Author: Editorial Team

പിടിച്ചെടുത്ത രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ൻ ഡിസി: യാതൊരു മുന്നറിയിപ്പും വാറണ്ടും ഇല്ലാതെ ഫ്ളോറിഡയിലുള്ള വസതിയിൽ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകൾ ഉടൻ പരസ്യപ്പെടുത്തണമെന്ന് യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രാഷ്ട്രീയ എതിരാളികളെ നിശബ്ദരാക്കുന്നതിനു റാഡിക്കൽ ഇടതുപക്ഷ ഡമോക്രാറ്റുകൾ കഴിഞ്ഞ ആറുവർഷമായി തനിക്കെതിരെ നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങളിൽ ഏറ്റവും പുതിയതാണ് ഫ്ലോറിഡാ പാം ബീച്ചിലെ മാർ എ ലാഗോയിൽ സംഭവിച്ചതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഈയിടെ നടത്തിയ അഭിപ്രായ സർവേകളിൽ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിനു വോട്ടർമാർ നൽകുന്ന വർധിച്ച പിന്തുണയും, തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന ഫണ്ട് കളക്ഷനിലുള്ള റെക്കോർഡ് തുകയും മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ നേട്ടം കൊയ്യുമെന്നതും ഡമോക്രാറ്റിക് പാർട്ടിയെ പ്രത്യേകിച്ചു ബൈഡനെ വിറളി പിടിപ്പിച്ചിരിക്കുകയാണെന്നും ട്രംപിന്‍റെ പ്രസ്താവനയിൽ പറയുന്നു. ലോക രാഷ്ട്രങ്ങൾ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതിർത്തിയിൽ അമേരിക്ക അഭയാർഥികളെ നിയന്ത്രിക്കുന്നതിൽ പരാജയപ്പെടുന്നതും വർധിച്ചു വരുന്ന അക്രമണ പ്രവണതകളും അമേരിക്ക നേരിടുന്ന ഉൗർജ പ്രതിസന്ധിയും നാഷനൽ സെക്യൂരിറ്റിയിൽ സംഭവിച്ചിരിക്കുന്ന പാകപിഴകളും ലോകരാഷ്ട്രങ്ങളുടെ മുന്പിൽ അമേരിക്കയെ തരംതാഴ്ത്തിയിരിക്കുന്നു. ഇതിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് അറ്റോർണി ജനറൽ മെറിൽ ഗാർലന്‍റിനെ ഉപയോഗിച്ചു തന്‍റെ വീട് വാറണ്ടില്ലാതെ റെയ്ഡ് ചെയ്തതെന്നും ട്രംപ് ആരോപിച്ചു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് ഫെഡറൽ ജഡ്ജിയോട് വാറണ്ട് പുറപ്പെടുവിപ്പിക്കുന്നതിന് ആവശ്യപ്പെട്ട രേഖകളും, രേഖകൾ അടങ്ങിയ പന്ത്രണ്ട് ബോക്സുകളും വീട്ടിൽ നിന്നും പിടിച്ചെടുത്തതിന്‍റെ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്നും ട്രംപ്...

Read More

ഭിന്നശേഷിക്കാരനെ മർദിച്ച മുൻ പാരാമെഡിക് ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തേണ്ടെന്ന്

ഡാളസ്: ഭിന്നശേഷിക്കാരനായ വ്യക്തിയെ റോഡിൽ വച്ച് അക്രമിച്ച കേസിൽ ഡാലസ് ഫയർ റെസ്ക്യൂ പാരാമെഡിക് മുൻ ജീവനക്കാരനെ ക്രിമിനൽ കേസിൽ ഉൾപ്പെടുത്തുന്നതിന് ഡാളസ് കൗണ്ടി ഗ്രാൻഡ് ജൂറി വിസമ്മതിച്ചു. 2019 ഓഗസ്റ്റ് രണ്ടിന് വെസ്റ്റ് ഡാളസ് ഇന്‍റർ സ്റ്റേറ്റ് 30 ഫ്രണ്ടേജ് റോഡിലായിരുന്നു സംഭവം. അന്ന് പാരാമെഡിക് ഉദ്യോഗസ്ഥനായ ബ്രാണ്ട് അലൻ കോക്സ് (46) ആണ് ഭിന്നശേഷിക്കാരനും ഭവനരഹിതനുമായ തെയ്ൽ വെസിനെ തൊഴിക്കുകയും ചവിട്ടുകയും തള്ളിയിടുകയും ചെയ്തത്. അക്രമത്തിൽ വെസിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. റോഡരുകിൽ കുറ്റിക്കാട്ടിൽ തീപടരുന്നത് അറിഞ്ഞതിനെ തുടർന്നാണ് ബ്രാണ്ട് അലൻ കോക്സ് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയത്. ഈ സമയത്തു അവിടെയുണ്ടായിരുന്ന നിരായുധനും, ഭിന്നശേഷിക്കാരനുമായ തെയ്ൽ വെസുമായി തർക്കം ഉണ്ടാവുകയും തുടർന്ന് പാരാമെഡിക്കൽ സ്റ്റാഫായ ബ്രാണ്ട് ഒന്പതു തവണ വെസിനെ തൊഴിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. ആക്രമത്തിൽ തെയ്ൽ വെസിന്‍റെ ഇടത്തേ കണ്ണിനും പല്ലിനും സൈനസിനും കാര്യമായ ക്ഷതം സംഭവിക്കുകയും മുഖത്തിന്‍റെ വലതുവശം ഭാഗീകമായി ചലനരഹിതമാകുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥന്‍റെ ജോലി തടസപ്പെടുത്താൻ ശ്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. 2020ൽ വീട്ടുതടങ്കിൽ ആക്കുകയും ചെയ്തു. ഡിപ്പാർട്ട്മെന്‍റ് അന്വേഷണത്തിനുശേഷം ബ്രാണ്ടിനെ ഒക്ടോബറിൽ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. എന്നാൽ, ഇയാൾക്കെതിരെ ക്രിമിനൽ കേസ് ചുമത്തേണ്ടെന്ന് ഡാളസ് പോലീസ് തീരുമാനിക്കുകയായിരുന്നു. സമീപത്തു കത്തിക്കൊണ്ടിരുന്ന തീയിൽ നിന്നും വെസിന്‍റെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തന്നെ അക്രമിക്കുകയായിരുന്നു. സ്വയരക്ഷാർഥമാണ് വെസിനെ ആക്രമിച്ചതെന്നും ബ്രാണ്ട് പറഞ്ഞു. ഇതിനെതിരെ വെസിന്‍റെ അറ്റോർണി നൽകിയ പരാതിയിലാണ് ജൂറി ഇപ്പോൾ തീരുമാനമെടുത്തത്. ജൂറിയുടെ തീരുമാനം നിരാശാജനകമാണെന്ന് വെസിന്‍റെ അറ്റോർണി...

Read More

മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്

ചിക്കാഗോ: ഒക്ടോബർ ഒന്നിന് ചിക്കാഗോ രൂപതയുടെ മെത്രാനായി മാർ ജോയ് ആലപ്പാട്ട് സ്ഥാനമേൽക്കും. ഇന്ത്യക്ക് പുറത്തുള്ള ആദ്യ സീറോ മലബാർ രൂപതയായ സെൻറ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായിട്ടാണ്  മാർ ജോയ് ആലപ്പാട്ടിന്റെ നിയമനം. ചിക്കാഗോയിലെ ബെൽവുഡിലുള്ള മാർതോമ്മാ ശ്ലീഹാ കത്തീഡ്രലിൽ വെച്ചായിരിക്കും സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുക. ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്ക് രൂപം കൊടുത്തു കഴിഞ്ഞു. സീറോ മലബാർ സഭയുടെ തലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മെത്രാൻമാരും വൈദികരും അൽമായരും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ഇക്കാലമത്രയും ചിക്കാഗോ രൂപതയെ നയിച്ച മാർ ജേക്കബ് അങ്ങാടിയത്തിനെ തദവസരത്തിൽ പ്രത്യേകം ആദരിക്കുന്നതുമായിരിക്കും. കാനോൻ നിയമമനുസരിച്ച് മാർ ജേക്കബ്ബ് അങ്ങാടിയത്ത് തന്റെ 75-മത്തെ വയസിൽ മാർപ്പാപ്പയ്ക്ക് രാജി സമർപ്പിക്കുകയും മാർപ്പാപ്പ ബിഷപ്പിന്റെ രാജി സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ്മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രുപതയുടെ അടുത്ത മെത്രാനായി നിയുക്തനായത്. ജൂലൈ മൂന്നിന് നിയമന ഉത്തരവ് ചിക്കാഗോ രൂപതയിലും സിറോ മലബാർ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും വത്തിക്കാനിലും വായിക്കുകയുണ്ടായി. 2001ൽ ജോൺ പോൾ രണ്ടമാൻ മാർപ്പാപ്പയാണ് ചിക്കാഗോ രൂപതയ്ക്ക് അംഗീകാരം നൽകിയത്.ടെക്സസിലെ ഡാളസിൽ ആരംഭിച്ച സെന്റ് തോമസ് സിറോ മലബാർ ഇടവകയാണ് ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ സിറോ മലബാർ ഇടവക. രൂപതയുടെ ആദ്യത്തെ ബിഷപ്പായ മാർ ജേക്കബ് അങ്ങാടിയത്താണ് ഇടവകയുടെ രൂപീകരണം സാധ്യമാക്കിയത്. ആത്മീയമായും ഭൗതീകമായും വളർച്ചയുടെ പടവുകൾ കയറിയ ചിക്കാഗോ രൂപത, ആഗോള സിറോ മലബാർ സഭക്ക് അഭിമാനം തന്നെയാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. 2014 മുതൽ മാർ ജോയ് ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ സഹായ മെത്രാനായി ശുശ്രൂഷ ചെയ്യുന്നു. പിതാവിന്റെ നർമം കലർന്ന പ്രഭാഷണങ്ങളും, കഠിനാധ്വാനവും, ലളിത ജീവിതവും, പ്രാർത്ഥനാ ശൈലിയും എടുത്തു പറയേണ്ടതാണ്. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര ഇടവകയിൽ 1956 സെപ്റ്റംബർ 27-നാണ് മാർ ആലപ്പാട്ടിന്റെ ജനനം. വൈദിക പഠനം ഇരിങ്ങാലക്കുട മൈനർ സെമിനാരിയിലും, വടവാതുർ സെൻറ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ നിന്നുമായി പൂർത്തികരിച്ചു. 1981 ഡിസംബർ 31ാം തിയതി മാർ ജെയിംസ് പഴയാറ്റിൽ നിന്നും വൈദികപട്ടം സ്വീകരിച്ചു. 1993ൽ അമേരിക്കയിൽ ശുശ്രൂഷ ആരംഭിക്കുന്നതിന് മുൻപായി, ഇരിങ്ങാലക്കുട രുപതയിലും, ചൈന്നെ മിഷനിലും സേവനമനുഷ്ഠിച്ചു. സ്ഥാനാരോഹണ ചടങ്ങുകൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. വികാരി ജനറാൾമാരായ ഫാ തോമസ് കടുകപ്പിള്ളിയും ഫാ തോമസ് മുളവനാലും ജനറൽ കൺവീനർമാരും, ജോസ് ചാമക്കാല ജനറൽ കോർഡിനേറ്ററും, ബ്രയൻ കുഞ്ചറിയായും ഡീന പൂത്തൻപുരക്കലും യൂത്ത് കോർഡിനേറ്റർമാരുമാണ്. മാർ ജോയ് ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ...

Read More

യുഎസില്‍ സാമൂഹിക അകലവും ക്വാറന്‍റൈനും അവസാനിപ്പിച്ചതായി സിഡിസി

വാഷിങ്ടന്‍ ഡിസി : കോവിഡ് 19 അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നു നിലവില്‍ വന്ന സാമൂഹിക അകലം പാലിയ്ക്കലും ക്വാറന്‍റൈനും ഔദ്യോഗികമായി അവസാനിച്ചതായി യുഎസ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവന്‍ഷന്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതിനാവശ്യമായ കര്‍ശന നടപടികള്‍ ഇനി തുടരേണ്ടതില്ലെന്നും, കോവിഡിന്‍റെ തീവ്രത വളരെ കുറഞ്ഞിരിക്കുന്നുവെന്നും സിഡിസി പറയുന്നു. പുതിയ ഗൈഡ്ലൈന്‍ പ്രസിദ്ധീകരിച്ചതില്‍ കോവിഡിന്റെ വ്യാപനം കുറക്കുന്നതിന് മറ്റുള്ളവരില്‍ നിന്നും ആറടി അകലം പാലിക്കുന്നതും രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ക്വാറന്റീനില്‍ കഴിയണമെന്നതും അവസാനിപ്പിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പു മഹാമാരിയെ തുടര്‍ന്നുണ്ടായ സാഹചര്യങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ് ഇന്നത്തെ സ്ഥിതി. കൂടുതല്‍ ആളുകള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കുന്നുവെന്നതും ശരീരത്തിന്‍റെ രോഗ പ്രതിരോധ ശക്തി വര്‍ധിച്ചിരിക്കുന്നുവെന്നതും മാനദണ്ഡങ്ങള്‍ പിന്‍വലിക്കുന്നതിന് കാരണമായി സിഡിസി ചൂണ്ടികാണിക്കുന്നു. പുതിയ ഗൈഡ് ലൈന്‍ അനുസരിച്ച് കോവിഡിനെ തുടര്‍ന്ന് കാര്യമായ രോഗലക്ഷണങ്ങള്‍ ഉള്ളവരും ശ്വാസതടസം നേരിടുന്നവരും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ടെങ്കില്‍ വീട്ടില്‍ എത്തിയാല്‍ പത്തു ദിവസത്തെ വിശ്രമമെടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് രോഗലക്ഷണങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടാല്‍ ഐസൊലേഷനില്‍ കഴിയണമെന്നും തുടര്‍ന്ന് ഡോക്ടറുമായി ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സിഡിസിയുടെ പുതിയ നിര്‍ദേശം ജനങ്ങളിലുണ്ടായിരുന്ന കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകള്‍ ദുരീകരിക്കാന്‍ സഹായിക്കുമെന്നും...

Read More

പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള; 20 കോടി കവർന്നു

ചെന്നൈ: പട്ടാപ്പകൽ ചെന്നൈ നഗരത്തിൽ വൻ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്‍റെ അരുമ്പാക്കം ശാഖയിൽ നിന്ന് 20 കോടി രൂപയാണ് കവർന്നത്. സുരക്ഷാ ജീവനക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് നൽകി മയക്കിയാണ് കൊള്ള നടന്നത്. ബാങ്കിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കെട്ടിയിടുകയും ചെയ്തു. ബാങ്കിലെ ജീവനക്കാരന്‍റെ നേതൃത്വത്തിലാണ് കവർച്ച നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ്...

Read More