Author: Editorial Team

ജയിൽചാടി വീട്ടിലെത്തി, വിവരം അറിയിച്ചത് നാട്ടുകാര്‍…! കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി ബിനുമോൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് ബിനു മോൻ എത്രയും വേഗം പുറത്ത് കടക്കണമെന്ന് പ റഞ്ഞിരുന്നു.  ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ...

Read More

പ്രസിഡന്‍റ് എവിടെ ? ഗോതബായ ലങ്കൻ നാവികസേന കപ്പലിലെന്ന് അഭ്യൂഹം; പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സത്യമോ?

കൊളംബോ: പ്രതിഷേധക്കാർ ഔദ്യോഗിക വസതി കൈയേറിയതിനു തൊട്ടുമുൻപ് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ നാവികസേനയുടെ കപ്പലിൽ രക്ഷപെട്ടതായി റിപ്പോർട്ട്. നാവികസേനയുടെ കപ്പലിൽ സ്യൂട്ട്കേസുകൾ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രസിഡന്‍റ് രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്യൂട്ട്കേസുകൾ ഗോതബായയുടെ ആണെന്ന് ലങ്കൻ മാധ്യമങ്ങൾ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ എസ്‌എൽഎൻഎസ് ഗജബാഹു എന്ന കപ്പലിലേക്ക് മൂന്ന് പേർ വലിയ സ്യൂട്ട്‌കേസുകൾ കയറ്റുന്നതാണ് കാണുന്നത്. മൂന്ന് പേരും ധൃതിയിൽ ഓടുന്നതും വീഡിയോയിൽ കാണാം. ഒരു സംഘം എസ്എൽഎൻഎസ് സിന്ദുരല, എസ്എൽഎൻഎസ് ഗജബാഹു എന്നിവയിൽ കയറി തുറമുഖം വിട്ടതായി കൊളംബോ തുറമുഖത്തെ ഹാർബർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്തു. കപ്പലിൽ കയറിവരെ സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി പ്രസിഡന്‍റിനെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.  പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പ്രതിഷേധക്കാർ അദ്ദേഹത്തിന്‍റെ ഓഫീസും ഔദ്യോഗിക വസതിയും...

Read More

ബഡ്ഡി ബോയ്സ് ഫിലാഡൽഫിയയുടെ ഓണാഘോഷം ഓഗസ്റ് 14 ഞായറാഴ്ച – “കുതിരവണ്ടിയിൽ എത്തുന്ന മഹാബലി” പരിപാടിയുടെ മുഖ്യ ആകർഷണം

ഫിലാഡൽഫിയാ: ഫിലാഡൽഫിയയിലും പരിസരപ്രദേശങ്ങളിലുമുള്ള 250 ൽ അധികം   സേവന സന്നദ്ധരായ യുവത്വങ്ങളുടെ ശക്തമായ സൗഹൃദ കൂട്ടായ്മയിലൂടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന “ബഡി ബോയ്‌സ് ഫിലാഡല്‍ഫിയാ” യുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 2022 ഓഗസ്റ്റ് 14ന് ഞായറാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ ഫിലഡല്‍ഫിയാ ക്രിസ്‌തോസ് മാര്‍ത്തമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് (9999 Gatnry Road ,Philadelphia, PA 19115 ) ഗംഭീര പരിപാടികളോടുകൂടി നടത്തപ്പെടുന്നു. പതിവിലും വത്യസ്തമായി കുതിരവണ്ടിയിൽ ഓണാഘോഷ നഗരിയിൽ എത്തിച്ചേരുന്ന മഹാബലി തമ്പുരാനാണ് ഈ വർഷത്തെ ബഡ്ഡി ബോയ്സ് ഓണാഘോഷ പരിപാടിയുടെ മുഖ്യ ആകർഷണം. സംഘാടക മികവിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ജോൺ സാമുവലിന്റെ നേതൃത്വത്തിലാണ് അമേരിക്കൻ മലയാളികൾക്കായി ഈ വ്യത്യസ്ത വിരുന്ന് അണിയിച്ചൊരുക്കുന്നത്. ചെണ്ടമേളങ്ങളുടെയും മറ്റ് താള മേള വാദ്യോപകരണങ്ങളുടെയും, കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടുകൂടി മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കും പൊതു സമ്മേളനത്തിനും ശേഷം, പ്രഫഷണല്‍ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന നൃത്ത നൃത്തങ്ങള്‍ , തിരുവാതിരകളി, വള്ളംകളി പാട്ടുകൾ, നാടൻ പാട്ടുകൾ,   സിനിമാറ്റിക്ക് ഡാൻസ്,   മിമിക്രി,  തുടങ്ങി നിരവധി വെത്യസ്ത കലാപരിപാടികള്‍ അരങ്ങേറും. ഗായകൻ ബിനു ജോസഫിന്റെ നേതൃത്വത്തിൽ ഫിലാഡൽഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള അനുഗ്രഹീത ഗായകരെ അണിനിരത്തി അണിയിച്ചുരുക്കുന്ന ഗാനസന്ധ്യയാണ് ഓണാഘോഷ പരിപാടിയിലെ മറ്റൊരു മുഖ്യ ആകർഷണം. ഗാന സന്ധ്യയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഗായകൻ ബിനു ജോസഫിനെ 267 235 4345 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. നാടന്‍ രീതിയില്‍ തയ്യാറാക്കി വിളമ്പുന്ന സ്വാദിഷ്ടമായ ഓണസദ്യ ഈ ഓണാഘോഷ പരിപാടികളുടെ മറ്റൊരു ഹൈലൈറ്റ് ആയിരിക്കും. ഈ ഓണാഘോഷ പരിപാടികളില്‍നിന്നും മിച്ചം ലഭിക്കുന്ന മൊത്തം തുകയും പിറന്ന നാട്ടിലെ അർഹതയുള്ള അശരണർക്കും ആലംബഹീനർക്കും കൈമാറുമെന്ന് സംഘാടകര്‍ അറിയിച്ചു. വാർത്ത: രാജു ശങ്കരത്തിൽ,...

Read More

ബ്രിട്ടൺ സർക്കാരിന് തിരിച്ചടി; മന്ത്രിമാരായ ഋഷി സുനക്, സാജിദ് ജാവിദ് രാജിവച്ചു

ലണ്ടൻ: ബ്രിട്ടനിലെ ബോറിസ് ജോൺസൻ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഇന്ത്യൻ വംശജനായ ധനമന്ത്രി ഋഷി സുനക്കും പാക് വംശജനായ ആരോഗ്യമന്ത്രി സാജിദ് ജാവിദും രാജിവച്ചു. പ്രധാനമന്ത്രിയെന്ന നിലയിൽ ബോറിസ് ജോൺസന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് ഇരുവരും രാജിവച്ചത്. ഇൻഫോസിസ് സ്ഥാപക ചെയർമാൻ നാരായണമൂർത്തിയുടെ മരുമകൻ കൂടിയാണ് രാജിവച്ച ഋഷി സുനക്. ബോറിസ് മന്ത്രിസഭയിലെ ഒരു അംഗത്തിനെതിരെ ലൈംഗികാരോപണം ഉയർന്നത് വിവാദമായിരുന്നു. മുന്നറിയിപ്പ് അവഗണിച്ച് ഇയാളെ സർക്കാരിൽ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിച്ചത് ബോറിസിന്റെ വീഴ്ചയാണെന്നാണ് രാജിവച്ച മന്ത്രിമാരുടെ നിലപാട്. ബോറിസ് ജോൺസൺ ക്ഷമാപണം നടത്തിയെങ്കിലും മന്ത്രിമാർ വഴങ്ങാതെ രാജിവച്ചു. ബോറിസിന് ഇനി മികച്ച രീതിയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആരോഗ്യമന്ത്രി സാജിദ് ജാവിദാണ് ആദ്യം രാജി പ്രഖ്യാപിച്ചത്. തൊട്ടുപിന്നാലെ ഋഷി സുനക്കും മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സർക്കാരിൽ നിന്ന് പിൻവാങ്ങിയതിൽ സങ്കടമുണ്ടെന്നും എന്നാൽ ഇത്തരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും സുനക് രാജിക്കത്തിൽ പറയുന്നു. ബോറിസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി കൂടുതൽ മന്ത്രിമാർ രാജിയിലേക്ക് നീങ്ങുകയാണെന്നാണ് ബ്രിട്ടനിൽ നിന്നുള്ള...

Read More

കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല ! മകന്‍ ജീവിക്കുന്നത് ഡയാലിസിസിലൂടെ…ദുഃഖങ്ങള്‍ തുറന്നുപറഞ്ഞ് ഉഷ ഉതുപ്പ്…

മലയാളികളുടെ പ്രിയ ഗായികയാണ് ഉതുപ്പ്. ഇപ്പോള്‍ തന്റെ സ്വകാര്യജീവിതത്തിലെ ദുഃഖങ്ങള്‍ താരം തുറന്നു പറയുമ്പോള്‍ ഞെട്ടലോടെയാണ് ആളുകള്‍ അക്കാര്യം ശ്രവിച്ചത്. ജഗദീഷ് അവതാരകനായെത്തുന്ന ‘പണം തരും പടം’ വേദിയില്‍ അതിഥിയായി എത്തയതായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ദീദി. കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയില്‍ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് ദോഷകരമായി ബാധിച്ചെന്നും ദീദി കൂട്ടിച്ചേര്‍ത്തു. ഉഷ ഉതുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു. എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടില്‍ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതില്‍ ഒരുപാട് സന്തോഷം. എന്റെ മകന്‍ സണ്ണി എനിക്കൊപ്പം കൊല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏല്‍പ്പിച്ച വിഷമതകളും മറികടക്കാന്‍ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസം… ഉഷ ഉതുപ്പ്...

Read More