Author: Editorial Team

ദുര്‍ഗന്ധം കാരണം വീട്ടിലിരിക്കാന്‍ വയ്യ! വൈക്കം വല്ലകത്ത്‌ തോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് അധികൃതരുടെ ഒത്താശയോടെയോ ?തിരിഞ്ഞുനോക്കാതെ അധികൃതര്‍

വൈക്കം: വേമ്പനാട്ട് കായലിനെയും കറിയാറിനെയും ബന്ധിപ്പിച്ചു വല്ലകം, ചാലപ്പറമ്പ്‌ കള്ളുഷാപ്പിന് സമീപത്തുകൂടി കടന്നുപോകുന്ന നാട്ടുതോട്ടില്‍ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. ഈ മാസം ഇത് അഞ്ചാം തവണയാണ് ഇവിടെ കക്കൂസ് മാലിന്യം തള്ളുന്നത്. ശനിയാഴ്ച രാത്രിയിലാണ് അവസാന സംഭവം.  തോടിന്റെ അവസ്ഥ കണ്ടാല്‍ ആരും ഈ പരിസരത്ത് പോലും നില്‍ക്കില്ല. തോടിന് സമീപമുള്ള റോഡില്‍കൂടി മൂക്കുപൊത്താതെ നടക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. ഈ പാലം വൈക്കം മുനിസിപ്പാലിറ്റിയുടെയും ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി ആയതിനാല്‍ ഇരുകൂട്ടരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് നാട്ടുകാരുടെ ഭാഷ്യം. മാലിന്യം തള്ളുന്നത് പതിവായതോടെ തോടിനിരുകരകളിലും താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളിലെ കുട്ടികളും വയോധികരുമടക്കം അസുഖമാധിതരാകുകയാണ്.  ദുര്‍ഗന്ധം മൂലം ഇവിടുള്ള വീടുകളിലെ ജനാലകള്‍ തുറക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാര്‍. നിരവധി വിദ്യാര്‍ഥികളാണ് ഈ പാലത്തിന് സമീപം സ്‌കൂള്‍ ബസ് കാത്ത് നില്‍ക്കുന്നത്. മാലിന്യം തോട്ടില്‍ നിന്ന് ഒലിച്ചിറങ്ങി കിണറുകളിലേക്ക്‌ വ്യാപിക്കുന്നതിനാല്‍ തോടിന് സമീപമുള്ള കിണറുകളിലെ വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സമീപവാസികള്‍. കുടിവെള്ളത്തിന് ഏക ആശ്രയമായ കേരള വാട്ടര്‍ അതോറട്ടറിയുടെ കുടിവെള്ള പൈപ്പിന് മുകളിലൂടെയാണ് ഇവര്‍ കക്കൂസ് മാലിന്യം തള്ളുന്നതും. ഈ പൈപ്പിലാണെങ്കില്‍ ചോര്‍ച്ചയും ഉണ്ട്. കോവിഡിനും മറ്റ് പകര്‍ച്ച വ്യാധികള്‍ക്കുമെതിരേ ശുചിത്വ ബോധവത്കരണ പരിപാടികള്‍ നടക്കുമ്പോഴും അതിന് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ പ്രദേശത്ത് സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യവും...

Read More

ശവകുടീരങ്ങളുടെ സന്ദര്‍ശകന്‍! ചെലവ്‌ ഒന്നരക്കോടിയിലധികം രൂപ; വേറിട്ടൊരു ലോക സഞ്ചാരിയെക്കുറിച്ച്…

ആളുകളൊക്കെ എന്തെങ്കിലുമൊരു ഹോബിയില്‍ താത്പര്യമുള്ളവരായിരിക്കുമല്ലൊ. നാണായ ശേഖരണം, സ്റ്റാമ്പ് ശേഖരണം, യാത്രകള്‍ അങ്ങനെ പലവിധ ഹോബികള്‍ പ്രസിദ്ധമാണല്ലൊ. എന്നാല്‍ ചിലരുടെ വിചിത്രമായ ശീലങ്ങള്‍ മറ്റുള്ളവരെ അമ്പരിപ്പിക്കുമെന്നതില്‍ സംശയം വേണ്ട. അത്തരത്തിലൊരാളണ് ഇംഗ്ലണ്ടിലെ വോള്‍വര്‍ഹാംപ്ടണില്‍ നിന്നുള്ള മാര്‍ക്ക് ദാബസ് എന്നയാള്‍. ശ്മശാനങ്ങള്‍ സന്ദര്‍ശിക്കുന്നതാണ് ഇദ്ദേഹത്തിന്‍റെ ഹോബി. ഇതുവരെ 700ല്‍പരം ശവകുടീരങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് 49 കാരനായ ഇദ്ദേഹം. ഇതില്‍ 100 എണ്ണം ഇംഗ്ലണ്ടില്‍ ഉള്ളവ തന്നെയാണ്. ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ച് അവിടുത്തെ ചരിത്ര, രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട് മാര്‍ക്ക് ദബാസ്. ഈ യാത്രകള്‍ക്കായി മാത്രം ഏകദേശം ഒന്നരക്കോടിയിലധികം രൂപയാണ് ഇദ്ദേഹം ചെലവാക്കിയിട്ടുള്ളത്. വാഷിംഗ്ടണ്‍ ഡിസിയിലെ ജോണ്‍ എഫ് കെന്നഡിയുടെയും വാഷിംഗ്ടണിലെ സിയാറ്റിലിലുള്ള ബ്രൂസ് ലീയുടെയും, ചൈനയിലെ ബീജിംഗിലുള്ള ചെയര്‍മാന്‍ മാവോയുടെയും ലോസ് ഏഞ്ചല്‍സിലെ മെര്‍ലിന്‍ മണ്‍റോയുടെയും ശവകുടീരങ്ങള്‍ ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുള്ളവയില്‍ പ്രധാനമാണ്. ഇപ്പോള്‍ ഈ ഹോബി നിയന്ത്രിക്കാനുള്ള മാനസികാവസ്ഥയിലല്ല താനെന്ന് ദബാസ് പറയുന്നു. സ്റ്റാലിനടക്കമുള്ള നിരവധി പ്രമുഖരുടെ അന്ത്യവിശ്രമയിടങ്ങള്‍ തനിക്കിനിയും കണ്ടുതീര്‍ക്കാനുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇത്തരം സന്ദര്‍ശനങ്ങള്‍ക്കിടെ തനിക്ക് ധാരാളം അപകടങ്ങളും സംഭവിച്ചിട്ടുണ്ടെന്ന് ദബാസ് കൂട്ടിച്ചേര്‍ക്കുന്നു. ഒരു നേഴ്സായി ജോലി ചെയ്യുന്ന മാര്‍ക്ക് ദബാസ് ഇപ്പോൾ തന്‍റെ അടുത്ത യാത്രയ്ക്കായുള്ള മാനസികമായ...

Read More

അമേരിക്കയില്‍ ഒരു കുരങ്ങന്‍ ഫോണില്‍ 911 വിളിച്ചപ്പോള്‍ സംഭവിച്ചത്…! ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസ്‌

നമ്മുടെ നാട്ടില്‍ എന്തെങ്കിലും അത്യാവശ സാഹചര്യങ്ങളില്‍ ആളുകള്‍ 100ലൊ 112ലൊ ഒക്കെ പോലസിനെ സഹായത്തിന് വിളിക്കാറുണ്ടല്ലൊ. അല്ലെങ്കില്‍ അഗ്നിശമന സേനയെയോ ആംബുലന്‍സിനെയൊ ഇത്തരത്തില്‍ വിളിക്കാറുണ്ട്. സമാനമായ രീതിയില്‍ അമേരിക്കയിൽ ആളുകള്‍ സഹായത്തിനായി വിളിക്കാറുള്ളത് 911 എന്ന നമ്പരിലാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയില്‍ അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള സാന്‍ ലൂയിസ് ഒബിസ്പൊ കൗണ്ടിയിലുള്ള പോലീസ് സ്റ്റേഷനിലേക്ക് അത്തരത്തിലൊരു ഫോണ്‍ വിളി എത്തി. എന്നാല്‍ അവര്‍ ഫോണെടുത്തപ്പോഴേക്കും മറുഭാഗത്ത് നിന്ന് മറുപടിയില്ലാതെ ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. പോലീസുകാര്‍ ഉടന്‍തന്നെ തിരികെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ല. പെട്ടെന്ന് തന്നെ സംഭവ സ്ഥലത്തേക്ക് അവര്‍ പാഞ്ഞെത്തി. എന്നാല്‍ പോലീസുകാരെ വിളിച്ചയിടം ഒരു മൃഗശാലയായിരുന്നു. അവിടുള്ള ജീവനക്കാര്‍ ആരും തന്നെ അങ്ങനൊരു ഫോണ്‍ ചെയ്തിരുന്നില്ല. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ഫോണ്‍ ചെയ്ത വിരുതനെ അവര്‍ തിരിച്ചറിഞ്ഞത്. മൃഗശാലയിലുള്ള ഒരു കുട്ടിക്കുരങ്ങനാണ് പണി പറ്റിച്ചത്. റൂട്ട് എന്ന് പേരുള്ള ഈ വികൃതി മനുഷ്യര്‍ ചെയ്യാറുള്ളതുപോലെ ഫോണ്‍ ഡയല്‍ ചെയ്തതായിരുന്നു. ഏതായാലും ആപത്തൊന്നും ഇല്ലാഞ്ഞതിന്‍റെ ആശ്വാസത്തില്‍ പോലീസുദ്യോഗസ്ഥര്‍ തിരികെ പോയി. എന്നാല്‍ ഒരു ഫോണ്‍ ചെയ്തതിലൂടെ കൊച്ച് റൂട്ട് വാര്‍ത്തതാരമായി...

Read More

തലതിരിഞ്ഞ പരിഷ്കാരമാണിത്..! പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് കേരളം ഇഷ്ടപ്പെടുന്നില്ല: കെ. മുരളീധരൻ

കോഴിക്കോട്: ജൻഡർ നൂട്രൽ വിഷയത്തിൽ മുസ്‌ലിം ലീഗിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരൻ. ക്ലാസിൽ കുട്ടികളെ ഇടകലർത്തി ഇരുത്തിയാൽ ലിംഗസമത്വമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തലതിരിഞ്ഞ പരിഷ്കാരമാണിതെന്നും അദ്ദേഹം വിമർശിച്ചു. ‌തല തിരിഞ്ഞ പരിഷ്കാരമാണത്. ലീഗ് പറഞ്ഞതിൽ കാര്യമുണ്ട്. ലീഗ് മാത്രമല്ല കേരളത്തിലെ ജനങ്ങൾ ആ രീതിയിൽ ഉള്ള ഇരിപ്പൊന്നും ഇഷ്ടപ്പെടില്ല. സർക്കാർ വിദ്യാലയങ്ങൾ കൂടുതൽ പരിഷ്കാരങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് മുരളീധരൻ പറ‍ഞ്ഞു. സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് ആദ്യം വേണ്ടതെന്നും അദ്ദേഹം...

Read More

മതത്തിന്‍റെ പേരിൽ ആളുകളെ വിഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു..! ബ്രാഹ്മണരെ വിമർശിച്ച നേതാവിനെ പുറത്താക്കി ബിജെപി

ഭോപ്പാൽ: ബ്രാഹ്മണരെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഗ്വാളിയോർ-ചമ്പൽ മേഖലയിലെ നേതാവ് പ്രീതം സിംഗ് ലോധിയെ ബിജെപി പാർട്ടിയിൽനിന്നും പുറത്താക്കി. ഇന്ന് രാവിലെ ഭോപ്പാലിലെ ബിജെപി ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി പ്രാഥമിക അംഗത്വത്തിൽനിന്നും അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു. രാജ്ഞി അവന്തിഭായ് ലോധിയുടെ ജന്മദിനത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് പ്രീതം സിംഗ് ബ്രാഹ്മണരെ വിമർശിച്ചത്. ബ്രാഹ്മണർ മതത്തിന്‍റെ പേരിൽ ആളുകളെ വിഢികളാക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നെന്നായിരുന്നു പ്രീതം സിംഗിന്‍റെ പരാമർശം. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതോടെ പ്രീതം സിംഗിന്‍റെ പരാമർശം വിവാദമായി. ബിജെപി യുവജന വിഭാഗം നേതാവ് പ്രവീൺ മിശ്ര പ്രീതം സിംഗിനെതിരെ പോലീസിൽ പരാതി നൽകുകയും ചെയ്തു. പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണ് പ്രീതം സിംഗിന്‍റെ പരാമർശമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ബഗവൻദാസ് സബ്‌നാനി...

Read More