Author: George Kakkanatt

കോവിഡ്; ശനിയാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: കോവിഡ് സംബന്ധിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. വീഡിയോ കോൺഫറൻ‌സ് വഴിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിക്കുക. ഇതിനു ശേഷം ലോക്ഡൗൺ സംബന്ധിച്ച് തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതിനകം തന്നെ നിരവധി സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേന്ദ്ര തീരുമാനത്തിനു ശേഷം സംസ്ഥാനത്തെ നിയന്ത്രണങ്ങൾ സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്ന നിലപാടിലാണ് കേരളം. ഇതിനിടെ പ്രധാനമന്ത്രി ഇന്ന് സർവകക്ഷിയോഗവും വിളിച്ചു ചേർത്തിട്ടുണ്ട്. രാജ്യത്തെ സ്കൂളുകൾ ഉൾപ്പെടെ പൊതു ഇടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ പങ്കെടുത്ത മന്ത്രിസഭാ സമിതിയാണ് റിപ്പോർട്ട് നൽകിയത്. ആളുകൾ കൂട്ടമായി എത്താൻ സാധ്യതയുള്ള മതകേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങൾ സൂഷ്മമായി നിരീക്ഷിക്കണമെന്നും ഡ്രോണുകളിലൂടെയുള്ള നിരീക്ഷണം വർധിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഏപ്രിൽ 14 മുതൽ നാല് ആഴ്ച നിയന്ത്രണങ്ങൾ തുടരണമെന്നാണ് സമിതി നിർദശിച്ചിരിക്കുന്നത്. ഇക്കാലയളവിൽ മതകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാളുകൾ എന്നിവ പ്രവർത്തിക്കാൻ അനുമതി നൽകരുതെന്ന് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. മാർ‌ച്ച് 24ന് ശേഷം ചേർന്ന നാലാമത്തെ മന്ത്രിസഭാസമിതി യോഗമായിരുന്നു ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കും. ഇതിനു ശേഷവും മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടാനാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇക്കാര്യം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ചർച്ച...

Read More

സുപ്രിംകോടതിയേയും കേന്ദ്രത്തേയും കബളിപ്പിക്കുന്നു: കര്‍ണാടക ഇന്നലെയും രോഗികളെ തടഞ്ഞു

കാസര്‍കോട്: കൊവിഡ് 19 ബാധിച്ചവരെ ഒഴികെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മംഗളൂരുവിലേക്ക് കടത്തിവിടാമെന്ന ചീഫ് സെക്രട്ടറിതല ധാരണ പാലിക്കാതെ കര്‍ണാടക വീണ്ടും കാലുമാറി. കേരള -കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ ഇപ്പോള്‍ ആരെയും തടയുന്നില്ലെന്നും പ്രശ്നം പരിഹരിച്ചുവെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ച ഇന്നലെത്തന്നെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് ഗുരുതരാവസ്ഥയുള്ള രോഗികളുമായി പോയ ആംബുലന്‍സുകളെ പൊലീസ് തടഞ്ഞു. തളിപ്പറമ്ബ് നിന്നെത്തിയ പതിനഞ്ച് വയസുകാരനും, പയ്യന്നൂര്‍ സ്വദേശിയായ പ്രായമായ സ്ത്രീക്കും അതിര്‍ത്തിയില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ കാത്തിരുന്ന ശേഷം തിരിച്ച്‌ പോകേണ്ടി വന്നു. ഉത്തരവിന്റെ വിവരങ്ങള്‍ തങ്ങള്‍ക്ക് ഔദ്യോഗികമായി ലഭിച്ചില്ലെന്നും അതിനാല്‍ യാത്ര അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് ഇവരെ തടഞ്ഞ കര്‍ണാടക പൊലീസ് അറിയിച്ചത്. അതേസമയം കര്‍ണാടകയില്‍ നിന്നുള്ള ചരക്കുവാഹനങ്ങളെ പൊലീസ് കടത്തിവിടുന്നുമുണ്ട്. രോഗികളെ കടത്തിവിടാന്‍ പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കിയെന്നും തുഷാര്‍മേത്ത സുപ്രിംകോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ മാര്‍ഗരേഖ അദ്ദേഹം വിശദീകരിച്ചില്ല. സോളിസിറ്റര്‍ ജനറലിന്റെ വാദം മുന്‍നിറുത്തി കേസ് പരിഗണിച്ച ചീഫ് ജസ്റ്റീസ് എസ്.എ ബോബ്ഡെയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ച് കേരളത്തിന്റെ വാദം കേട്ടതുമില്ല. അടിയന്തിരസ്വഭാവമുള്ള കേസുകള്‍ മാത്രം മംഗലാപുരത്തേക്ക് അനുവദിക്കാമെന്നായിരുന്നു ഒത്തുതീര്‍പ്പായി കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രീംകോടതിയെ അറിയിച്ചത്. രോഗികളുമായി എത്തുന്നവരോട് കാര്യങ്ങള്‍ തിരക്കാന്‍ പോലും കര്‍ണാടക പൊലീസ് തയ്യാറാവുന്നില്ല. രോഗികളെ കയറ്റിവിടാമെന്ന ഉറപ്പ് പാലിക്കാത്ത കര്‍ണാടക നിലപാടിനെതിരെ രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി വീണ്ടും സുപ്രിംകോടതിയെ സമീപിച്ചു. ഇന്നലെ ഉണ്ണിത്താന്‍ അടക്കമുള്ളവരുടെ ഹര്‍ജികള്‍ സോളിസിറ്റര്‍ ജനറലിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍...

Read More

പല്ലില്ലാത്ത ചിരിയുമായി ലോകസിനിമയില്‍

പല്ലില്ലാത്ത ചിരിയും വേറിട്ട ശബ്ദവുമായി ലോകസിനിമയില്‍ ഇടംപിടിച്ച നടനായിരുന്നു ശശി കലിംഗ. മലയാള സിനിമക്ക് നിരവധി ഹാസ്യതാരങ്ങളെ സമ്മാനിച്ച കോഴിക്കോടിന്റെ മണ്ണില്‍നിന്ന് തുടങ്ങി ലോകപ്രശസ്ത സംവിധായകന്‍ സ്പീല്‍ബര്‍ഗിന്റെ സിനിമയില്‍ വരെയെത്തി ശശിയുടെ അഭിനയ ജീവിതം. സ്പീല്‍ബര്‍ഗിന്റെ ടോം ക്രൂസ് നായകനാവുന്ന ചിത്രത്തില്‍ ബൈബിളിലെ യൂദാസ് ആയിട്ടായിരുന്നു വേഷം. മലയാളത്തില്‍ ആര്‍ക്കും കിട്ടാത്ത അവസരമാണ് ശശിയെ തേടിയെത്തിയത്. ഈ സിനിമയില്‍ തന്റെ വേഷം കാണാതെയാണ് ഇദ്ദേഹം മരണത്തിലേക്ക് യാത്രയാവുന്നത്. ഉറച്ച ശബ്ദഗാംഭീരമോ ആകാരഭംഗിയോ ഇല്ലാതെ രണ്ടര പതിറ്റാണ്ട് ഈ നടന്‍ അരങ്ങിലും വെള്ളിത്തിരയിലും വിലസി. ഹാസ്യവേഷങ്ങളായിരുന്നു മിക്കതും. സീരിയസ് വേഷങ്ങളിലും തിളങ്ങി. 25 വര്‍ഷം അരങ്ങ് നല്‍കിയ കരുത്തുമായാണ് ശശി വെള്ളിത്തിരയിലെത്തിയത്. 1998 ല്‍ തകരച്ചെണ്ട എന്ന ചിത്രത്തിലൂടെ പളനിച്ചാമിയെന്ന ആക്രി കച്ചവടക്കാരന്റെ വേഷവുമായാണ് അരങ്ങേറ്റം. രഞ്ജിത്ത് സംവിധാനംചെയ്ത പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിലെ പൊലീസ് ഓഫീസറായി വന്ന ശശിയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. എന്നാല്‍ ശബ്ദംനല്‍കിയത് മറ്റൊരാളായിരുന്നു. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം ശശിയുടെ ശബ്ദം കേട്ടു. പ്രാഞ്ചിയേട്ടനിലെ ഇയ്യപ്പനും ഇടുക്കി ഗോള്‍ഡിലെ ശവവും പുലിമുരുകനിലെ കച്ചവടക്കാരനും അദ്ദേഹം ഭദ്രമാക്കി. കലിംഗ തിയേറ്റേഴ്സിന്റെ ഭാഗമല്ലായിരുന്നു ശശി. പാലേരി മാണിക്യത്തില്‍ സംഭവിച്ച ഒരു ചെറിയ പിശകാണ് ശശി കലിംഗ എന്ന പേരായി മാറിയത്. പേര് മാറ്റാന്‍ ആവശ്യപ്പെട്ടെങ്കിലും രാശിയുള്ള പേര് മാറ്റേണ്ട എന്ന് സംവിധായകന്‍ രഞ്ജിത്താണ് നിര്‍ദേശിച്ചത്. അങ്ങനെയാണ് കലിംഗയുടെ നാടകത്തില്‍ അഭിനയിക്കാതെ ആ നാടക തിയേറ്ററിന്റെ പേര് ഒപ്പം...

Read More

ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്, ഞായര്‍, വ്യാഴം ദിവസങ്ങളില്‍ വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ അനുമതി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ഞായറാഴ്ചകളില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളും ഞായര്‍, വ്യാഴം ദിവസങ്ങളില്‍ മോട്ടോര്‍വാഹന വര്‍ക്ക്ഷോപ്പുകളും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇൗ ആഴ്ച മുതല്‍ ഇത് നിലവില്‍ വരും. വര്‍ക്ക് ഷോപ്പുകള്‍ തുറക്കുന്ന ദിവസങ്ങളില്‍ ആട്ടോമൊബൈല്‍ സ്പെയര്‍പാര്‍ട്സ് ഷോപ്പുകള്‍ക്കും തുറക്കാം. കൂടാതെ ഫാന്‍, എ.സി. വില്‍പന,റിപ്പയര്‍ ഷോപ്പുകള്‍ക്ക് ആഴ്ചയിലൊരിക്കല്‍ തുറക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാര്‍ബര്‍ഷോപ്പുകള്‍ക്കും ഒരുദിവസം അനുമതി നല്‍കുന്നത് പരിഗണനയിലുണ്ട്. ഇലക്‌ട്രീഷ്യന്‍മാര്‍ക്ക് ജോലിക്ക് പോകാനും ഫ്ളാറ്റുകളിലെ കേന്ദ്രീകൃത സംവിധാനങ്ങളിലുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാനും അനുമതിയുണ്ട്. വീട്ടില്‍ കഴിയുന്ന കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കാന്‍ ലൈബ്രറികള്‍ക്കും അനുമതി...

Read More

ലോക്ക് ഡൗണ്‍ 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ ഈ മാസം 30വരെ നീട്ടണമെന്ന് 10 സംസ്ഥാനങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇനിയുള്ള ദിവസങ്ങളിലെ കൊവിഡ് രോഗവ്യാപനം വിലയിരുത്തിയശേഷമേ കേന്ദ്രം തീരുമാനം പ്രഖ്യാപിക്കൂ. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, കര്‍ണാടക, അസാം, പഞ്ചാബ്, യു.പി, ജാര്‍ഖണ്ഡ്, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം, മൂന്നു ഘട്ടമായി പിന്‍വലിക്കാമെന്നാണ് കേരളത്തിന്റെ നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കര്‍മ്മസമിതിയുടെ ഈ ശുപാര്‍ശ അടങ്ങിയ റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി. ശേഷിക്കുന്ന ഒരാഴ്ച നിര്‍ണായകമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്നലെ പ്രതികരിച്ചിരുന്നു. സാമ്ബത്തിക മേഖലയെക്കുറിച്ച്‌ പിന്നീട് ചിന്തിക്കാം, ജനങ്ങളുടെ ആരോഗ്യകാര്യത്തില്‍ അതുപറ്റില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്ക് ഡൗണ്‍ നീട്ടുന്നതിന്റെ സൂചനയാണിതെന്ന് കരുതുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമിതി സംസ്ഥാനങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്‌തെങ്കിലും പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ താമസിയാതെ ചേരുന്ന യോഗത്തിലാകും അന്തിമ...

Read More