം മൂലം മരണമടഞ്ഞ ഭൂരിഭാഗം ആളുകളും പ്രായമായവരും അടിസ്ഥാനപരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരുമായിരുന്നു. ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, ആസ്ത്മ, ക്യാന്‍സര്‍ അല്ലെങ്കില്‍ രോഗപ്രതിരോധ ശേഷി കുറവ് എന്നിവ പോലുള്ളവരില്‍ കൊവിഡ്-19 കൂടുതല്‍ ബാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മരണമടഞ്ഞവരില്‍ 71 ശതമാനം പേര്‍ക്കും കുറഞ്ഞത് 65 വയസ്സ് പ്രായമുള്ളവരും 5,065 പേരില്‍ 79 ശതമാനം പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ഡാറ്റ വ്യക്തമാക്കുന്നു. മരിച്ചവരില്‍ 60 ശതമാനവും പുരുഷന്മാരാണ്. അഞ്ച് നഗരങ്ങളിലെ ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച കേസുകളും മരണങ്ങളും ക്യൂന്‍സില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെങ്കിലും, വ്യാഴാഴ്ച രാത്രിയിലെ കണക്കുകള്‍ പ്രകാരം ഒരു ലക്ഷത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ബ്രോങ്ക്സിലുണ്ട്. ക്യൂന്‍സില്‍ 29,409 കേസുകളും 1,653 മരണങ്ങളും വെള്ളിയാഴ്ച രാവിലെയാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രൂക്ലിനില്‍ 24,635 കേസുകളും 1,381 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബ്രോങ്ക്സില്‍ 20,265 കേസുകളും 1,185 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മന്‍‌ഹാട്ടനില്‍ 12,088 കേസുകളും 585 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 6,979 കേസുകളും 260 മരണങ്ങളും റിപ്പോര്‍ട്ട്...

Read More

കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികൻ ജീവനൊടുക്കി

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികൻ ജീവനൊടുക്കി. അരിയാളൂരിലെ സർക്കാർ ആശുപത്രിയിൽ ഐസലേഷനിലായിരുന്ന അറുപതുകാരനാണ് ജീവനൊടുക്കിയത്. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആശുപത്രി വാർഡിലെ ജനൽക്കമ്പിയിൽ തൂങ്ങി മരിക്കുകയായിരുന്നു. അരിയാളൂർ കഡംബുർ സ്വദേശിയാണ് മരിച്ചത്. കേരളത്തിൽ അഥിതി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാൾ‌ ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്കു പോകുകയായിരുന്നു. കേരളത്തിൽ നിന്നും എത്തിയതിനാലാണ് നിരീക്ഷണത്തിൽ...

Read More