Author: Editorial Team

സഹായത്തിനെത്തി ലൈംഗിക അതിക്രമം; കായംകുളത്ത് വ്യവസായ പ്രമുഖനെതിരെ കേസ്

കായംകുളം: അപകടത്തിൽപ്പെട്ട് പരിക്കേറ്റ യുവതിയെ സഹായിക്കാമെന്ന് പറഞ്ഞ് കൂടെപ്പോയി ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ കായംകുളത്തെ പ്രമുഖ വ്യാപാരി നേതാവിനെതിരെ പോലീസ് കേസെടുത്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്‍റ് സിനിൽ സവാദിനെതിരെയാണ് കായംകുളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിൽ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം സ്വദേശിനിയായ യുവതി കായംകുളത്ത് വെച്ച് അപകടത്തിൽപ്പെട്ടിരുന്നു. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ സന്നദ്ധനായി എത്തിയ സിനിൽ സവാദ്, യാത്രാമധ്യേ വാഹനത്തിനുള്ളിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി.ആശുപത്രിയിൽ എത്തിയ ശേഷം യുവതി തനിക്കുണ്ടായ ദുരനുഭവം ഡോക്ടറോട് വെളിപ്പെടുത്തി.ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ സിനിൽ സവാദ് ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ്...

Read More

തലമുറകളുടെ പ്രിയഗായികയ്ക്ക് വിട, ആശാ ഭോസ്‌ലെ അന്തരിച്ചു

മുംബൈ: തലമുറകളുടെ പ്രിയഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്‌ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം...

Read More

മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് എഐസിസി; നിലപാട് തിരുത്തി മുഹമ്മദ് ഷിയാസ്

കൊച്ചി: കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നായിരിക്കണമെന്ന തന്‍റെ മുൻ പ്രസ്താവന തിരുത്തി എറണാകുളം ഡിസിസി പ്രസിഡന്‍റും കൊച്ചിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്കാണെന്നും മറ്റ് പ്രസ്താവനകൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളം ജില്ലയിൽ നിന്നുള്ള ആളാകണമെന്നും വി.ഡി. സതീശന്‍റെ പ്രവർത്തന രീതിയാണ് കേരളത്തിന് ആവശ്യമെന്നും ഷിയാസ് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. ഷിയാസിന്‍റെ പ്രസ്താവനയെ തള്ളി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസും രംഗത്തെത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് എഐസിസിയാണെന്നും പ്രാദേശിക തലത്തിലല്ല ഇത്തരം കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു. എല്ലാ കോൺഗ്രസ് നേതാക്കളും മുഖ്യമന്ത്രി പദത്തിന് യോഗ്യരാണെന്നും ദീപ്തി കൂട്ടിച്ചേർത്തു. അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ 14 സീറ്റുകളിലും യുഡിഎഫ് ഉജ്ജ്വല വിജയം കൈവരിക്കുമെന്നും മുഹമ്മദ് ഷിയാസ്...

Read More

ജസ്റ്റീസ് ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പറഞ്ഞ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് ഉൾപ്പെടെ അഞ്ച് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയത്തിന്‍റെ ശിപാര്‍ശ. നിലവില്‍ ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് ഹണി എം. വര്‍ഗീസ്. സീനിയോറിറ്റി അടിസ്ഥാനത്തിലാണ് ശിപാര്‍ശ ചെയ്തിരിക്കുന്നത്. ശിപാർശ സുപ്രീംകോടതി കൊളീജിയമാണ് ഇനി പരിഗണനയ്ക്ക് എടുക്കുക. തുടർന്ന് കേന്ദ്രനിയമമന്ത്രാലയത്തിന് നല്‍കും. അത് രാഷ്ട്രപതിക്ക് കൈമാറും. രാഷ്ട്രപതി അന്തിമ തീരുമാനം കൈകൊള്ളും. ഹണിയെ കൂടാതെ തൃശൂര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി പി.എസ്. ശശികുമാര്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ.കെ. ബാലകൃഷ്ണന്‍, പത്തംനതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹരികുമാര്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എസ്. നസീര്‍ എന്നിവരെയാണ് ശിപാര്‍ശ ചെയ്തത്. നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് ഹണി എം. വർഗീസ് എറണാകുളത്തെ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജായിരുന്നു. പിന്നീട് ആലപ്പുഴയിലേക്ക്...

Read More

പാമ്പ് കടിച്ചു; ഗംഗാ നദിയിൽ മുക്കിവച്ചത് മണിക്കൂറുകൾ, കൗമാരക്കാരന് ദാരുണാന്ത്യം

അമ്രോഹ: പാമ്പ് കടിയേറ്റതിനെ തുടർന്ന് മന്ത്രവാദിയുടെ നിർദേശപ്രകാരം 12 മണിക്കൂർ ഗംഗാ നദിയിൽ മുക്കിവച്ച 13കാരന് ദാരുണാന്ത്യം. ഉത്ത‍‍ർപ്രദേശിലെ അമ്രോഹയിലാണ് സംഭവം. പാമ്പുകടിയേറ്റതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം കുടുംബം മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിർദേശം അനുസരിച്ച് കുടുംബം കൗമാരക്കാരനെ 12 മണിക്കൂർ നേരം മുളവടികളിൽ കെട്ടി ഗംഗാനദിയിൽ മുക്കിവയ്ക്കുകയായിരുന്നു. ഗംഗാ നദി കുട്ടിയെ സുഖപ്പെടുത്തുമെന്നായിരുന്നു മന്ത്രവാദി കുടുംബത്തെ വിശ്വസിപ്പിച്ചത്. 12 മണിക്കൂറിന് ശേഷം കുട്ടി അനങ്ങാതായതോടെയാണ് വീട്ടുകാർ ആശുപത്രിയിലെത്തിക്കുന്നത്. കുട്ടി മരിച്ചെന്ന് വ്യക്തമായതിന് പിന്നാലെ വീട്ടുകാർ മൃതദേഹം ഗംഗാ നദിയിലേക്ക് എറിയാനും ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ‌. കുട്ടിയെ മുളവടികളിൽ കെട്ടി നദിയിൽ ഇട്ടിരിക്കുന്ന വീഡിയോ ഇതോടകം സോഷ്യൽ മീഡിയകളിൽ വലിയ...

Read More