Author: Editorial Team

വിസർജ്യങ്ങൾക്കിടയിൽ രണ്ട് വർഷം കുളിക്കാതെ ഒൻപത് വയസുകാരൻ; മകനെ വാനിൽ പൂട്ടിയിട്ട പിതാവ് അറസ്റ്റിൽ

ഹഗൻബാച്ച്: ഒൻപത് വയസുള്ള മകനെ വ‍ർഷങ്ങളായി വാനിൽ പൂട്ടിയിട്ട പിതാവിനെതിരെ കേസെടുത്ത് പോലീസ്. കിഴക്കൻ ഫ്രാൻസിലെ ഹഗൻബാച്ച് ഗ്രാമത്തിലാണ് ഒൻപത് വയസുകാരനെ 2024 മുതൽ വാനിൽ പൂട്ടിയിട്ടത്. വാഹനത്തിനുള്ളിൽ നിന്ന് കുട്ടിയുടെ ശബ്ദം കേട്ട അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെയാണ് പിതാവിന്‍റെ ക്രൂരത പുറംലോകം അറിഞ്ഞത്. സ്ഥലത്ത് എത്തിയ പോലീസ് വാൻ ബലമായി തുറന്നപ്പോൾ, മാലിന്യങ്ങൾക്കും മലമൂത്രവിസർജ്യത്തിനും ഇടയിൽ ഒരു പുതപ്പിനുള്ളിൽ നഗ്നനായി ചുരുണ്ടുകൂടി കിടക്കുന്ന കുട്ടിയെയാണ് കണ്ടെത്തിയത്. ദീർഘകാലം ഒരേയിരുപ്പ് ഇരുന്നതിനാൽ കുട്ടിക്ക് ഇപ്പോൾ നടക്കാൻ കഴിയില്ലെന്നും പോഷകാഹാരക്കുറവ് ഉണ്ടെന്നും അധികൃതർ വിശദമാക്കി. മകനെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കാൻ തന്‍റെ പങ്കാളി ശ്രമിച്ചിരുന്നെന്നും അതിൽ നിന്ന് കുട്ടിയെ സംരക്ഷിക്കാനാണ് 2024 നവംബർ മുതൽ വാനിൽ ഒളിപ്പിച്ചതെന്നുമാണ് 43കാരനായ പിതാവ് പൊലീസിനോട് പറഞ്ഞത്. ദിവസവും രണ്ടുനേരം പിതാവ് ഭക്ഷണം എത്തിച്ചിരുന്നതായും പ്ലാസ്റ്റിക് കുപ്പികളിലും കവറുകളിലുമാണ് മലമൂത്രവിസർജനം നടത്തിയിരുന്നതെന്നും കുട്ടി വെളിപ്പെടുത്തി. 2024ന് ശേഷം കുട്ടി കുളിച്ചിട്ടുപോലുമില്ല. കുട്ടിയെ അനധികൃതമായി തടങ്കലിൽ വെച്ചതിനും ശരിയായ ഭക്ഷണവും ചികിത്സയും നൽകാത്തതിനും പിതാവിനെതിരെയും കുട്ടിയെ സഹായിക്കാതിരുന്നതിന് പിതാവിന്‍റെ പങ്കാളിക്കെതിരെയും കേസെടുത്തു. കുട്ടിയെയും മറ്റ് രണ്ട് സഹോദരങ്ങളെയും താൽക്കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വാനിൽ നിന്ന് ശബ്ദം കേട്ടപ്പോൾ പൂച്ചയാണെന്നാണ് പിതാവ് അയൽക്കാരോട്...

Read More

ടി. പുരുഷോത്തമന്‍റെ വീട് ആക്രമിച്ച സംഭവം, രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ: പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്‍റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകീട്ടോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്‍റാണ് സുധീഷ്. അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്‍റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു. സിപിഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന്...

Read More

ബിഹാറിൽ വാഹനാപകടം, 13പേർ മരിച്ചു

പാറ്റ്ന: ബിഹാറിലെ കതിഹാർ ജില്ലയിൽ ബസും ട്രക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. കതിഹാറിലെ കോധ ബ്ലോക്കിലെ എൻ‌എച്ച് -31 ൽ വൈകുന്നേരം 6:30 ന് ആയിരുന്നു അപകടം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ശിഖർ ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിക്കപ്പ് വാനിൽ യാത്ര ചെയ്തിരുന്നവർ പൂർണിയ ജില്ലയിൽ നിന്നുള്ളവരാണ്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് അന്വേഷിച്ചുവരികയാണെന്നും ബസ് ഡ്രൈവർക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും ശിഖർ ചൗധരി...

Read More

മതാചാരമായ അന്ധവിശ്വാസത്തിൽ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മന്ത്രവാദം പോലുള്ളവ മതപരമായ ആചാരം ആണെന്ന് അവകാശപ്പെട്ടാലും കോടതിക്ക് ഇടപെടേണ്ടി വരുമെന്നു സുപ്രീംകോടതി. ചില ആചാരങ്ങൾ അന്ധവിശ്വാസങ്ങളാണോയെന്നു നിർണയിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്നു ശബരിമലയിലെ യുവതീ പ്രവേശന വിഷയം പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ഒന്പതംഗ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ അന്ധവിശ്വാസം എന്താണെന്നു തീരുമാനിക്കാൻ മതേതര കോടതിക്കു കഴിയില്ല എന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണു ജഡ്ജിമാർ നിലപാട് വ്യക്തമാക്കിയത്. മതത്തിലല്ല, നിയമകാര്യങ്ങളിലാണു ജഡ്ജിമാർ വിദഗ്ധർ എന്നും മേത്ത പറഞ്ഞു. മതപരമായ ആചാരങ്ങളുടെ പരിഷ്കരണം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25(2) (ബി) പ്രകാരം അത്തരം തീരുമാനങ്ങൾ നിയമസഭയ്ക്കു വിടണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന രാജ്യത്തെ ഒരു പ്രദേശത്ത് അന്ധവിശ്വാസമായി കാണുന്നതു മറ്റൊരു പ്രദേശത്തു നിയമാനുസൃതമായ മതപരമായ ആചാരമാകാമെന്ന് മേത്ത വാദിച്ചു, കോടതികൾ ആ മേഖലയിൽ പ്രവേശിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പും നൽകി. എന്നാൽ സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി. ഒരു ആചാരം അന്ധവിശ്വാസമാണോയെന്നു പരിശോധിക്കാനുള്ള അധികാരപരിധി കോടതികൾക്കുണ്ട്. നിയമനിർമാണ വീക്ഷണങ്ങൾ അംഗീകരിക്കുന്ന സ്ഥാപനമായി കോടതിയെ ചുരുക്കാൻ കഴിയില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രവാദം പോലുള്ള ആചാരം മതപരമാണെന്ന് അവകാശപ്പെടുകയും നിയമനിർമാണസഭ നിശബ്ദത പാലിക്കുകയും ചെയ്താൽ, ആരോഗ്യം, ധാർമികത, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കോടതികൾക്ക് ഇടപെടാൻ കഴിയില്ലേയെന്ന് ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സോളിസിറ്റർ ജനറലിനോടു ചോദിച്ചു. ആ കാരണങ്ങളാൽ ജുഡീഷ്യൽ അവലോകനം അനുവദനീയമാണെന്നു മേത്ത സമ്മതിച്ചു. എന്നാൽ ഒരാചാരത്തെ അന്ധവിശ്വാസമായി മുദ്രകുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമമാകരുതെന്നു കേന്ദ്രം പരാമർശിച്ചു. തത്ത്വചിന്തയുടെ കണ്ണടയിലൂടെ അത്യാവശ്യ മതപരമായ ആചാരങ്ങൾ കോടതികൾ വിലയിരുത്തണമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന കൂട്ടിച്ചേർത്തു. ഇതിനിടെ ഭരണഘടനയുടെ 25 (2) ബി വകുപ്പു പ്രകാരം നിയമനിർമാണത്തിനുള്ള സർക്കാരിന്‍റെ അധികാരം സാമൂഹിക പരിഷ്കാരങ്ങൾക്കാണെന്നും മതപരിഷ്കണത്തിനല്ലെന്നും എൻഎസ്എസ് ക്ഷേത്ര സംരക്ഷ സമിതി, അയ്യപ്പ സേവാ സമാജം അടക്കമുള്ള സംഘടനകൾ സുപ്രീം കോടതിയിൽ വാദിച്ചു. സ്വന്തം മതവിശ്വാസങ്ങൾ കൈകാര്യം ചെയ്യാൻ വിശ്വാസി സമൂഹത്തിന് അവകാശമുണ്ട്. ഭരണഘടനയിലെ ഇതിനുള്ള 26 ബി വകുപ്പിനെ 25 (2) ബി വകുപ്പുകൊണ്ടു മറികടക്കാനാകില്ലെന്ന് ഈ സംഘടനകൾക്കു വേണ്ടി ഹാജരായ അഡ്വ. സി.എസ്. വൈദ്യനാഥൻ...

Read More

അക്രമം അവസാനിപ്പിക്കാൻ പിണറായി നിര്‍ദേശം നൽകണം: വി.ഡി. സതീശൻ

കണ്ണൂർ: തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്നും അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന്‍ നിർദേശം നല്‍കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണം. പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സിപിഎം പ്രവർത്തകർ അഴിഞ്ഞാടുന്നത്. പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്‍റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി. വി.കുഞ്ഞികൃഷ്ണനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍പോലും തകര്‍ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്‍ക്കു മുന്നില്‍ റീത്ത് വയ്ക്കുകയും കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചുമരെഴുത്തുപോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല്‍ സംഘമായി കണ്ണൂരിലെ സിപിഎം മാറി. അക്രമത്തെ തള്ളിപ്പറയാന്‍ സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്‍റെ അറിവോടെയാണ് നടക്കുന്നത്. യുഡിഎഫ് ബൂത്ത് ഏജന്‍റുമാര്‍ക്കെതിരേ നായ്ക്കുരണ പൊടി വിതറുന്നതുപോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മടത്ത് സിപിഎം നടത്തിയതെന്നും സതീശൻ...

Read More