Author: Editorial Team

വ്യാജ തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി, മോചനദ്രവ്യം ആവശ്യപ്പെട്ടു, മലയാളി ഉൾപ്പടെ അറസ്റ്റിൽ

ബംഗളൂരു: വ്യാജ തോക്ക് ചൂണ്ടി സഹപാഠിയെ തട്ടിക്കൊണ്ടുപോയി സുഹൃത്തുക്കളോട് മോചനദ്രവ്യം ആവശ്യപ്പെട്ട കോളജ് വിദ്യാർഥികൾ അറസ്റ്റിൽ. ബംഗളൂരുവിലെ ജെയ്ൻ സർവകലാശാലയിലാണ് സംഭവം. ബിഹാർ, ജാർഖണ്ഡ്, കേരളം, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദ്യാർഥികളാണ് ഒഡീഷ സ്വദേശിയായ മൊഹന്തിയെ തട്ടിക്കൊണ്ടുപോയത്. മൊഹന്തിയെ കാറിൽ കയറ്റിക്കൊണ്ടുപോയ സംഘം, പ്രതികളിൽ ഒരാളുടെ മുറിയിൽ എത്തിച്ച് പൂട്ടിയിടുകയായിരുന്നു. തുടർന്ന് മൊഹന്തിയുടെ സുഹൃത്തുക്കളെ വിളിച്ച് മോചനദ്രവ്യമായി 50,000 രൂപ ആവശ്യപ്പെട്ടു. ആദ്യം 10,000 രൂപ നൽകിയ സുഹൃത്തുക്കൾ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് മൊബൈൽ ലൊക്കേഷൻ ട്രാക്ക് ചെയ്ത് പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇവരിൽ നിന്നും വ്യാജ ലോഹ തോക്ക്, കത്തി, കാർ എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. അന്വേഷണത്തിൽ, നാല് പ്രതികളും സ്ഥിരം കുറ്റവാളികളാണെന്നും ഒരു സംഘമായി പ്രവർത്തിച്ചിരുന്നതായും നിരവധി വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയിരുന്നതായും...

Read More

നവകേരള സർവേയ്ക്ക് 13 കോടി ചെലവായെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ കണക്ക് നല്‍കി.

സംസ്ഥാന സർക്കാരിന്റെ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച്‌ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനായി ആവിഷ്കരിച്ച നവകേരള സർവേയ്ക്ക് 13 കോടി ചെലവായെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ കണക്ക് നല്‍കി. 20 കോടി അനുവദിച്ചതില്‍ ഇതുവരെ ചെലവായത് 13.04 കോടി രൂപയാണ്. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടിയും ചെലവായി. വികസന പ്രവർത്തനങ്ങളില്‍ ജനങ്ങളുടെ പ്രതികരണം അറിയാനും ഭാവിയില്‍ അവ മെച്ചപ്പെടുത്താനുമെന്ന പേരിലാണ് സർക്കാർ സർവേ നടത്തിയത്. ഏകദേശം 95 ലക്ഷം വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കുടുംബശ്രീ അംഗങ്ങളും സാമൂഹ്യ സന്നദ്ധ സേനയിലെ വോളണ്ടിയർമാരുമാണ് ഇതിനായി രംഗത്തിറങ്ങിയത്. ബജറ്റ് അനുമതിയില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വിവരശേഖരണമാണെന്നും ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി 2026 ഫെബ്രുവരിയില്‍ സർവേ റദ്ദാക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ സർക്കാർ നല്‍കിയ അപ്പീലില്‍ സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും സർവേയുമായി മുന്നോട്ട് പോകാൻ അനുമതി നല്‍കുകയും...

Read More

ജി സുധാകരന് അട്ടിമറി വിജയമുണ്ടാകും: ബൂത്ത് തല കണക്കുകൾ കെപിസിസിക്ക് കൈമാറി

അമ്പലപ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി സുധാകരന് അട്ടിമറി വിജയമുണ്ടാകുമെന്ന് കോൺഗ്രസ് വിലയിരുത്തൽ. ഏഴായിരത്തിനും 10,000 നും ഇടയിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ബൂത്ത് തല കണക്കുകൾ ക്രോഡീകരിച്ച് കെപിസിസിക്ക് കൈമാറി. സിപിഐഎമ്മിലേയും സിപിഐയിലേയും ഒരു വിഭാഗം ജി സുധാകരന് വോട്ട് ചെയ്തെന്ന നിഗമനത്തിൽ പ്രാദേശിക യുഡിഎഫ് നേതൃത്വം. ബിജെപിയും എസ്ഡിപിഐയും സുധാകരന് അനുകൂലമായി വോട്ട് ചെയ്തു. കോൺഗ്രസ് കേഡർ വോട്ടുകൾ ഭദ്രമെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റിയുടെ വിലയിരുത്തൽ. ജി സുധാകരന് 6,318 വോട്ടിന്റെ ഭൂരിപക്ഷമെന്നായിരുന്നു എൽഡിഎഫ് വിലയിരുത്തൽ. അഭിമാന പ്രശ്‌നമായി പാർട്ടി കാണുന്ന അമ്പലപ്പുഴയിൽ കടുത്ത മൽസര‌‌മെന്ന വിലയിരുത്തലിൽ സിപിഐഎം. അമ്പലപ്പുഴ നഷ്ടമാകാനുള്ള സാധ്യതയും അവലോകന യോഗത്തിൽ ചർച്ച ചെയ്തു. ജി.സുധാകരൻ സ്‌ഥാനാർഥിയല്ലായിരുന്നെങ്കിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുമായിരുന്ന വോട്ടുകൾ നഷ്‌ടമായി. ബിജെപി വോട്ടുകൾ സുധാകരന് ലഭിച്ചെന്നും സിപിഐഎം...

Read More

‘ബോഡി ഷെയ്മിങ് നടത്തുന്നത് പതിവ്; പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും’; എം കെ റാമിനെതിരെ വിദ്യാർഥികൾ

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ, ആരോപണവിധേയനായ അധ്യാപകൻ ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. അധ്യാപകൻ ഡോ.എം കെ റാം ബോഡി ഷെയ്മിങ് നടത്തുന്നത് പതിവെന്ന് വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ തുറന്നുപറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് അധ്യാപകൻ നിർദേശം നൽകുമെന്നും വിദ്യാർഥികൾ. എംകെ റാം നിറത്തിന്റെ പേരിൽ വിദ്യാർഥികളെ പറയുമായിരുന്നുവെന്ന് വിദ്യർഥിനി ട്വന്റിഫോറിനോട് പ്രതികരിച്ചു. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിന് പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്ന് വിദ്യാർഥിനി പറഞ്ഞു. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി എന്നിങ്ങനെയാണ് വിദ്യാർഥികളെ അധ്യാപകൻ വിളിച്ചിരുന്നത്. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്ക് നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിയ്ക്കും മറ്റ് മാർ‌ഗമില്ല. ആ കുട്ടിയും നിസാഹയനാണെന്ന് വിദ്യാർഥിനി പറയുന്നു. അതേസമയം കോളജിനെതിരെ പ്രത്യക്ഷസമരത്തിലാണ് കോളജിലെ വിദ്യാർഥികൾ. ഇന്ന് വിദ്യാർഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് സമരത്തിലാണ്. കോളജ് ക്യാംപസിലേക്ക് വിദ്യാർഥി യുവജനസംഘടനകളും മഹിളാ സംഘടനകളും പ്രതിഷേധം...

Read More

‘നൂറ്റാണ്ടിലെ സുപ്രധാന തീരുമാനം, ഇന്ത്യ പുതിയ ഇതിഹാസം രചിക്കും’, വനിതാ സംവരണ ബിൽ ഈ പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാക്കുമെന്ന് പ്രധാനമന്ത്രി

ദില്ലി: വനിതാ സംവരണ ബിൽ ഈ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെന്‍റ് സമ്മേളനത്തിൽ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബിൽ യാഥാർഥ്യമാക്കുന്നതിലൂടെ രാജ്യം പുതിയൊരു ചരിത്രമെഴുതാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദില്ലിയിൽ നടന്ന നാരീശക്തി വന്ദൻ സമ്മേളനത്തിൽ സംസാരിക്കവെയാണ് മോദിയുടെ പ്രഖ്യാപനം. വനിതാ സംവരണ ബില്ല് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണെന്നും നാരി ശക്തിക്കായി ഈ ചരിത്രപരമായ നീക്കം സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾ ഭരണകൂടത്തിന്റെ അവിഭാജ്യ ഘടകമായി മാറണമെന്നും അവരുടെ പങ്കാളിത്തം ജനാധിപത്യത്തിന് കൂടുതൽ കരുത്ത് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വനിതാ കേന്ദ്രീകൃതമായ വികസനമാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നതെന്നും ഈ തീരുമാനം ഇന്ത്യയുടെ ഭാവി മാറ്റുമെന്നും മോദി പറഞ്ഞു. ഏപ്രിൽ 16 ന് ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ വനിതാ സംവരണം യാഥാർത്ഥ്യമാകും. 2023 ൽ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായാണ് പാർലമെന്റ് വനിതാ സംവരണ ബില്ല് പാസാക്കിയത്. 2023 ലെ മാതൃകയിൽ ഇത്തവണയും ബില്ല് ഒറ്റക്കെട്ടായി പാസാക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. 2029 ൽ സമ്പൂർണമാകണം 2029 ഓടെ വനിതാ സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്നതാണ് പൊതുവായ ആവശ്യമെന്നും ഇതിനായി സഭയിൽ വിശദമായ ചർച്ചകൾ നടക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകാനുള്ള ശ്രമമാണിതെന്നും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുന്നതിൽ സ്ത്രീശക്തി നിർണ്ണായകമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സ്ത്രീകളാണ് ജനാധിപത്യത്തിന്റെ ശക്തമായ തൂണുകൾ. സ്ത്രീകൾ എല്ലാ മേഖലയിലും ഇന്ന് മികവ് തെളിയിച്ചിട്ടുണ്ട്. രാഷ്ട്രപതി മുതൽ ധനമന്ത്രി സ്ഥാനത്ത് വരെ വനിതകൾ ഉണ്ട്. സ്ത്രീ ശാക്തീകരണത്തിൻ്റെ മികച്ച ഉദാഹരണമാണ് പഞ്ചായത്ത് രാജെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജല ജീവൻ മിഷൻ്റെ വിജയത്തിന് പിന്നിലും സ്ത്രീകളാണ്. പ്രതിപക്ഷവും വനിതാ ശാക്തീകരണത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു. പഞ്ചായത്തിൽ നിന്ന് പാർലമെൻ്റിലേക്കുള്ള സ്ത്രീകളുടെ യാത്ര ഈ ബില്ലിലൂടെ എളുപ്പമാകും. സ്ത്രീകൾക്ക് വേണ്ടിയുള്ള സർക്കാരിൻ്റെ വിവിധ പദ്ധതികൾ പ്രധാനമന്ത്രി വിവരിക്കുകയും ചെയ്തു. 26 ആഴ്ച വരെയാണ് ഇന്ത്യയിൽ നിലവിൽ മെറ്റേണിറ്റി ലീവ് നൽകുന്നത്. വികസിത രാജ്യങ്ങളിൽ പോലും ഇത് നൽകുന്നില്ലെന്നും മോദി ചൂണ്ടിക്കാട്ടി. നാരീശക്തി വന്ദൻ സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്തു. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തയും നാരീശക്തി വന്ദൻ സമ്മേളനത്തിൽ വനിതാ സംവരണ ബില്ലിന്‍റെ പ്രധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് സംസാരിച്ചത്. വനിതാ സംവരണ ബിൽ ഫോ‍ർമുല വനിതാ സംവരണ ബിൽ നടപ്പാക്കാനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം 50 ശതമാനം കൂട്ടുകയെന്ന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ ഏറ്റവുമൊടുവിലായി അവതരിപ്പിച്ചിരിക്കുന്നത്. 2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. ഇതനുസരിച്ച് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ൽ നിന്നും 816 ആയി ഉയരും. ഓരോ സംസ്ഥാനത്തും നിലവിലുള്ളതിന്റെ 50 ശതമാനം കൂടി സീറ്റുകൾ കൂട്ടാനാണ് നിർദേശം. ഇതിന് ശേഷം ആകെ മൂന്നിലൊന്ന് അതായത് 273 സീറ്റുകൾ വനിതകൾക്കായി സംവരണം ചെയ്യും. കേരളത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം 30 ആയും നിയസഭാ സീറ്റുകളുടെ എണ്ണം 210 ആയും ഈ നിർദേശം നടപ്പാകുകയാണെങ്കിൽ വർധിക്കും. ഇക്കാര്യത്തലടക്കം വിശദമായ ചർച്ചകൾ...

Read More