Author: Editorial Team

വീട്ടിലെ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ 

ചാവക്കാട്: വീട്ടിലെ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടക്കഴിയൂർ കല്ലുവളപ്പിൽ ഇബ്രാഹിം(43) ആണ് കേസിൽ അറസ്റ്റിലായത്. രണ്ട് മാസം മുൻപ് ആയിരുന്നു ഇബ്രാഹിമിന്‍റെ ഭാര്യ മുഹസിന(37) വീട്ടിൽ പ്രസവിച്ചത്. വീട്ടിലെ പ്രസവത്തിന് പിന്നാലെ ആറാം ദിവസം കുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ അണുബാധ മൂലം മാസങ്ങളായി ദുരിതത്തിലായിരുന്നു. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹസിന മരിച്ചത്. സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ...

Read More

‘കൈ’ വിട്ട് കാവിയിലേയ്ക്ക്: പാലക്കാട്ടെ മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ

പാലക്കാട്: മഹിളാ കോൺഗ്രസ് നേതാവ് ബിജെപിയിൽ. മഹിളാ കോൺഗ്രസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി ജയലക്ഷ്മിയാണ് ബിജെപിയിൽ ചേർന്നത്. ഷൊർണൂരിൽ വച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പൊന്നാട അണിയിച്ച് സ്വീകരിച്ചു. ഷൊർണൂരിലെ ബിജെപി സ്ഥാനാർഥി ശങ്കു ടി. ദാസിന്‍റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപി അംഗത്വം സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന് നേരിട്ടത് വളരേ മോശം അനുഭവമാണെന്ന് ജയലക്ഷ്മി പറഞ്ഞു. സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ഫോട്ടോ വാട്സാപ്പിലും ഇൻസ്റ്റഗ്രാമിലും സ്റ്റോറിയിട്ടതിന്‍റെ പേരിൽ തന്നെയും കുടുംബത്തെയും കോൺഗ്രസ് നേതാക്കൾ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ജയലക്ഷ്മി പറഞ്ഞു. ഒരു കുറിയിട്ടതിന്‍റെ പേരിൽ പോലും തന്നോട് മോശമായി പെരുമാറിയെന്ന് ജയലക്ഷ്മി പറഞ്ഞു. തനിക്കൊപ്പം പലരും ബിജെപിയിലേക്ക് വരുമെന്നാണ് കോൺഗ്രസ് വിട്ട ജയലക്ഷ്മിയുടെ പ്രതികരണം. വ്യക്തികളെയും കുടുംബത്തെയും പോലും വേട്ടയാടുന്ന നെറികെട്ട രാഷ്ട്രീയമാണ് ഇപ്പൊഴെന്ന് സുരേഷ് ഗോപി വിമർശിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും കോൺഗ്രസിൽ പൊട്ടിത്തെറികൾ ഇനിയും ഉണ്ടാകുമെന്നും ശങ്കു ടി.ദാസ്...

Read More

വയനാട്ടിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വച്ചു

കല്‍പ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വടക്കനാട്, വള്ളുവാടി ജനവാസ മേഖലകളിൽ ഭീതിപരത്തിയ താത്തൂര്‍ ടസ്കര്‍ വണ്‍ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാൻ ശ്രമം. ആനയെ ഇന്ന് പുലര്‍ച്ചെ മയക്കുവെടി വച്ചെങ്കിലും കൃത്യമായിരുന്നില്ല. ഇതേത്തുടർന്ന് ഇന്നത്തെ ദൗത്യം ആര്‍ആര്‍ടി അവസാനിപ്പിച്ചു. ആന വനംവകുപ്പിന്‍റെ നിരീക്ഷണത്തിൽ തുടരുകയാണ്. കാട്ടാന ആക്രമണത്തിൽ പ്രദേശത്ത് നേരത്തെ യുവ കര്‍ഷകൻ കൊല്ലപ്പെട്ടിരുന്നു. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയ വടക്കനാട് പച്ചാടി സ്വദേശി രജീവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിനു പിന്നാലെ ആനയെ പിടികൂടാത്തതിൽ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. മയക്കുവെടി വെച്ച് പിടികൂടിയശേഷം ആനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക്...

Read More

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നുവീണു. ഹെലികോപ്റ്ററിനായുള്ള തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സാങ്കേതിക കാരണമാണ് അപകടകാരണമെന്നും വിശദീകരിച്ചു. ഖത്തറിലെ പ്രതിരോധമന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിവിധ സംഘങ്ങൾ തെരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. അൽപസമയം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. സാധാരണ ഡ്യൂട്ടിക്കിടെ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായി ലഭിച്ച...

Read More

മണിപ്പൂരിൽ സമാധാന നീക്കം: കുക്കി-സോ വിഭാഗങ്ങളുമായി ചർച്ചയ്ക്ക് വഴിതുറന്ന് പുതിയ മുഖ്യമന്ത്രി

ഇംഫാൽ: മണിപ്പൂരിലെ വംശീയ കലാപത്തിന് അറുതി വരുത്താനുള്ള നിർണായക നീക്കവുമായി പുതിയ മുഖ്യമന്ത്രി രംഗത്തെത്തി. മാസങ്ങളായി തുടരുന്ന അനിശ്ചിതത്വങ്ങൾക്കൊടുവിൽ കുക്കി-സോ വിഭാഗത്തിലെ നേതാക്കൾ ചർച്ചകൾക്കായി തയ്യാറായതാണ് റിപ്പോർട്ട്. മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി കുക്കി-സോ വിഭാഗങ്ങൾക്ക് നേരെ സമാധാന ചർച്ചകൾക്ക് സന്നദ്ധതയറിയിച്ചതോടെയാണ് ചർച്ചകൾക്ക് കളമൊരുങ്ങിയത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി വിട്ടുവീഴ്ചകൾക്കും സംവാദങ്ങൾക്കും സർക്കാർ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണത്തോട് അനുകൂലമായാണ് കുക്കി-സോ നേതാക്കൾ പ്രതികരിച്ചത്. മുൻപ് ചർച്ചകളിൽ നിന്ന് വിട്ടുനിന്നിരുന്ന ഇവർ, പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി ഉന്നയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. മണിപ്പൂരിലെ ഈ പുതിയ നീക്കങ്ങൾക്ക് കേന്ദ്രത്തിന്‍റെ പൂർണ പിന്തുണയുണ്ട്. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിന് കേന്ദ്ര ഏജൻസികളും സഹകരിക്കുന്നുണ്ട്. ഒരു വർഷത്തോളം നീണ്ടുനിന്ന രാഷ്ട്രപതി ഭരണത്തിന് ഒ‌ടുവിൽ 2026 ഫെബ്രുവരി 4-നാണ് മണിപ്പൂരിലെ പുതിയ മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് ചുമതലയേറ്റത്. മണിപ്പൂരിലെ വംശീയ കലാപത്തെത്തുടർന്ന് എൻ. ബിരേൻ സിംഗ് രാജിവെച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം...

Read More