Author: Editorial Team

കിണറ്റിൽ വീണ് ഡോക്ടർ മരിച്ചു; അപകടം തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനിടെ

എറണാകുളം റിനൈ മെഡിസിറ്റിയിലെ ചീഫ് ഫിസിഷ്യൻ കോലഞ്ചേരി കാട്ടുമറ്റത്തിൽ ഡോ.കെ.സി. ജോയ് (75) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം. തമ്മാനിമറ്റത്തുള്ള തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തെ കിണർ വൃത്തിയാക്കുന്നതിനായി എത്തിയതായിരുന്നു ജോയ്. ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച്‌ കിണർ ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ആൾമറയില്ലാത്ത കിണറായിരുന്നു. ഉടൻ തന്നെ നാട്ടുകാരും ഫയർഫോഴ്സും സ്ഥലത്തെത്തി കിണറ്റിൽ നിന്നും ഇദ്ദേഹത്തെ പുറത്തെടുത്തു. ഗുരുതരാവസ്ഥയിലായിരുന്ന ഡോക്ടറെ ഉടൻ തന്നെ കോലഞ്ചേരി എംഒഎസ്സി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്...

Read More

മൈസൂരില്‍ കെഎസ്‌ആർടിസി ബസ് കത്തിനശിച്ചു; യാത്രക്കാർക്ക് പരിക്കില്ല

നഞ്ചൻകോട് വെച്ചാണ് സംഭവം. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. ബെംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തിയത്. 44 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. യാത്രക്കാർ രാവിലെ ഏഴ് മണിയോടെ സുല്‍ത്താൻ ബത്തേരിയില്‍ എത്തും. ബസ് പൂർണമായും കത്തി...

Read More

ഇക്കണോമിക് ബൂം എന്ന് ട്രംപ്; സ്വപ്നം മാത്രം എന്ന് വിദഗ്ധർ

ഡോ. ജോർജ് എം. കാക്കനാട് ഹൂസ്റ്റൺ: അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ഒരു വലിയ കുതിച്ചുചാട്ടത്തിലേക്ക് (Economic Boom) നീങ്ങുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. നികുതി കുറയ്ക്കൽ, നിയന്ത്രണങ്ങൾ ഒഴിവാക്കൽ (Deregulation), തദ്ദേശീയമായ ഉൽപ്പാദനം വർദ്ധിപ്പിക്കൽ എന്നീ നയങ്ങളിലൂടെ രാജ്യം സുവർണ്ണ കാലഘട്ടത്തിലേക്ക് കടക്കുമെന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാൽ, സാമ്പത്തിക വിദഗ്ധർക്കിടയിൽ ഇക്കാര്യത്തിൽ വ്യത്യസ്തമായ അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്. കണക്കുകളും ട്രംപിന്റെ അവകാശവാദങ്ങൾ സാധൂകരിക്കുന്നതല്ല എന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ അമേരിക്കൻ സാമ്പത്തിക സാഹചര്യം പരിശോധിച്ചാൽ, തൊഴിലില്ലായ്മ നിരക്ക് ചരിത്രപരമായ താഴ്ന്ന നിലയിലാണെന്നും ഓഹരി വിപണി മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും കാണാം. ട്രംപിന്റെ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നത് അദ്ദേഹത്തിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയങ്ങൾ നിക്ഷേപകരിൽ വലിയ ആത്മവിശ്വാസം ഉണ്ടാക്കുന്നു എന്നാണ്. കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതിലൂടെ കമ്പനികൾ കൂടുതൽ നിക്ഷേപം നടത്തുമെന്നും അത് സാമ്പത്തിക വളർച്ച വേഗത്തിലാക്കുമെന്നും ഇവർ കരുതുന്നു. എങ്കിലും, പല വിദഗ്ധരും ഈ ആവേശത്തിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകുന്നുണ്ട്. ട്രംപ് മുന്നോട്ടുവെക്കുന്ന ഇറക്കുമതി തീരുവ വർദ്ധിപ്പിക്കുക എന്ന നയം മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര യുദ്ധത്തിന് കാരണമായേക്കാം. ഇത് ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വില കൂടുന്നതിനും പണപ്പെരുപ്പം വർദ്ധിക്കുന്നതിനും ഇടയാക്കും. വ്യാപാര തടസ്സങ്ങൾ ആഗോള വിതരണ ശൃംഖലയെ ബാധിക്കുന്നത് അമേരിക്കൻ കമ്പനികൾക്ക് തന്നെ തിരിച്ചടിയായേക്കാം എന്ന് സാമ്പത്തിക വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മറ്റൊരു പ്രധാന വെല്ലുവിളി വർദ്ധിച്ചുവരുന്ന അമേരിക്കയുടെ ദേശീയ കടമാണ്. നികുതി കുറയ്ക്കുന്നത് വലിയ രീതിയിൽ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും ഇത് ധനക്കമ്മി വർദ്ധിപ്പിക്കുമെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കടം കൂടുമ്പോൾ പലിശ നിരക്കുകൾ ഉയരാൻ സാധ്യതയുണ്ട്, ഇത് സാധാരണക്കാരുടെ വായ്പകളെയും ഭവന വിപണിയെയും ദോഷകരമായി ബാധിക്കും. സമ്പദ്‌വ്യവസ്ഥ ഉത്തേജിപ്പിക്കാൻ എടുക്കുന്ന നടപടികൾ ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക സുസ്ഥിരതയെ തകർക്കുമോ എന്ന ഭയം പലരിലുമുണ്ട്. കൂടാതെ, ജി.ഡി.പി വളർച്ചാ നിരക്ക് സ്ഥിരമായി 3-4 ശതമാനത്തിന് മുകളിൽ നിലനിർത്തുക എന്നത് പ്രായോഗികമായി പ്രയാസകരമാണെന്ന് വിദഗ്ധർ പറയുന്നു. ജനസംഖ്യയിലെ മാറ്റങ്ങളും (വൃദ്ധരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധനവ്) ഉൽപ്പാദനക്ഷമതയിലെ വെല്ലുവിളികളും വളർച്ചയെ പരിമിതപ്പെടുത്തുന്ന ഘടകങ്ങളാണ്. വെറും പ്രഖ്യാപനങ്ങളിലൂടെ മാത്രം ഒരു ‘ബൂം’ സൃഷ്ടിക്കാൻ കഴിയില്ലെന്നും കൃത്യമായ കണക്കുകളുടെയും ആഗോള സാഹചര്യങ്ങളുടെയും പിന്തുണ ഇതിന് ആവശ്യമാണെന്നും ഇവർ വാദിക്കുന്നു. ട്രംപിന്റെ നയങ്ങൾ ബിസിനസ്സ് മേഖലയിൽ താൽക്കാലിക ഉണർവ് ഉണ്ടാക്കിയേക്കാം എങ്കിലും, അത് പൂർണ്ണമായ സാമ്പത്തിക കുതിച്ചുചാട്ടമായി മാറുമോ എന്നത് സംശയകരമാണ്. പണപ്പെരുപ്പം, വ്യാപാര യുദ്ധങ്ങൾ, വർദ്ധിച്ചുവരുന്ന കടബാധ്യത എന്നിവയാണ് മുന്നിലുള്ള പ്രധാന പ്രതിബന്ധങ്ങൾ. വരും വർഷങ്ങളിലെ ആഗോള സാമ്പത്തിക സ്ഥിതിയും ഫെഡറൽ റിസർവിന്റെ നിലപാടുകളും ഈ അവകാശവാദങ്ങളുടെ സത്യാവസ്ഥ തെളിയിക്കുന്നതിൽ...

Read More

ഇന്ത്യൻ ക്രൈസ്തവ സമൂഹവുമായി ഒത്തുചേർന്ന് ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു

ഡോ. ജോർജ് എം. കാക്കനാട്ട് ഹൂസ്റ്റൺ, ടെക്സസ്: ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിലെ അംഗങ്ങൾക്കായി ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു. പ്രാദേശിക വൈദികർ, ജനപ്രതിനിധികൾ, പ്രമുഖ വ്യക്തിത്വങ്ങൾ, കമ്മ്യൂണിറ്റി നേതാക്കൾ, കുടുംബങ്ങൾ എന്നിവർ ഒത്തുചേർന്ന ആഘോഷരാവ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും വേദിയായി മാറി. വൈവിധ്യമാർന്ന ഇന്ത്യൻ പ്രവാസികളുമായി സമ്പർക്കം പുലർത്തുന്നതിനും കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് ശക്തിപ്പെടുത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായി കോൺസുൽ ജനറൽ ഡി.സി. മഞ്ജുനാഥ് അതിഥികളെ സ്വാഗതം ചെയ്തു. എ.ഡി 52-ൽ സെന്റ് തോമസ് അപ്പോസ്തലൻ മലബാർ തീരത്ത് എത്തിയതോടെ തുടങ്ങിയ സുദീർഘവും ചരിത്രപരവുമായ ക്രൈസ്തവ പാരമ്പര്യം ഇന്ത്യക്കുണ്ട്. അന്നുമുതൽ ഇന്ത്യയുടെ സാംസ്കാരികവും സാമൂഹികവുമായ ഘടനയുടെ അവിഭാജ്യ ഘടകമായി ക്രിസ്തുമതം മാറിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യരംഗത്തും സാമൂഹിക പരിഷ്കരണങ്ങളിലും സാംസ്കാരിക ഉണർവിലും ക്രൈസ്തവ സമൂഹം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. ഇന്ത്യൻ ക്രൈസ്തവ സമൂഹം ചരിത്രപരമായും അല്ലാതെയും നൽകി വരുന്ന സംഭാവനകളെ കോൺസുൽ ജനറൽ പ്രസംഗത്തിൽ അഭിനന്ദിച്ചു. കൂടാതെ, ഹൂസ്റ്റണിലും അമേരിക്കയിലുടനീളമുള്ള ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ സജീവമായ ഇടപെടലുകളെയും അദ്ദേഹം പ്രകീർത്തിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഗീത പരിപാടികളും കരോളും സംഘടിപ്പിച്ചു. തമിഴ് കത്തോലിക്കാ കമ്മ്യൂണിറ്റി അവതരിപ്പിച്ച ക്രിസ്മസ് കരോളുകൾ പരിപാടിക്ക് മാറ്റുകൂട്ടി. വിവിധ സഭകളിലെ വൈദികരും ജനപ്രതിനിധികളും ക്രിസ്മസ് ആശംസകളും സന്ദേശങ്ങളും പങ്കുവെച്ചു. നാസ (NASA) സി.ഇ.ഒ ജാരെഡ് ഐസക്മാൻ, സെനറ്റർ കോർണിന്റെ റീജിയണൽ ഡയറക്ടർ ജെയ് ഗ്വെരേറോ തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുകയും ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സാംസ്കാരിക വൈവിധ്യം ഉറപ്പാക്കുന്നതിനും കമ്മ്യൂണിറ്റി ഐക്യം നിലനിർത്തുന്നതിനുമുള്ള കോൺസുലേറ്റിന്റെ ദൗത്യത്തിൽ ക്രൈസ്തവ സമൂഹത്തെ ഉൾപ്പെടുത്തിയതിന് പങ്കെടുത്ത വൈദികർ കോൺസുൽ ജനറൽ മഞ്ജുനാഥിന് നന്ദി അറിയിച്ചു. കോൺസുലേറ്റിന്റെ ഈ ഉദ്യമത്തെ മതനേതാക്കളും കമ്മ്യൂണിറ്റി അംഗങ്ങളും അഭിനന്ദിച്ചു. ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ കൗൺസിലിനെ പ്രതിനിധീകരിച്ച് റവ. ഫാ. ഡോ. ഐസക് പ്രകാശ് കോൺസിൽ ജനറലിന് നന്ദി...

Read More

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി

കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും ആശ്വാസം. ആദ്യത്തെ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി ജനുവരി ഏഴുവരെ നീട്ടി. യുവതിയെ ബലാത്സംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തുകയും ചെയ്തെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. ജസ്റ്റീസ് കെ. ബാബു ഇന്ന് അവധിയായതിനാൽ മറ്റൊരു ബെഞ്ചാണ് വന്നത്. അറസ്റ്റ് വിലക്ക് ഇന്നു വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നേരത്തെ രണ്ട് തവണ ഹൈക്കോടതി മാറ്റിയിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ വിശദമായി വാദം കേൾക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാഹുലിന്‍റെ അറസ്റ്റ് താത്കാലികമായി വിലക്കിയത്. പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്‍റെ വാദം. എന്നാൽ ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും എംഎൽഎ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. കേസ് ഡയറിയും അന്വേഷണ പുരോഗതിയും സംബന്ധിച്ച റിപ്പോർട്ട് പോലീസ് ഇന്ന് കോടതിയിൽ ഹാജരാക്കി. രാഹുലിന് മറ്റൊരു ബലാത്സംഗക്കേസിൽ തിരുവനന്തപുരം സെഷൻസ് കോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ...

Read More