Author: George Kakkanatt

ഷാര്‍ജയിലെ ടവറില്‍ വന്‍തീപിടുത്തം; പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍തീപിടുത്തം. കഴിഞ്ഞ ദിവസം രാത്രിയാണ് തീപിടുത്തം ഉണ്ടായത്. പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് പേരെ പുക ശ്വസിച്ചതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാക്കിയുള്ളവര്‍ക്ക് സംഭവ സ്ഥലത്ത് വെച്ചുതന്നെ ചികിത്സ നല്‍കി. ഷാര്‍ജ സിവില്‍ ഡിഫന്‍സിന്റെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലമാണ് വന്‍ദുരന്തം ഒഴിവായത്. അതേസമയം തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇന്നലെ രാത്രി 9.04 ന് അബ്കോ ടവറിന്റെ പത്താം നിലയിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മുകളിലേക്ക് തീ പടരുകയായിരുന്നു. 49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ 38 നിലകളില്‍ താമസക്കാരുണ്ട്. ഇവരെ ഉടന്‍ തന്നെ അധികൃതര്‍ ഒഴിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം എടുത്താണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിന്റെ തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടര്‍ന്നിരുന്നു. Breaking News #StayAtHome@NewsAlertUK_ #BREAKING Fire breaks out at a residential tower block in #Sharjah in the UAE, residents have been evacuated. 14 12:26 AM – May 6, 2020 Twitter Ads info and privacy 15 people are talking about...

Read More

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, മകന് മുന്നില്‍ വെച്ച്‌ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച്‌ കൊലപ്പെടുത്തി

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാഞ്ഞതിനെ തുടര്‍ന്ന് നാല് വയസുള്ള മകന്റെ മുന്നില്‍ വെച്ച്‌ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് വെടിവെച്ച്‌ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ജുനാപുര്‍ ജില്ലയിലെ ഭട്ടോലി ഗ്രാമത്തില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. നേഹ എന്ന 25കാരിയാണ് കൊല്ലപ്പെട്ടത്. കേസില്‍ ഭര്‍ത്താവായ ദീപകിനെ പോലീസ് അറസ്റ്റ് ചെയ്തു. 42 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഉത്തര്‍പ്രദേശില്‍ മദ്യ ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് മദ്യപിക്കാനായി പണത്തിനായി ദീപക് നേഹയെ സമീപിച്ചു. എന്നാല്‍ പണം നല്‍കാന്‍ നേഹ തയ്യാറായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ കയ്യില്‍ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച്‌ ദീപക് നേഹയെ വെടിവെച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വെടിയുടെ ശബ്ദം കേട്ട് എത്തിയ അയല്‍ക്കാരാണ് നേഹയെ ആശുപത്രിയില്‍ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്ക് പറ്റിയ നേഹ ചികിത്സയ്ക്കിടെ മരിച്ചു. കൊലപാതക ദൃശ്യം നേരില്‍ കണ്ട ദമ്ബതികളുടെ മകന്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഒളിക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. നേഹയുടെ സഹോദരന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി ദീപക്കിനെ പിടികൂടുകയായിരുന്നു. നാല് വര്‍ഷം മുമ്ബാണ് ദീപകും നേഹയും തമ്മില്‍ വിവാഹിതരായത്. നേഹയും ദീപക്കും മകനും ഡല്‍ഹിയിലായിരുന്നു താമസം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദമ്ബതികള്‍ നാട്ടിലേക്ക് മടങ്ങി. കൊല്ലപ്പെടുമ്ബോള്‍ നേഹ നാല് മാസം ഗര്‍ഭിണിയായിരുന്നുവെന്ന് പൊലീസ്...

Read More

സാമൂഹികകിച്ചണുകള്‍ വഴി ഇന്നലെ വിതരണം ചെയ്തത് 11840 ഭക്ഷണ പൊതികള്‍

കോഴിക്കോട്: ആവശ്യക്കാരുടെ വിശപ്പകറ്റി സജീവമായി തുടരുകയാണ് ജില്ലയില്‍ സമൂഹ അടുക്കളകള്‍. അരിയും പച്ചക്കറിയുമൊക്കെ സൗജന്യമായി നല്‍കി കരുതലോടെ ചേര്‍ത്തു നിര്‍ത്താന്‍ സമൂഹത്തിന്റെ പല മേഖലകളില്‍ നിന്നുമുള്ളവര്‍ മുന്നോട്ടു വരുന്നുണ്ട്. ജില്ലയിലെ സമൂഹ അടുക്കളകള്‍ മുഖേന ഇന്നലെ 725 പേര്‍ക്ക് പ്രഭാതഭക്ഷണവും, 8897 പേര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. ജനകീയ ഹോട്ടലുകള്‍ മുഖേന 47 പേര്‍ക്ക് പ്രഭാതഭക്ഷണവും 2171 പേര്‍ക്ക് ഉച്ച ഭക്ഷണവും വിതരണം ചെയ്തു. കോഴിക്കോട് ജില്ലയിലെ 70 ഗ്രാമ പഞ്ചായത്തുകള്‍, ഏഴ് മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവിടങ്ങളിലായി 86 സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിക്കുന്നതായി കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി കവിത പറഞ്ഞു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലാണ് സമൂഹ അടുക്കളകള്‍ ആരംഭിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പാലിക്കപ്പെടേണ്ട ആരോഗ്യ നിബന്ധനകള്‍ എല്ലാ സാമൂഹിക അടുക്കളകളും...

Read More

കോവിഡ് 19: കോഴിക്കോട് ജില്ലയില്‍ 1050 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നലെ 38 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതുവരെ 22,503 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇപ്പോള്‍ 1050 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി വന്ന 11 പേര്‍ ഉള്‍പ്പെടെ 18 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 23 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്നലെ 24 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2039 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1906 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1876 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്ബിളുകളില്‍ 133 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ഇപ്പോള്‍ കോവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ആരും ചികിത്സയില്‍ ഇല്ല. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 10 പേര്‍ക്ക് ഇന്നലെ കൗണ്‍സലിംഗ് നല്‍കി. 134 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. ജില്ലയില്‍ 2219 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 8521 വീടുകള്‍ സന്ദര്‍ശിച്ച്‌ ബോധവല്‍ക്കരണം നടത്തി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വിവിധ സ്ഥാപന മേധാവികളുമായി നടത്തിയ സൂം കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണിനു ശേഷം നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ബോധവല്‍ക്കരണ ക്യാംപയിന്റെ ഭാഗമായി തയ്യാറാക്കിയ എസ്.എം.എസ് കോവിഡ് 19 പോസ്റ്ററുകള്‍ വിവിധ സ്ഥാപനങ്ങളില്‍...

Read More

കൊവിഡ് നിയമ ലംഘകര്‍ക്കെതിരേ കടുത്ത നടപടിയുമായി സൗദി

ദമ്മാം:കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ പുറപ്പെടുവിച്ച പ്രതിരോധ ഉത്തരവുകളും നിയമങ്ങളും ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സൗദി. വ്യക്തികളോ സ്ഥാപനങ്ങളോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ബന്ധപ്പെട്ട വകുപ്പുകള്‍ പുറപ്പെടുവിച്ച നിയമങ്ങള്‍ ലംഘിച്ചാല്‍ ആയിരം മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കുകയോ ഒരു മാസത്തില്‍ കുറയാത്തതും ഒരു വര്‍ഷത്തില്‍ കൂടാത്തതുമായ ജയില്‍ ശിക്ഷയോ നല്‍കും. കര്‍ഫ്യൂ സമയത്ത് ഇളവ് അനുവദിച്ച വിഭാഗങ്ങള്‍ക്കും മറ്റു നല്‍കുന്ന പാസ്സ് മറ്റു കാര്യത്തിനു ദുരുപയോഗം ചെയ്താല്‍ പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഒടുക്കേണ്ടി വരും. ഐസുലേഷന്‍, ക്വാറന്റൈന്‍ നിയമം ലംഘിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ പിഴയോ രണ്ട് വര്‍ഷത്തെ ജയിലോ രണ്ടും ഒന്നിച്ചോ അനുഭവിക്കേണ്ട വരും. കൊവിഡ് 19 വൈറസ് മനപൂര്‍വ്വം മറ്റുള്ളവരിലേക്കു പടര്‍ത്തിയാല്‍ 5 ലക്ഷം റിയാല്‍ പിഴയോ 5 വര്‍ഷം ജയിലോ അല്ലെങ്കില്‍ ഇവ ഒന്നിച്ചോ ലഭിക്കും. അനാവശ്യമായി പാസ് നേടുന്നവര്‍ക്ക് പതിനായിരം മുതല്‍ ഒരു ലക്ഷം റിയാല് വരെ പിഴ ഈടാക്കും. കൊവിഡ് 19 നെ കുറിച്ച്‌ സാമുഹ്യ മാധ്യമങ്ങള്‍ വഴിയും മറ്റും വ്യജ സന്ദേശം പ്രചരിപ്പിക്കുന്നവരില്‍നിന്ന് പതിനായിരം റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ഈടാക്കും. മേല്‍പറയപ്പെട്ട നിയമ ലംഘനങ്ങള്‍ നടത്തിയത് വിദേശിയാണെങ്കില്‍ ശിക്ഷാ നടപടികള്‍ക്ക് ശേഷം നാടു കടത്തും. പിന്നീട് രാജ്യത്തേക്കു പ്രവേശന നിരോധനമേര്‍പ്പെടുത്തും. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള പ്രത്യേക സമിതിയായിരിക്കും ശിക്ഷാ നടപടി സ്വീകരിക്കുക. ചില കേസുകള്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ശിക്ഷാ നടപടികള്‍ക്കെതിരേ പത്ത് ദിവസത്തിനകം ഉന്നതാധികാര സമിതിക്കു മുമ്ബാകെ അപ്പീല്‍ പോകാമെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിവരുന്ന പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടി...

Read More